24
അങ്ങിനെ വീണ്ടും ഒരു രാത്രി കൂടി ...!, ദിക്കറിയാതെ .., സ്ഥലമറിയാതെ .., ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി ഞാൻ കിടന്നു ...! ഏഴു രാവും പകലും കഴിഞ്ഞിരിക്കുന്നു ഞാൻ ഈ ദ്വീപിൽ അകപ്പെട്ടിട്ട് ..!
ഈ ദിവസങ്ങൾക്കുള്ളിൽ ദ്വീപിന്റെ പല ഭാഗങ്ങളും ഞാൻ പരിചയപ്പെട്ടു കഴിഞ്ഞിരുന്നു ..!, സദാ ജാഗരൂഗതയോടെ ഇരിക്കുന്ന എനിക്ക് ....., പക്ഷേ .., ആ ഒരു സംഭവത്തിനു ശേഷം ക്രൂരമൃഗങ്ങളുടെ മറ്റൊരു തരത്തിലുള്ള ആക്രമണവും നേരിടേണ്ടി വന്നിട്ടില്ല ..!
കടലിൽ നിന്ന് മീനുകളെ പിടിച്ചും ..., കായ്കനികൾ ഭക്ഷിച്ചും ഞാൻ ദിനരാത്രങ്ങൾ തള്ളി നീക്കി ..!, എങ്ങിനെയെങ്കിലും ഈ ദ്വീപിൽ നിന്ന് പുറത്തു കടക്കുവാൻ ഞാൻ ഉത്ക്കടമായി ആഗ്രഹിച്ചു ...,!, ഓരോ ദിനവും വൈകും തോറും സീത എന്നിൽ നിന്നും കൂടുതൽ ..., കൂടുതൽ അകലങ്ങളിലേക്ക് പോയിക്കൊണ്ടിരിക്കുന്നതായി എനിക്ക് തോന്നി ...!
പക്ഷേ ...., നാലുവശവും വെള്ളത്താൽ വലയം ചെയ്യപ്പെട്ട..., ആൾത്താമസമില്ലാത്ത ഈ ദ്വീപിൽ നിന്നും എനിക്കൊരു രക്ഷാമാർഗ്ഗം അപ്രാപ്യമായിരുന്നു .., എങ്കിലും ഞാൻ പ്രതീക്ഷ കൈവിട്ടിരുന്നില്ല ...! ഏതെങ്കിലും ഒരു കപ്പൽ .., ഒരു വഞ്ചി .., ആ വിശ്വാസം വിദൂരമല്ലെന്ന് ഞാൻ കരുതി ...!
ദ്വീപിന്റെ തെക്കു ഭാഗത്തായി സമുദ്രത്തിലേക്ക് തള്ളി നിൽക്കുന്ന ..; കൂറ്റൻ പാറക്കെട്ടുകൾ നിറഞ്ഞ ചെങ്കുത്തായ ഒരു പ്രദേശമായിരുന്നു ..!, അവിടെ നിന്ന് നോക്കിയാൽ സമുദ്രത്തിന്റെ വിശാലമായ ഭാഗം മുഴുവൻ തന്നേയും .., യാതൊരു വിധ തടസ്സങ്ങളും കൂടാതെ കാണാനാകും ..!, വളരെ ദൂരെ ക്കൂടി ഏതെങ്കിലും തരത്തിലുള്ള പായ്ക്കപ്പലുകളോ .., മറ്റോ സഞ്ചരിച്ചാൽതന്നെ എനിക്കവയെ ഇവിടെ നിന്നും കാണുവാൻ സാധിക്കും ..!
ഏതെങ്കിലും ഒരു രക്ഷാമാർഗ്ഗം തുറന്നു കിട്ടുമെന്നുള്ള പ്രതീക്ഷയോടെ ..; ദിവസത്തിലെ ഭൂരിഭാഗം സമയവും.., ഞാനാ മലയുടെ മുകളിൽ തന്നെ ചിലവഴിക്കും ..., സന്ധ്യ മയങ്ങുന്നതോടെ ഞാൻ തീരത്തേക്ക് മടങ്ങും ..!
അവിടെ രണ്ടു വൃഷങ്ങളിൽ ആയി കാട്ടു തടികൾ കൊണ്ട് കെട്ടിപ്പൊക്കിയ ഏറുമാടത്തിൽ ആയിരുന്നു എന്റെ ഉറക്കം ..!, ഒരു പരിധിവരെ മറ്റൊന്നിനേയും ഭയക്കാതെ .., സുഖമായുറങ്ങാൻ ..; എനിക്കാ ഏറുമാടത്തിന്റെ സുരക്ഷിത്വംമൂലം കഴിഞ്ഞിരുന്നു ...!
രാത്രിയിൽ ചന്ദ്രശോഭയേറ്റ് തിളങ്ങി നിൽക്കുന്ന ..; അതിരുകളില്ലാതെ പരന്നു കിടക്കുന്ന ആ നീല സാഗരത്തിന്റെ തീരത്ത് ..; വിണ്ണിലെ പ്രകാശം പൊഴിച്ചു നിൽക്കുന്ന നക്ഷത്രങ്ങളെ നോക്കി കിടക്കുമ്പോൾ ......!, എവിടേയോ ....? തന്റെ വരവിനായി പ്രതീക്ഷയോടെ കണ്ണും നട്ടിരിക്കുന്ന ..; എന്റെ പ്രിയതമയുടെ സവിധത്തിലേക്ക് .., എന്റെ മനസ്സ് ഒഴുകിയെത്തും..!
സീതയിപ്പോൾ എവിടെയായിരിക്കും ...? എന്തായിരിക്കും അവളുടെ അവസ്ഥ ..? അനുഭവിക്കുന്ന പീഡനങ്ങൾ താങ്ങുവാൻ കരുത്തില്ലാതെ അവൾ കരഞ്ഞു കൊണ്ടിരിക്കുകയായിരിക്കും .., തനിക്ക് വന്നു ചേർന്ന നിസ്സഹായ അവസ്ഥയിൽ .., സ്വന്തം വിധിയെ പഴിക്കുകയായിരിക്കും ...!
രക്ഷപ്പെടുമെന്നുള്ള പ്രതീക്ഷയിൽ .., തന്റെ പ്രിയതമന്റെ വരവിനായി അവൾ ആത്മാർത്ഥതയോടെ പ്രാർഥിക്കുന്നുണ്ടാകാം ...!
ഹൃദയത്തിൽ സൂചികൊണ്ട് ആരോ കുത്തിയത് പോലെ ഞാനൊന്ന് പിടഞ്ഞു ..!
എത്ര സന്തോഷത്തിൽ ഉള്ളതായിരുന്നു ഞങ്ങളുടെ ജീവിതം .., എപ്പോഴും കൊക്കുരുമ്മിയിരിക്കുന്ന ഇണക്കുരുവികൾ ...!, അതിലോന്നിനെയാണ് കാട്ടാളൻ കൂട്ടിലടച്ച് വിദൂരദേശത്തേക്ക് കൊണ്ട് പോയിരിക്കുന്നത് ...!
എല്ലാ ദുരന്തങ്ങളും കൊണ്ടായിരുന്നു അവന്റെ വരവ് ...!, വിദേശികളെ ആത്മാർത്ഥമായി വിശ്വസിക്കാൻ പാടില്ലായെന്ന് അവൻ വീണ്ടും തെളിയിച്ചു....!
25
പോർച്ചുഗീസ്കാരേയും .., ഡച്ച്കാരേയും ..., തുരത്തുന്നതിനു വേണ്ടി ..,നാട്ടു രാജാക്കൻമാരുമായി സന്ധികൂടിയും .., അവർക്ക് കൂടുതൽ വാഗ്ദാനങ്ങൾ നൽകിയും .., കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് എതിരാളികളെ അടിച്ചമർത്തുന്നതിനായി അവരുടെ സഹായം ഉപയോഗിച്ച് .., മറ്റുള്ളവരെ അടിച്ചമർത്തി .., അവസാനം ...; സഹായിച്ചവരേയും .., അടിച്ചമർത്തി ,..അവർ പതുക്കെ .., പതുക്കെ തങ്ങളുടെ ആധിപത്യം സ്ഥാപിച്ച് എടുത്തുകൊണ്ടിരുന്നു ..!, ചെറിയ .., ചെറിയ .., നാട്ടു രാജാക്കാൻമാരെല്ലാം അവർ വിരിച്ച വലയിൽ വീണു ...!
ഒരു പക്ഷേ .., അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല ...!, തുച്ഛമായ സൈനീകശക്തിയും .., പരിമിതമായ അധികാരങ്ങളും കൈയാളുന്ന .., നാട്ടു രാജാക്കൻമാർക്ക് .., കൂടുതൽ അധികാരങ്ങളും ശക്തിയും വാഗ്ദാനം ചെയ്ത് വിഡ്ഢികൾ ആക്കുകയായിരുന്നു വിദേശികൾ ചെയ്തു പോന്നിരുന്നത്...!
പൊള്ളയായ വാഗ്ദ്ധാനങ്ങളുടെ .., പ്രായോഗിഗതയേക്കുറിച്ച് .., ചിന്തിക്കാനുള്ള അറിവും .., കഴിവും അവർക്ക് ഉണ്ടായിരുന്നുവെങ്കിലും ...., അധികാര ദുർമോഹത്തിന്റെ സുഖലോലുപത അവരെ അജ്ഞരാക്കിത്തീർത്തു ...!
ഭിന്നിപ്പിച്ച് ശക്തി ക്ഷയിപ്പിക്കുക .., എന്ന സൂത്രവാക്യം .., വിദേശികൾ ഇവിടെ ഫലപ്രദമായി പ്രയോഗിച്ചു ..!
ഒരു നാട്ടു രാജ്യത്തെ ആക്രമിക്കുവാനായി ..; മറ്റൊരുവന് സഹായം നൽകുക ..., അവനെ എതിരിടുവാനായി മൂന്നാമതൊരുവന്റെ കൂടെ ചേരുക .., ഇതായിരുന്നു അവർ അനുവർത്തിച്ചിരുന്ന കുതന്ത്രം ...!
എന്നാൽ മലബാറും അനുബന്ധ പ്രദേശങ്ങളും എല്ലാം സാമൂതിരിയുടെ ശക്തമായ ഭരണത്തിൻ കീഴിലായിരുന്നു .., ആ ഒരു ചിന്ത മനസ്സിലേക്ക് കടന്നു വന്നപ്പോൾ എനിക്കൊരു ആത്മാഭിമാനം തോന്നി ..!
കീഴടക്കപ്പെടുന്ന നാട്ടു രാജാക്കാൻമാരെ തങ്ങളുടെ കീഴിൽ കൊണ്ടുവരിക .., അവരിൽ നിന്ന് അമിതമായ കപ്പവും .., വസ്തുവകകളും ഈടാക്കി ..; അധികാരമില്ലാത്ത ഭരണകർത്താക്കളായി മാറ്റിക്കൊണ്ട് ഭരിക്കുവാൻ വിടുക ..!,
ഇതിനെതിരെ .., പലപ്പോഴും ഒറ്റപ്പെട്ട ചില വീരനായകൻമാരുടെ സിംഹഗർജ്ജനങ്ങൾ ഉയർന്നു വന്നുവെങ്കിലും ..., വിദഗ്ദ്ധമായി അവർ അതിനെയെല്ലാം അടിച്ചമർത്തി ....!
കപ്പലിൽ നിന്നും ഉയരുന്ന ഉച്ചത്തിലുള്ള ഒരു ചൂളം വിളിയാണ് എന്നെ ഉണർത്തിയത് .., കാതുകൂർപ്പിച്ചപ്പോൾ ആ സത്യം എനിക്ക് ബോധ്യമായി ..., അടക്കാനാകാത്ത ആവേശത്തോടെ ഞാൻ ചാടിയെഴുന്നേറ്റു ...!
കിഴുക്കാം തൂക്കായ ആ പാറക്കെട്ടിനു മുകളിലേക്ക് ഞാൻ പറന്നിറങ്ങുകയായിരുന്നു ...!, സമുദ്രത്തിലേക്ക് തള്ളി നിൽക്കുന്ന അതിന്റെ ഉച്ചിയിൽ നിന്ന് കൊണ്ട് ഞാനത് കണ്ടു ...!
അങ്ങകലെ ചക്രവാളസീമയോട് ചേർന്ന് ..., പൊട്ടു പോലൊരു പായ്ക്കപ്പൽ .., അതിൽ നിന്നും അന്തരീക്ഷത്തിലേക്ക് ഉയർന്നുനിൽക്കുന്ന എന്തോ ഒന്ന് .., അതിന്റെ കൊടിമരമായിരിക്കണം അതെന്ന് ഞാൻ ഊഹിച്ചു ..!
ഉച്ച വെയിലേറ്റു വെട്ടിത്തിളങ്ങി നിൽക്കുന്ന കടലിന്റെ അങ്ങേത്തലക്കൽ ..; സൂര്യബിംബത്തിനു മുന്നിലായി ഒരു നിഴൽ പോലെ കാണപ്പെട്ട ആ പായ്ക്കപ്പൽ .., പണ്ടെങ്ങോ കണ്ടു മറഞ്ഞ .., ഒരു ചിത്രകാരന്റെ ഭാവനയിൽ വിരിഞ്ഞ മനോഹരമായൊരു ചിത്രത്തെ എന്നിൽ അനുസ്മരിപ്പിച്ചു ...!
പതുക്കെ .., പതുക്കെ .., അതിന്റെ പൂർണ്ണ രൂപം എന്റെ ദ്രിഷ്ട്ടികൾക്ക് ഗോചരങ്ങൾ ആയിത്തീർന്നു ...!
പക്ഷേ .., അത് അടുത്ത് വരുംതോറും .., അകന്ന് പോവുകയാണോ എന്നെനിക്ക് സംശയം തോന്നി ..!, എന്റെ ഊഹം ശരി തന്നെ ആയിരുന്നൂവെന്ന് ...; ആ പായ്ക്കപ്പലിന്റെ പ്രയാണത്തിൽ നിന്നും ...അതിന്റെ ലക്ഷ്യം ഈ ദ്വീപല്ല..! എന്നെനിക്ക് മനസ്സിലാക്കുവാൻ കഴിഞ്ഞു ...!
ദ്വീപിന്റെ സമാന്തരമായുള്ള യാത്രാ പഥത്തിലൂടെ അത് മറ്റേതോ ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ് ..!
ആശയറ്റവനെപ്പോലെ ..; ആ കിഴുക്കാംതൂക്കായ പാറകെട്ടിൽ നിന്നും ഞാൻ അലറി വിളിച്ചു കൊണ്ടിരുന്നു ...!
ഉയർന്നു ചാടിക്കൊണ്ടും ..., കൈകൾ ഉയർത്തി വീശിക്കൊണ്ടും .., ഉച്ചത്തിൽ ഓരിയിട്ടു കൊണ്ടും ..; ഞാൻ അവരുടെ ശ്രദ്ധയെ എന്നിലേക്ക് ആകർഷിക്കുവാൻ ശ്രമിച്ചു ...!, എന്നാൽ എന്റെ ശബ്ദവീചികൾക്ക് എത്തിചെരാവുന്നതിലും അപ്പുറത്തായിരുന്നു ആ പായ്ക്കപ്പലിന്റെ പ്രയാണം ...!
അവസാന പിടിവള്ളിയും നഷ്ട്ടപ്പെടുന്നവന്റെ .., ഉൽക്കടമായ ..; ഉൽക്കണ്ടയോടെ ..., വന്യമായ കരുത്തോടെ ..., ഞാനാ പായ്ക്കപ്പൽ നോക്കി ഉറക്കെ .., ഉറക്കെ .., അലറി വിളിച്ചു കൊണ്ടിരുന്നു ...!
ഭ്രാന്തു പിടിച്ചപോലുള്ള ഈ പരാക്രമങ്ങൾക്കിടയിൽ .., എന്റെ പിന്നിൽ .., എനിക്ക് നേരെ നടന്നടുക്കുന്ന ആ കൊടിയ ആപത്ത് ..; ഞാൻ തിരിച്ചറിഞ്ഞില്ല ...!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ