2014, നവംബർ 20, വ്യാഴാഴ്‌ച





                                                                                 5


                      വടക്കൻ മലബാറിലെ , പ്രധാനപ്പെട്ട നാട്ടുരാജവംശമായ പുന്നത്തൂർ കൊട്ടാരത്തിലെ ഉണ്ണി തിരുമനസ്സിന്റെ പടക്കുറുപ്പ് .., സർവ്വ സൈന്യാധിപൻ ..,ആയിരത്തോളം വരുന്ന കാലാൾപടയുടേയും .., ഇരുന്നൂറ്റി അമ്പതോളം വരുന്ന ആശ്വസേനയുടേയും ..., തലവൻ ...!

                          എന്നേയും വഹിച്ചു കൊണ്ട് ആ പടക്കുതിര നിലം തൊടാതെ പാഞ്ഞു വരികയാണ്....!, അകലെ കോകനാട് മലയുടെ താഴ്‌വരയിൽ പണിതുയർത്തിയിരിക്കുന്ന  ; കൊട്ടാരത്തിന്റെ  മട്ടുപ്പാവിൽ ...; തന്റെ വരവും കാത്ത് അവൾ  നിൽക്കുകയായിരിക്കും ...!

                     തന്റെ പ്രാണപ്രിയ .....സീത ...!, വേളി കഴിഞ്ഞ് കഷ്ടി ഇരുപത് ദിനങ്ങൾ മാത്രമേ ആകുന്നുള്ളൂ ..., ഒരു നിമിഷം പോലും രണ്ടുപേർക്കും പിരിഞ്ഞിരിക്കാനാകില്ല ..!, കൊട്ടാരത്തിലേക്ക് പോകുമ്പോഴും ...; എത്രയും പെട്ടെന്ന് തിരിച്ചെത്തണമെന്നും .., തിരിച്ചു വരണമെന്നുമായിരിക്കും .., രണ്ടുപേരുടേയും മനസ്സിൽ ...! പറഞ്ഞിരുന്ന സമയം വിട്ട് ഒരു വിനാഴിക മാറിയാൽ മാത്രം മതി ...; ആ മുഖം പരിഭവം കൊണ്ട് വാടാൻ ...!

                  പിന്നെ ആ പിണക്കമെല്ലാം മാറ്റാൻ എന്തെല്ലാം തരത്തിലുള്ള കുസ്രിതികൾ ...?, വിടർന്നു നിൽക്കുന്ന ആ പവിഴാധരങ്ങളിൽ ഒരു ചെഞ്ചുമ്മ ...., മുറുക്കിയുടുത്തിരിക്കുന്ന മാർക്കച്ചക്കുള്ളിൽ വീർപ്പുമുട്ടി നിൽക്കുന്ന മാറിടങ്ങൾക്കു കീഴെ .., തന്റെ കൈവിരലുകൾ കൊണ്ടുള്ള ചില കുസ്രിതികൾ ...!, പൊന്നരഞ്ഞാണം പറ്റിചേർന്നു കിടക്കുന്ന ആ വിരിഞ്ഞ അരക്കെട്ടിൽ തന്റെ ബലിഷ്ടമായ കരങ്ങൾ ചുറ്റി ..; ഉയർത്തിക്കൊണ്ട് ഒരു വട്ടം ചുറ്റൽ ...!

                    ഇതെല്ലാം മതി ആ പരിഭവങ്ങൾ എല്ലാം പോയി മറയുവാൻ ...!, തന്റെ കുസ്രിതികളിൽ അവൾ അലയറിഞ്ഞു ചിരിക്കുമായിരുന്നു ..., അപ്പോൾ വിടരുന്ന നുണക്കുഴികൾ അപൂർവ്വമായൊരു ചാരുത ആ മുഖത്തിന് പ്രധാനം ചെയ്തിരുന്നു ...!

                       മലബാറിലൊ ....., അതിനോട് ചേർന്നുകിടക്കുന്ന അനുബന്ധ  പ്രദേശങ്ങളിലോ  ഒന്നും തന്നെ സീതയോളം സുന്ദരിയായ ഒരു യുവതിയും ഉണ്ടായിരുന്നില്ല ...., എന്നല്ല..., ഇല്ല എന്നു തന്നെ പറയാം ...!

                     ചന്ദ്രശോഭയെ വെല്ലുന്ന നെറ്റിത്തടവും .., തെളിനീരിൽ പരൽ മീനുകൾ പോലെ  തത്തിക്കളിക്കുന്ന  വിടർന്ന നയനങ്ങളും ..., നീണ്ടുയർന്ന നാസികയും .., അത്തിപ്പഴത്തെ തോൽപ്പിക്കും ചേതോഹരങ്ങൾ ആയ ചുവന്നു തുടുത്ത അധരങ്ങളും .., അതിനുള്ളിൽ പാൽനിറം പൊഴിച്ചു നിൽക്കുന്ന ദന്തനിരകളും .., തുടുത്ത താമരയിതൾ നിറവും ..., എല്ലാം ചേർന്ന് .., ആ മുഖത്തിന് ഒരു സൂര്യശോഭ നൽകിയിരുന്നു ...!

                           വാത്സ്ല്യായാൻ കാമസൂത്രയിൽ വർണ്ണിച്ചിരിക്കുന്ന  .., ലക്ഷണയുകതയായ സ്ത്രീയുടെ അംഗവടിവുകൾ എല്ലാം തന്നെ കൃത്യമായി അവളിൽ സമ്മോഹിച്ചിരുന്നു ...!, ഒത്ത മുഴുപ്പുള്ള  ഒട്ടും ഇടിയാത്ത മാർവിടങ്ങൾക്കു കീഴെ സ്വർണ്ണപ്രഭ ചൊരിഞ്ഞു നിൽക്കുന്ന ഒതുങ്ങിയ ആലിലവയറും .., താമരപ്പൂവിനെ അനുസ്മരിപ്പിക്കുന്ന വിടർന്ന നിതംബങ്ങളും ..; വാഴയുടെ കാമ്പിനെ തോല്പ്പിക്കുമാർ  ..., മിനു മിനുത്ത കൊഴുത്ത തുടകളും ..., സ്വർണ്ണ കൊലുസുകൾ അണിഞ്ഞ  ...; മൈലാഞ്ചി അരച്ചെഴുതിയ കാൽപാദങ്ങളും .., അവളുടെ മനോഹാരിതയെ വർദ്ധിപ്പിച്ചിരുന്നു ...!

                       പലപ്പോഴും നീരാട്ടു കഴിഞ്ഞ് .., മേൽമുണ്ട്‌ കൊണ്ട് മാറിനെ മറച്ചുകുത്തി ..; മുട്ടോളമെത്തുന്ന നീണ്ട  കേശഭാരം അഴിച്ചിട്ട് ..., അവൾ നടന്നു വരുന്ന കാഴ്ച്ച ..; കണ്ണുകൾക്ക് അമൃത്  ഒരുക്കിയിരുന്നു .., കാർകൂന്തലിൽ നിന്ന് ഇറ്റ് വീഴുന്ന ജലത്തുള്ളികൾ വീണ് നനഞ്ഞ പിൻഭാഗവും .., നടക്കുമ്പോൾ താളാനുസ്രതമായി തുളുമ്പുന്ന നിതംബവും .., ഈറൻ ഒട്ടിപ്പിടിച്ചു കിടക്കുന്ന  ആ ശരീരത്തിന്റെ അംഗവടിവും ..., തന്നിലെ കാമത്തെ ഉത്തുംഗശ്രേണിയിലേക്കെത്തിച്ചിരുന്നു  ...!, പലപ്പോഴും അടക്കാനാകാത്ത ഉന്മാദത്തോടെ .., താനവളെ അടക്കം പുണരും ..!

                      ആ മേനിയിൽ നിന്നും ഉയരുന്ന കാച്ചിയ എണ്ണയുടെയും ..., നൂറ്റി എട്ടു കൂട്ടം സുഗന്ധദ്രവ്യങ്ങൾ അരച്ചു ചേർത്തുണ്ടാക്കിയ കുഴമ്പിന്റെ മാസ്മരിക ഗന്ധവും ..., അതിലുപരി ഈറൻ മാറാത്ത  ശരീരത്തിൽ നിന്നും ഉയരുന്ന ..; വികാരോത്തേജനമായ നൈസർഗ്ഗീക ഗന്ധവും  എന്നെ മത്തു പിടിപ്പിച്ചിരുന്നു ...!