2014, ജൂലൈ 31, വ്യാഴാഴ്‌ച

                                             


                                                                       14

                             പിറ്റേന്ന് പ്രഭാതമായപ്പോഴേക്കും ..,നാടൊട്ടുക്കും പടത്തലവനും , കുടുംബത്തിനും സംഭവിച്ച ദുരന്തം അറിഞ്ഞു കഴിഞ്ഞിരുന്നു ....!

                      തിരുമനസ്സ് കൊട്ടാരത്തിലേക്ക്  നേരിട്ട് എഴുന്നിള്ളി ....., ജനസമുദ്രമായിക്കഴിഞ്ഞിരിക്കുന്നു അവിടെമെല്ലാം ..!, പല തരത്തിലുള്ള അടക്കം പറച്ചിലുകളും ഊഹാപോഹങ്ങളും ജനങ്ങൾക്കിടയിൽ നിന്നും ഉയർന്നുകൊണ്ടിരിക്കുന്നു ...!

                  ''രാമക്കുറുപ്പ് പടത്തലവന്റെ കൊട്ടാരത്തിലെ  എല്ലാവരും അതിദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു .., അദ്ദേഹത്തിന്റെ പത്നി സീതയെ കാണ്മാനില്ല ..!, ''

                  പടയാളികൾ നാലുവശത്തേക്കും അന്വേക്ഷണം വ്യാപിപ്പിച്ചു  ..!

                    ഇതിനിടയിൽ സാമൂതിരി രാജാവിന്റെ പ്രത്യേക സന്ദേശം നാടുവാഴി തമ്പുരാന് എത്തിച്ചേർന്നു ...!

                ''എന്തുവന്നാലും പടത്തലവന്റെ കുടുംബത്തിന് സംഭവിച്ച ദുരന്തത്തിന് ഉത്തരവാദികൾ ആയവരെ കണ്ടുപിടിക്കണം ...''!

             അന്നേക്ക് സന്ധ്യ മയങ്ങുന്നതിനു മുൻപായിതന്നെ ആ വിവരം എത്തി ...!, കല്ലുകൊത്താൻ നടക്കുന്ന ശങ്കുണ്ണിയിൽ നിന്നാണ് അത് ഭടന്മാർക്ക് ലഭിച്ചത് ...!, തലേന്ന് രാത്രി ഏകദേശം ഏഴാം വിനാഴിക നേരത്ത് പതിനഞ്ചോളം വരുന്ന അശ്വാരൂഡർ പടക്കുറുപ്പിന്റെ എട്ടുകെട്ട് ലക്ഷ്യമാക്കി പാഞ്ഞു പോകുന്നത് അയാൾ കണ്ടുവത്രെ ..!, കുറച്ചു വിനാഴികക്കു ശേഷം അവർ തിരിച്ചു പോകുന്നതും അയാൾ കണ്ടിരിക്കുന്നൂ ..!, അതിൽ ഒരു അശ്വത്തിൻമേൽ ....; ഭാണ്ഡക്കെട്ട്  പോലെ എന്തോ ഒന്ന് കിടക്കുന്നുണ്ടായിരുന്നു ...!

                   പടക്കുറുപ്പിന്റെ വീട്ടിലേക്കുള്ള വഴിയല്ലേ ...; പടയാളികൾ ആരെങ്കിലും ആയിരിക്കും എന്നാണ് അയാൾ കരുതിയിരുന്നത് ...! വിശദമായ ചോദ്യം ചെയ്യലിനോടുവിൽ ..., ഓർമ്മയിൽ പരതിക്കൊണ്ട് അയാൾ ഒന്നുകൂടി പറഞ്ഞു ..!, അതിൽ ഏറ്റവും മുന്നിലുണ്ടായിരുന്ന അശ്വാരൂഡന് ഒരു പറങ്കിയുടെ  ശാരീരിക സവിശേഷതകൾ ഉണ്ടോ...? എന്ന  ഒരു സംശയം ഉണ്ടത്രേ .., എങ്കിലും അരണ്ട നിലാവിൽ അത് വ്യക്തമല്ലായിരുന്നു ...!

                     ഒരു ഞെട്ടലോടെ തലേന്ന് രാത്രി നടന്ന സംഭവങ്ങൾ എന്റെ മനോമുകുരത്തിൽ തെളിഞ്ഞു ...!, തന്റെ മനസ്സിൽ അസ്വസ്ഥത ഉളവാക്കുന്ന തരത്തിൽ ..; സീതയെക്കണ്ട് ..; ഹെന്റി എന്തോ പറഞ്ഞതും ..,അതിനുള്ള തന്റെ ചോദ്യത്തിന് ദ്വിഭാഷി വിശദീകരണം തരാതെ മുഖം തിരിച്ചതും ...; ഞാൻ തിരുമനസ്സിനോട്‌ വിശദീകരിച്ചു ..!

              എന്തൊക്കെയോ സംശയഭാവങ്ങൾ ആ മുഖത്ത് മിന്നി മറയുന്നു .., കൂട്ടലും .., കിഴിക്കലുകൾക്കുമൊടുവിൽ അദ്ദേഹം എന്നോട് പറഞ്ഞു ...!

                     എന്റെ രാമാ എനിക്ക് ചില സംശയങ്ങൾ തോന്നുന്നു ..."'!,  ഞാൻ ആകാംക്ഷയോടെ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി ..!

                 ''ഹെന്റി ...; സീതയെയും കൊണ്ട് പാലായനം ചെയ്തിരിക്കാനാണ്‌  സാദ്ധ്യത .., ഇത് എന്റെയൊരു ഊഹം  മാത്രമാണ് രാമാ ...''!

               തന്റെ മനസ്സിലുള്ളത് തന്നെയാണ് തിരുമനസ്സ് തുറന്ന് പറഞ്ഞിരിക്കുന്നതും  ..! 

                      അദ്ദേഹം തുടർന്നു...!

                ''ഇതിന്റെയെല്ലാം പൂർണ്ണമായ ഉത്തരം ആ ദ്വിഭാഷിയുടെ കൈയ്യിൽ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ ...!'' , അദ്ദേഹം പടയാളികളോടായി ആജ്ഞാപിച്ചു ...!

                ''എത്രയും പെട്ടെന്ന് ആ ദ്വിഭാഷിയെ കണ്ടുപിടിച്ചു നമ്മുടെ മുന്നിലെത്തിക്കൂ ...!'',  അതിനു ശേഷം അദ്ദേഹം  തന്റെ തോളിൽ തട്ടിക്കൊണ്ട് ആശ്വസിപ്പിച്ചു ...!

                ''രാമാ ..., വിഷമിക്കാതിരിക്കൂ ..., നമുക്ക് എത്രയും പെട്ടെന്നു തന്നെ സീതയെ കണ്ടുപിടിക്കാം  ...!''

              ഏകദേശം നാലാം മണി നേരത്തിൽ തന്നെ ദ്വിഭാഷിയെ തിരഞ്ഞു പോയ ഭടന്മാർ തിരിച്ചെത്തി  ..; അയാളേയും കാണാനില്ലെന്ന വാർത്തയോടെ ...!, അയാളുടെ കുടുംബാംഗങ്ങൾ പോലും  അജ്ഞരായിരുന്നു ...; ആ തിരോധാനത്തിൽ ..!, സീതയെ ഹെന്റി കടത്തിക്കൊണ്ട് പോയിരിക്കുകയാണെന്ന ഞങ്ങളുടെ നിഗമനത്തെ ഇതൊന്നുകൂടി അടിവരയിട്ടു ഉറപ്പിച്ചു ..!

           അദ്ദേഹം പറഞ്ഞൂ ...! ''മരിച്ചവരുടെ അനന്തര കർമ്മങ്ങൾ തീർത്തശേഷം  ..., കുറുപ്പിന്റെ നേത്രത്വത്തിൽ നമ്മുടെ  സായുധക്കപ്പലുകൾ സമുദ്രത്തിൽ തിരയട്ടെ  ...., അവർ തീരക്കടൽ വിട്ടു പോയിട്ടില്ലെങ്കിൽ  നമുക്കവരെ കണ്ടുപിടിക്കാം ....!, അതല്ലാ അവർ പോയിക്കഴിഞ്ഞെങ്കിൽ....?, ഒരു നിമിഷം നിറുത്തി .., എന്റെ തോളിൽ തട്ടി വളരെ നേരത്ത സ്വരത്തിൽ അദ്ദേഹം തുടർന്നു  ...'' രാമാ ..., നമ്മുടെ പായ്ക്കപ്പലുകൾക്ക് .., പുറം കടൽ വരെ പോകുവാനുള്ള  ശേഷി മാത്രമല്ലേയുള്ളൂ ...!, അതിനുമപ്പുറം പോകണമെങ്കിൽ ..., അതിനു ശേഷിയുള്ള കപ്പലുകളോ ...?കപ്പിത്താന്മാരോ ..., നമുക്കില്ലല്ലോ ..., രാമാ...?''

                 ആ വാക്കുകൾ നിസ്സഹായയുടെതായിരുന്നൂ ...!, കനലെരിയുന്ന എന്റെ മനസ്സ് ഒന്നുകൂടി കത്തി ജ്വലിച്ചു  ..!

               അമ്മയുടേയും .., സഹോദരിമാരുടെയും .., ബലികർമ്മങ്ങൾ ചെയ്യുമ്പോൾ ..; മനസ്സ് ഒരു തീക്കടലായി മാറിക്കഴിഞ്ഞിരുന്നു ..!

              ''എന്റെ അമ്മയേയും .., സഹോദരിമാരെയും .., മറ്റു നിരപരാധികളെയും കൊന്നൊടുക്കി .., എന്റെ സീതയെ തട്ടിക്കൊണ്ടുപോയ ഹെന്റി  ..., നീ .. ഈ ലോകത്തിന്റെ ഏതു കോണിൽ പോയി ഒളിച്ചാലും  ..., നിന്റെ മരണം എന്റെ കൈകൊണ്ടു തന്നെയായിരിക്കും ..., ഈ ബലികർമ്മ വേളയിൽ ഞാനിതാ പ്രതിജ്ഞ ചെയ്യുകയാണ് ....!, നിന്റെ നിണം ഈ ഭൂമിയിൽ വീഴ്ത്താതെ ..; ഈ  രാമക്കുറുപ്പിന് ഇനി വിശ്രമമില്ല ......''! 
          


2014, ജൂലൈ 22, ചൊവ്വാഴ്ച



                     


                                                                         15


           പടയാളികളെ വഹിച്ചുകൊണ്ട് അഞ്ച് പായ്ക്കപ്പലുകൾ ...; തിരമാലകളെ കീറിമുറിച്ച് ...; ഹെന്റിയുടെ കപ്പലിനെത്തേടി ...; കാപ്പാട് തുറമുഖത്തു നിന്നും യാത്ര തുടർന്നു ...!, അതിലൊന്നിന്റെ അമരത്ത് ..; വിരിച്ചു പിടിച്ച നെഞ്ചുമായി ..., മുന്നിൽ വരുന്ന പ്രതിബന്ധങ്ങളെയെല്ലാം തച്ചുടക്കാനുള്ള കരുത്തോടെ ..; ഊരിപ്പിടിച്ച വാളുമായി ഞാൻ നിന്നു ...!

                   കാറ്റിന്റെ വേഗത്തിനനുസരിച്ച്..ആ  അഞ്ചു പായ്ക്കപ്പലുകളും ..; പുറം കടൽ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു കൊണ്ടിരുന്നു ..!,പുറപ്പെടുന്നതിനു മുൻപ് ..., തിരുമനസ്സിന്റെ മുന്നിൽ നിന്ന് താൻ പറഞ്ഞ വാക്കുകൾ ....; എന്റെ ഓർമ്മയിൽ തെളിഞ്ഞു ...!

               ''തിരുമനസ്സേ ..., എന്റെ ജീവിതത്തിലെ ഏറ്റവും സംഭവബഹുലമായ ഒരു സമയമാണിത് ..; എന്റെ കുടുംബത്തെ ഇല്ലായ്മ ചെയ്ത് ..., എന്റെ പത്നിയെ തട്ടിക്കൊണ്ടു പോയ ..; ആ നീചനെ നശിപ്പിച്ച് ..., സീതയെ തിരിച്ചു കൊണ്ടുവരാതെ ..., ഞാനീ മലബാറിന്റെ മണ്ണിൽ തൊടുകയില്ലെന്ന് ...; അങ്ങയോട് ഞാനിതാ സത്യം ചെയ്യുന്നു ....!''

      ''രാമാ അതിസാഹസമാണത് ..., സാധാരണ ഒരു പായ്ക്കപ്പൽക്കൊണ്ട് ..; പുറം കടലിൽ ഒരു സാഹസത്തിനും സാധിക്കുകയില്ല ...!, കൂടാതെ നമുക്ക് കടൽ താണ്ടി പോയുള്ള യുദ്ധത്തിനുള്ള സാമഗ്രികളോ .., അനുഭവ പരിജ്ഞാനമോ ഇല്ല ....!''

                         ''ഇല്ല തിരുമനസ്സേ ...!, അങ്ങയുടെ നല്ല മനസ്സിനു നന്ദി ..., സ്വന്തം ഇണയെ ശത്രുക്കൾക്ക് വിട്ടുകൊടുത്ത് .., അടങ്ങിയിരിക്കാൻ ഈ പടക്കുറിപ്പിന് ആകില്ല ...!, പിന്നെ സാഹസീകമാണ് ..; അങ്ങയുടെ ഈ പടക്കുറിപ്പിന്റെ ജീവിതം ..., അതിൽ ഭയമെന്നൊരു വികാരമേയില്ല .., എനിക്കിതിനു കഴിയും ..., എന്നുള്ള ഉത്തമ ബോദ്ധ്യം എനിക്കുണ്ട് ..!, അല്ലെങ്കിൽ കഴിഞ്ഞുപോയ സംഭവവികാസങ്ങൾ എന്നെ ആ തലത്തിലേക്കെത്തിചേർത്തു ....! എന്ത് പ്രതിബന്ധങ്ങളെ തരണം ചെയ്യുവാനും ...; രാമക്കുറുപ്പെന്ന .., അങ്ങയുടെ ഈ പടത്തലവന് ശക്തിയുണ്ട് .., തിരുമനസ്സേ ....!, ആയതിനാൽ അങ്ങ് മറുത്തൊന്നും പറയരുത് ...!''

        ''രാമന്റെ ആർജ്ജവത്തെ ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല .....!, പോയി വരൂ ...!''

   പുറം കടലിൽ എത്തുവോളം ..; മനസ്സിൽ പ്രാർത്ഥനകളുടെ കെട്ടുകളഴിച്ചിട്ടിരിക്കുകയായിരുന്നു ..  "
ആ കപ്പൽ അവിടെയുണ്ടാകണമേ ...., അതിൽ സീത ഉണ്ടായിരിക്കേണമേ ...., !. ''ഇത് മാത്രമായിരുന്നൂവത് ...!

                      എന്നാൽ തന്റെ  പ്രതീക്ഷകളെയെല്ലാം തകിടം മറിച്ചുകൊണ്ട് ..; പുറം കടലിൽ നിന്നും ആ കപ്പൽ അപ്രതക്ഷ്യമായിരിക്കുന്നു  ...!, 

                  ലക്ഷ്യം നഷ്ട്ടപ്പെട്ട് .., നിരാശയോടെ തരിച്ചു നിന്നു പോയ നിമിഷം ...!, ഇനിയെന്തു ചെയ്യണമെന്ന് അറിയില്ല ...!, പ്രതീക്ഷയുടെ ഒരു നേരിയ കിരണമാണ് അപ്രതക്ഷ്യമായിക്കഴിഞ്ഞത് ..!

                   തന്റെ സീത ..., എന്നന്നേക്കുമായി നഷ്ട്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു .., എന്നു മനസ്സിലായ ആ നിമിഷം  ..., ഉള്ളിൽ നിന്നും ഒരു വിങ്ങൽ ഉയർന്ന് ഹൃദയത്തെ അപ്പാടെ ഞെരിച്ചു കളഞ്ഞു .., എല്ല്ലാം  തകർന്ന ഹതാശയനെപ്പോലെ ഞാനാ പായ്മരത്തിന്റെ ചുവട്ടിലേക്ക് ഊർന്നിരുന്നു..! 
എന്നെ അനുഗമിച്ച പടക്കപ്പലുകൾ എല്ലാം എനിക്കു ചുറ്റും നങ്കൂരമിട്ടു ...!, എല്ലാവരും തന്റെ ആജ്ഞക്കുവേണ്ടി കാത്തു നിൽക്കുകയാണ് ...!

                  പടയാളികൾ എല്ലാവരും ഉൾക്കണ്ടാകുലർ  ആണ്  ...!, താനിങ്ങനെ തളർന്നിരുന്നാൽ പറ്റില്ല ...!, താനവരുടെ പടത്തലവനാണ് ..!, താനാണ് തീരുമാനങ്ങൾ  എടുക്കേണ്ടത് ..!, താനാണ് അവരെ നയിക്കേണ്ടത് ..!

               പക്ഷേ ......, ഈ അവസരത്തിൽ താനും ദുർബ്ബലനാണെന്ന് തിരിച്ചറിയുന്നു ..!, പ്രതിസന്ധികൾക്കു മുന്നിൽ പകച്ചു നിൽക്കുന്ന ഒരു സാധാരണക്കാരന്റെ മനോനിലവാരത്തിലേക്ക് ..; താനും തരം താണിരിക്കുന്നു ...!, അങ്ങിനെയൊരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് ..., എന്നാൽ ഉറ്റവരുടേയും ഉടയവരുടേയും വേർപാടുകൾ  മനസ്സിനെ  തകർത്തു കളഞ്ഞിരിക്കുന്നു  ...!

                               എന്നാൽ എനിക്കതിനെ അതിജീവിച്ചേ മതിയാകൂ ..., കാരണം ഞാനൊരു പടത്തലവനാണ്  ..!, ഒരു സൈന്യത്തെ നയിക്കേണ്ടവൻ ..!, ഒരു ദേശത്തെ സംരക്ഷിക്കേണ്ടവൻ..., പ്രതിബന്ധങ്ങളെ എതിർത്തു ധീരതയോടെ നിൽക്കേണ്ടവൻ ....!, ഇവിടെ തളർന്നു കൂടാ  ...!

                  പതുക്കെ പതുക്കെ മനസ്സ് അതിന്റെ കരുത്ത് വീണ്ടെടുക്കുന്നു ...., എന്നാൽ ധീരമായ  ഒരു തീരുമാനത്തിൽ  എത്തുന്നതിനു മുൻപായി അല്പസമയ വിശ്രമം അനിവാര്യമാണെന്ന് എനിക്ക് തോന്നി  ..!, ശാന്തമായ മനസ്സിനെ ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ കഴിയുകയുള്ളൂ...!

             പടയാളികളോടായ് ഞാനുറക്കെ വിളിച്ചു പറഞ്ഞു ...!'' എല്ലാവരും അല്പസമയം വിശ്രമിക്കൂ  ..., അതിനു ശേഷം ഞാൻ അറിയിക്കാം ..., നമ്മളുടെ അടുത്ത തീരുമാനം എന്തെന്ന് ...''!

                    കപ്പലിനടിയിലത്തെ അറയിലേക്ക് ഞാൻ കടന്നു ....., തലക്കുള്ളിൽ പെരുമ്പറ മുഴക്കം  .., കണ്ണുകൾ അടച്ച് ഞാൻ അല്പസമയം വിശ്രമിച്ചു ...!
       

2014, ജൂലൈ 10, വ്യാഴാഴ്‌ച

                                                               






                                                                      16


                             ഭയന്നു വിറച്ച പേടമാനിനെപ്പോലെ .....; കപ്പലിന്റെ ഒരു കോണിൽ സീത പതുങ്ങി നിൽക്കുന്നു .., അവളുടെ നേർക്ക് ആർത്ത് അട്ടഹസിച്ചുകൊണ്ട് പാഞ്ഞു വരുന്ന ഹെന്റി ..!, കാമാർത്തി കൊണ്ട് അയാളാകെ വിളറി പിടിച്ചിരിക്കുന്നു ..!

                       ആ കടന്നാക്രമണത്തെ ഒരു കാട്ടുപോത്തിന്റെ ക്രൌര്യത്തോടെ സീത എതിരിടുകയാണ് ...!, എന്നാൽ ശക്തനായ ഒരുവനു മുന്നിൽ ആലംബഹീനയായ ഒരു സ്ത്രീക്ക് എത്ര നേരം പിടിച്ചു  നിൽക്കാനാകും ...?

                     അയാളുടെ ക്രൌര്യം അവളെ കീഴടക്കും എന്ന് ഉറപ്പായ ഘട്ടത്തിൽ ..; അവസാന ശക്തിയുമെടുത്ത് അവൾ ..., അയാളെ ചവുട്ടിതെറിപ്പിച്ചു കളഞ്ഞു ..!, എന്നിട്ട് ഒരു ഉന്മാദത്താൽ അലറി വിളിച്ചുകൊണ്ട് പുറത്തേക്കോടിയ ...., സീത തന്നെ തടയാൻ വന്ന കൈകളെയെല്ലാം തട്ടിമാറ്റി... ''എന്റെ പൊന്നുക്കുറുപ്പേ ...'', എന്നുറക്കെ നിലവിളിച്ചുകൊണ്ട് ..., ആ കപ്പലിൽ നിന്നും ..; ആർത്തലക്കുന്ന കടലിലേക്ക് എടുത്തുചാടി ...!

             ''ഹോ ...'', എന്നുറക്കെ അലറിക്കൊണ്ട്‌ ഞാൻ ചാടിയെഴുന്നേറ്റു ..., ശരീരമാകെ വെട്ടിവിയർക്കുന്നു ...., വല്ലാത്ത ദാഹം .., തൊണ്ട വരളുന്നു .., ശരീരം പേടി പറ്റിയപോലെ വിറക്കുന്നു ..!, മണ്‍ കൂജയിൽ  നിന്നും തണുത്ത വെള്ളം ധാരധാരയായി എന്റെ ഉള്ളിലേക്കൊഴുകി ..; എന്നാൽ ആ തണുപ്പിനും എന്റെ ഉള്ളിലെ തീ കെടുത്താനാകുന്നില്ല  ...!

     ''എന്തൊരു സ്വപ്നമായിരുന്നൂവത് ...?'', എന്റെ സീതയെ ....,അവർ ..., അത് ചിന്തിക്കാൻ പോലും ആകാതെ ഞാനെന്റെ കൈകൾ കൂട്ടിത്തിരുമ്മി ...!,  എന്റെ മുന്നിൽ രണ്ടു മാർഗ്ഗങ്ങൾ ആണുള്ളത് ..! ഒന്നുകിൽ ..., ഇവിടെ വെച്ച് എല്ലാം ഉപേക്ഷിച്ച് തിരിച്ചു പോകാം ...!, സീതയെ എന്നന്നേക്കുമായി മറക്കാം ....!, അല്ലെങ്കിൽ രണ്ടും കല്പിച്ച് ...., അനന്തമായി പരന്നുകിടക്കുന്ന ഈ സാഗരത്തിൽ ഒരു പ്രതീക്ഷക്കായി ഒന്ന് പൊരുതി നോക്കാം ..!

                       അങ്ങിനെ ചെയ്‌താൽ ....., ഈ ചെറിയ പായ്ക്കപ്പലിൽ ..., ആ ..., കപ്പലിനെത്തേടി...., വിശാലമായ .., ഈ കടലിൽ ഒരു ജീവൻ മരണ പോരാട്ടമായിരിക്കും ഞാൻ നടത്തേണ്ടത് ...!

               പോർച്ചുഗീസിലെ ...ലിസ്ബണ്‍ തുറമുഖത്ത് നിന്നുമാണ് ആ കപ്പൽ വന്നിരിക്കുന്നത്...!, ആയതിനാൽ അത് അങ്ങോട്ടേക്ക് തന്നെയായിരിക്കും തിരിച്ചു പോകാനുള്ള സാദ്ധ്യതയും ...! നാവീക യുദ്ധത്തിൽ നല്ലൊരു പരിചയം തനിക്കുണ്ടെങ്കിലും ..., അതെല്ലാം തീരദേശത്തിന്റെ സംരക്ഷണത്തിന് വേണ്ടി മാത്രമുള്ളതായിരുന്നു ..!

                എന്നാൽ മലബാറിന്റെ ഈ തീരത്തു നിന്ന് ....; പോർച്ചുഗീസിലെ   ലിസ്ബണിലേക്കുള്ള ഈ പായ് വഞ്ചി യാത്ര ..., അതിസാഹസം തന്നെയാണ് ..!ഈ പായ് വഞ്ചിയിൽ ഒരിക്കലും ആ കപ്പലിനെ പിന്തുടർന്ന് പിടികൂടുവാൻ സാദ്ധ്യമല്ല ...!, കാരണം ഇത് കാറ്റിന്റെ ഗതിയെയും .., മനുഷ്യ പ്രയന്തത്തേയും ആശ്രയിച്ചു സഞ്ചരിക്കുന്നതാണ് 

            ഞാൻ കപ്പിൽ ഉള്ള യാത്രാ പഥം വിശകലനം ചെയ്തു മനസ്സിൽ കണക്കു കൂട്ടി .., ഏകദേശം  6900 മൈലുകൾ ദൂരമുണ്ട് കാപ്പടുനിന്നും ലിസ്ബണ്‍ തുറമുഖത്തേക്ക് ..!, ഇത്രയും ദിവസത്തെ  യാത്രക്കുവേണ്ട ഭക്ഷണം ..., ജലം .., എന്നിവ ശേഖരിക്കാമെന്നുവെച്ചാൽ തന്നേയും..., ഈ പായ് വഞ്ചിയിൽ കടൽക്ഷൊഭത്തെയും .., കൊടുങ്കാറ്റിനേയുമെല്ലാം  അതിജീവിച്ച് ...., എങ്ങിനെ  ലിസ്ബണിൽ എത്തിച്ചേരാൻ പറ്റും ..? അതിനും പുറമേ ..., കടൽ കൊള്ളക്കാരുടെ ആക്രമണങ്ങൾ വേറെ ...!

                    ഒരു പക്ഷേ ..., ഇതിനെയെല്ലാം അതിജീവിച്ച് ലിസ്ബണിൽ എത്തിയാൽ തന്നെ ..; സീതയെ  കണ്ടുപിടിച്ച് .., തിരിച്ച് കാപ്പാട് തീരമണിയേണ്ടത് അതിലും വലിയ കഠിന കൃത്യം തന്നെ.., !

               തലക്കകം നീറിപ്പുകയുന്നു ..., എന്ത് ചെയ്യണമെന്ന് ഒരു രൂപവും കിട്ടുന്നില്ല ..!  ''സീത ..'' അവളെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ ഹൃദയത്തിന്റെ ഒരു ഭാഗം മുറിച്ചു നീക്കിയ പോലത്തെ വേദനയാണ് തോന്നുന്നത്  ...!, പാവം ..., അവളിപ്പോൾ എന്തു ചെയ്യുകയായിരിക്കും ...?, കരഞ്ഞു .., കരഞ്ഞു  തളർന്നു പോയിരിക്കും ...!, തനിക്കറിയാമത് .., പാവമാണവൾ ..., ഇതു പോലത്തെ കഠിനമായ മാനസീക  സമ്മർദ്ധങ്ങൾ താങ്ങാൻ കഴിയാത്തവൾ ..!, താനായിരുന്നു അവൾക്ക് എല്ലാം ...!, താനില്ലാത്ത ഒരു ലോകത്തെക്കുറിച്ച് അവൾക്ക് സങ്കൽപ്പിക്കാൻ പോലും ആകില്ല...!

                          ഈ അപകടഘട്ടത്തിലും ..; അവൾ തന്നെക്കുറിച്ച് മാത്രമായിരിക്കും ചിന്തിച്ചു കൊണ്ടിരിക്കുന്നത്  ...!തന്റെ പൊന്നുക്കുറുപ്പ് .., തന്നെ രക്ഷിക്കാൻ വരുമെന്ന് ..; അവൾ വിശ്വസിക്കുന്നുണ്ടായിരിക്കും ...! 

              ആ വിശ്വാസത്തെ തകർക്കാൻ പാടില്ല ...!അവൾ തന്റെ എല്ലാമെല്ലാമാണ് ..!, അവളില്ലാതെ  തനിക്കൊരു ജീവിതമില്ല ..!, ഒരു ഭീരുവിനെപ്പോലെ അവളുടെ ഓർമ്മകളും പേറി  ജീവിക്കുന്നതിനേക്കാൾ നല്ലത് ..., അവളെ വീണ്ടെടുക്കുവാനുള്ള ഈ ശ്രമത്തിൽ മരണം വരിക്കുന്നതാണ്  ...!

                ഞാനൊരു ധീരനാണ് ..., ഒരു പടത്തലവനാണ് ...., അതിലുപരി തന്നെ ജീവനെപ്പോലെ സ്നേഹിക്കുന്ന  ഒരു പത്നിയുടെ കണവനാണ്  ..! അവൾക്ക് ഒരപകടം പിണഞ്ഞിട്ടു ..., താൻ രക്ഷിക്കാൻ ശ്രമിക്കാതിരുന്നാൽ  ... , പിന്നെ ..., താൻ അവളെ സ്നേഹിക്കുന്നു എന്ന് പറയുന്നതിൽ എന്താണ് ഒരർത്ഥം ....?, അവൾ തന്നിൽ  അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിന് എന്താണ് ഒരു മൂല്യം..?

                      എന്തു വന്നാലും ..; സീതയെക്കൂടാതെ ഇനി ഞാൻ മലബാറിന്റെ മണ്ണിലേക്കില്ല  ..! ഈ യാത്രയിൽ  എന്തു തന്നെ സംഭവിച്ചാലും .., എത്ര തന്നെ പ്രതിബന്ധങ്ങൾ നേരിട്ടാലും ..., എന്റെ മുന്നോട്ടുള്ള  പ്രയാണത്തിൽ നിന്നും ഇനി ഒരടി പോലും പിന്നിലേക്കില്ല ...!, അതല്ല ഈ യാത്രയിൽ  തന്റെ ജീവിതം അവസാനിക്കുകയാണെങ്കിൽ .., അതെന്റെ പ്രാണസഖിയുടെ മോചനത്തിനായുള്ള എന്റെ  ..., ഒരു  സ്നേഹോപഹാരമായി ഞാൻ സമർപ്പിക്കും ...!

                 ഒരു കൊടുങ്കാറ്റിനോ ...?,കടൽക്ഷോഭത്തിനോ ..?കടൽ കൊള്ളക്കാരുടെ ഛിദ്രശക്തികൾക്കോ ..., ഇനി എന്നെ പിൻതിരിപ്പിക്കാനാകില്ല ...!, ഇത് മലബാറിന്റെ കരുത്തനായ പടക്കുറുപ്പ് എടുക്കുന്ന പ്രതിജ്ഞയാണ് ...!

                  ഒരു മുരൾച്ചയോടെ .., ഞാൻ ചാടിയെഴുന്നേറ്റു ...!, എന്നിലെ മുറിവേറ്റ സിംഹം ഗർജ്ജിക്കുന്നു ...!ഊരിപ്പിടിച്ച വാളുമായി .., ഉറച്ച കാൽവെപ്പോടെ ...; പടയാളികളെ അഭിസംബോധന ചെയ്യുവാനായി  ..., ഞാൻ പായ് വഞ്ചിയുടെ മുകൾത്തട്ടിലേക്ക് നടന്നു ...!