2014, ജൂൺ 25, ബുധനാഴ്‌ച

                                                                 


                                                                        17
     

                       എല്ലാവരും തന്നെ അത്യധികം ആകാംക്ഷയോടെ എന്റെ വരവിനായി കാത്തിരിക്കുകയായിരുന്നു ..., ആ മുഖങ്ങളിൽ നിറഞ്ഞു നിൽക്കുന്ന പിരിമുറുക്കങ്ങൾ  എല്ലാം തന്നെ  എനിക്ക് വായിച്ചെടുക്കുവാൻ കഴിഞ്ഞിരുന്നു  .....!

                     പായ്ക്കപ്പലിന്റെ ഒരു ഭാഗത്തായി സ്ഥാപിച്ചിട്ടുള്ള ഉയർന്ന ഒരു പീഠത്തിലേക്ക് ഞാൻ കയറി നിന്നു ...!, അവിടെ നിന്നാൽ ചുറ്റിനും നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളേയും .., അതിലുള്ള പടയാളികളേയും എനിക്ക് വളരെ വ്യക്തമായി കാണാമായിരുന്നു ...!

                 അവരെ അഭിസംബോധന ചെയ്തുകൊണ്ട് ഞാൻ ഉറക്കെ പറഞ്ഞു ..!

        ''എന്റെ ഏറ്റവും പ്രിയപ്പെട്ട ധീരരായ പടയാളികളെ ..., നിങ്ങളുടെയെല്ലാം ആത്മാർത്ഥതയിലും .., കഴിവിലും .., എനിക്ക് അകമഴിഞ്ഞ വിശ്വാസമുണ്ട്‌ ....!, ഒരു നാടിന്റെ കാവൽ ഭടന്മാർ എന്ന നിലയിൽ .., നിങ്ങളുടെ അർപ്പണമനോഭാവത്തേയും .., ഉത്സാഹത്തെയും എനിക്ക് തിരിച്ചറിയുവാൻ കഴിഞ്ഞിട്ടുമുണ്ട് ...!, എന്നിരുന്നാലും ഇവിടെ ...; ഈ സന്ദർഭത്തിൽ ..., ഞാനൊരു കടുത്ത തീരുമാനം കൈക്കൊള്ളുവാൻ നിർബന്ധിതനായിരിക്കുകയാണ് ...!''

             ഒരു നിമിഷം ഞാൻ നിശബ്ധത പാലിച്ചു ..., എല്ലാവരും എന്റെ വാക്കുകൾക്കായി കാതുകൾ കൂർപ്പിച്ചിരിക്കുകയാണ് ...!

                   ഘനഗംഭീര സ്വരത്തിൽ ഞാൻ തുടർന്നു ....!

'' എനിക്കു സംഭവിച്ച ദുരന്തത്തിന്റെ വ്യാപ്തി എല്ലാവരും മനസ്സിലാക്കിയിരിക്കുന്നുവല്ലോ ...?, ആയതിനാൽ ആ ദുരന്തം ..;അത്  എന്റേത് മാത്രം തന്നെയാണ് ...!, അതിന്റെ പ്രതിവിധിയും ഞാൻ തന്നെ തേടേണ്ടിയിരിക്കുന്നു ....!, അത് കഠിനമായ ഒരു യാത്രയിലേക്കാണ് എന്നെ എത്തിച്ചേർത്തിരിക്കുന്നത് ...!, ഒരു പക്ഷേ ....,മടങ്ങിവരവിന് പോലും സാദ്ധ്യതയില്ലാത്ത ഒരു യാത്രയിലേക്ക് ...!, നിങ്ങളെ അതിന്റെ ഭാഗഭാഗാക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല ...!, കാരണം ഇത് എന്റെ മാത്രം ദുരന്തമാണ് ....; നാടിന്റെതല്ല ...!, ആയതിനാൽ നിങ്ങൾ ഇവിടെ നിന്ന് തിരിച്ചു പോയ്‌ ക്കൊള്ളുക ...!, ഈ യാത്രയിൽ ഞാൻ ഒറ്റക്കാണ് .., അത് ജീവിതത്തിലേക്കായാലും ..., മരണത്തിലേക്കായാലും ....!''

                     ഞാൻ ചുറ്റിനും നോക്കി ...., എന്തോ കേൾക്കാൻ പാടില്ലാത്ത ഏതോ ഒന്ന് കേട്ട തരത്തിലുള്ള ഭാവമായിരുന്നു അവർക്കെല്ലാം ഉണ്ടായിരുന്നത് ...!, എങ്ങും നിശബ്ദത .., ആരും ഒന്നും തന്നെ സംസാരിക്കുന്നില്ല ...!, കടലിന്റെ ഇരമ്പൽ മാത്രം ഉയർന്നു കേൾക്കാം ...!

                ഞാൻ കണ്ണുകൾ അടച്ചു ...!, മനസ്സിൽ സീതയുടെ മുഖം ...!, ഇനിയൊട്ടും വൈകിക്കൂടാ ..!, അല്പ നേര നിശബ്ദതക്കൊടുവിൽ ഒരു ആരവം ഉയരുന്നു ....! അത് പടയാളികളുടെ ഇടയിൽ നിന്നായിരുന്നു ...!

           ''ഇല്ല പടക്കുറുപ്പേ ....,അങ്ങ് ഞങ്ങൾക്ക് പ്രിയപ്പെട്ടവനാണ് ..., ഞങ്ങളുടെ നായകനാണ്  ഈ  നാടിന്റെ കാവൽ നായകനാണ് ..!, അങ്ങ് ....!,

                       അങ്ങയുടെ ഈ ദുരന്തം ഞങ്ങളുടേത് കൂടിയാണ് .., ഈ നാടിന്റെത് കൂടിയാണ്  ...!, അങ്ങയുടെ ഈ യാത്രയിൽ ഞങ്ങളുമുണ്ട് .., അത് ജീവിതത്തിലേക്കായാലും ..., മരണത്തിലേക്കായാലും ....''!

                അവരുടെ ആത്മാർത്തത എന്നെ വികാരം കൊള്ളിച്ചു ...!, ആ സ്നേഹപ്രകടനത്തിൽ ഞാൻ  വാനോളം ഉയർന്നു ..!. പക്ഷേ ..,എന്റെ മനസ്സ് പറഞ്ഞു ...!

               ''ഈ യാത്ര എന്റേത് മാത്രമാണ് ..., നിരപരാധികളായ ഈ ഭടന്മാരെ ബാലികൊടുക്കുവാൻ എനിക്ക്  കഴിയില്ല ....!''

               ഞാൻ കൈകളുയർത്തി ...., എല്ലാവരും നിശബ്ദരായി എന്റെ വാക്കുകൾക്കായി കാതോർത്തു ...!

             ''നിങ്ങളുടെ ആത്മാർത്ഥതക്കും ..., എന്നോടുള്ള അകമഴിഞ്ഞ സ്നേഹത്തിനും നന്ദി ...!, എന്നാൽ  ഞാൻ മുമ്പേ പറഞ്ഞതുപോലെ .., ഇത് എന്റെ മാത്രം ദുരന്തമാണ് .., അതിനുള്ള പ്രതിവിധിയും ഞാൻ  തന്നെ തേടിയെ മതിയാകൂ ...!, ഈ യാത്ര .., അതീവ ദുഷ്കരമാണ് ..., മലബാറിന്റെ ഈ  തീരത്തു നിന്നും ..., ലോകത്തിന്റെ മറുഭാഗത്തേക്കാണ് യാത്ര ചെയ്യേണ്ടത് .., അതും ഈ  പായ് വഞ്ചിയിൽ  കൂടി .., അസാദ്ധ്യമായ ഒരു യാത്രയായിരിക്കും അതെന്ന് എന്റെ മനസ്സ് പറയുന്നു......!, ആ അസാദ്ധ്യതയെ ഞാൻ ഏറ്റെടുക്കുകയാണ് ...., എന്റെ പ്രാണസഖിക്കായി....!, നിങ്ങളെയെല്ലാം കാത്തിരിക്കുന്ന ഓരോ കുടുംബമുണ്ട് ..., മക്കളുണ്ട് .., പത്നിമാരുണ്ട് ..., വൃദ്ധരായ മാതാപിതാക്കാൻമാരുണ്ട് ..., അവർ നിങ്ങൾക്കായി കാത്തിരിക്കുന്നു ..! 

                മലബാറിന്റെ ഈ പടത്തലവൻ .., സ്വന്തം പടയാളികളെ അനാവശ്യമായി ബലികൊടുത്തുവെന്ന്  ....; നാളത്തെ ചരിത്രം പറയാതിരിക്കട്ടെ ...!

               ആയതിനാൽ ഞാൻ നിങ്ങളോട് ആജ്ഞാപിക്കുകയാണ് .., എല്ലാവരും തിരിച്ചു പോകൂ.., പോയി നാടു വാഴുന്ന തമ്പുരാനോട്‌ പറയണം ...; ,അങ്ങയുടെ പടത്തലവൻ .., സീതയേയും കൊണ്ടല്ലാതെ ഇനി  തിരിച്ചു വരികയില്ലെന്ന് ....!, തിരിച്ചു വന്നില്ലെങ്കിൽ ..., ഈ യാത്രയിൽ പടത്തലവൻ മരിച്ചുപോയതായി കണക്കാക്കിക്കൊള്ളുവാൻ ....!

                  ദയവായി നിങ്ങൾ എല്ലാവരും എന്റെ ആജ്ഞയെ മാനിച്ച് തിരിച്ചു പോയിക്കൊള്ളുക...!, അതിനു മുൻപായി നിങ്ങൾ ശേഖരിച്ചിട്ടുള്ള ആഹാരവും .., ശുദ്ധ ജലവും എന്റെ പായ് വഞ്ചിയിലേക്ക് മാറ്റുക  ....''!

           വേറെ ഒന്നും അവർക്ക് മറുത്തു പറയാനാകില്ല .., കാരണം ഇത് ഉത്തരവാണ് .., പടത്തലവന്റെ ...!, അതിനെ എതിർക്കുന്നവൻ ഉത്തമ പടയാളി അല്ലെന്ന് നിയമം അനുശാസിക്കുന്നു ..!

                ഈ .., പാവങ്ങളെ ബലികൊടുക്കുവാൻ തനിക്കാകില്ല .., തിരിച്ചു വരുമെന്ന് ഒരു ഉറപ്പും ഇല്ലാത്ത യാത്രയാണിത് ....!

           മനസ്സില്ലാ .., മനസ്സോടെ ആണെങ്കിലും അവർ തിരിച്ചു പോകട്ടെ .., കാരണം ആ  ആത്മാർത്തത മാത്രം തനിക്കു മതി .., 

                         പോകുവാൻ നേരം എല്ലാ പടയാളികളും   എനിക്ക് ആശംസകൾ നേർന്നു കൊണ്ട് ജയ് വിളിച്ചു ....

               ആ  മുഖങ്ങളിലും ദുഖം ഘനീഭവിച്ചു നിൽക്കുന്നു...!   

2014, ജൂൺ 18, ബുധനാഴ്‌ച



                                                                       18

                    ഒരേ നേർരേഖയിൽ ആ നാലു പായ് വഞ്ചികളും തീരത്തെ ലക്ഷ്യമാക്കി പോകുന്നത് വിങ്ങുന്ന മനസ്സോടെ ഞാൻ നോക്കിനിന്നു ...!, അവയെല്ലാം തന്നെ അങ്ങകലെ ഒരു പൊട്ടുപോലെ അപ്രതക്ഷ്യമാകുന്നത് കണ്ടിട്ടാണ് ഞാൻ മിഴികൾ പിൻവലിച്ചത് ...!, 

            എന്തോ മനസ്സിൽ .., അകാരണമായൊരു വേദന വന്ന് നിറയുന്നത് പോലെ ..!, അങ്ങ് ദൂരെ ഒരു പൊട്ടുപോലെ മലബാറിന്റെ തീരം ...!, പിറന്നു വീണ ആ മണ്ണിൽ തൊടാൻ ...;  ഇനി എനിക്ക്  കഴിയില്ലെന്ന് മനസ്സിലിരുന്നാരോ മന്ത്രിക്കുന്നത് പോലെ ...!, എന്നാൽ അടുത്ത നിമിഷത്തിൽ മറ്റൊരു വിങ്ങലായി സീതയുടെ മുഖമെത്തി ...!

                 അവളില്ലാതെ ...; എനിക്കിനി എന്താണുള്ളത് ...?, കുറച്ചു കാലമേ ഒന്നിച്ചു കഴിഞ്ഞിട്ടുള്ളൂവെങ്കിലും .., ജന്മാന്തരങ്ങളുടെ അടുപ്പം തന്നെ ഉണ്ടായിരിക്കുന്നു .., പോയ ജന്മങ്ങളിൽ എല്ലാം തന്നെ അവൾ തന്റെ സ്വന്തമായിരുന്നിരിക്കാം ...!

                കാപാലികൻ   ഇണയെ കൊത്തിയെടുത്തു  പറന്നകന്നിരിക്കുന്നു .., 

                         ഉള്ളിൽ പ്രതികാരാഗ്നി ജ്വലിക്കുന്നു ...,രക്തം തിളക്കുന്നു ....ശരീരം ആസകലം കോപം .., ഒരു തീജ്വാല കണക്കെ പടർന്നു കയറുന്നു .....!

ആ പ്രകമ്പനം .., അത്  മനസ്സിനു തന്ന  മാറ്റം അത്ഭുതപ്പെടുത്തുന്നതായിരുന്നു ...!

                 ''എനിക്കിതിനു  കഴിയും ..., എന്റെ സീതയേയും കൊണ്ട് .., ഞാനീ മലബാറിന്റെ മണ്ണിൽ തിരിച്ചു തൊടും ...! ഞാനൊരു പടനായകനാണ് ...., ഒരു പടത്തലവനാണ് ....!, ഒരു ജനതയേയും .., രാജ്യത്തേയും കാക്കേണ്ടവനാണ്...!

           എനിക്കതിനു കഴിയില്ലെങ്കിൽ .., ഈ പേരിന് ഞാൻ അർഹനല്ല ...., ഒരു സാധാരണ മനുഷ്യൻ എന്ന നിലയിലേക്കുള്ള എന്റെ പതനമാണത് ..!

            ഒരു പക്ഷേ .., ഈ ലക്‌ഷ്യം .., അസാധ്യമായിരിക്കാം .., അസാദ്ധ്യമെന്നത് സാധാരണ മനുഷ്യ തീരുമാനമാണത് ....!, ദുർബ്ബലന്റെ സ്വരം ...!

       അതെനിക്കൊരിക്കലും ചേരില്ല ....!, അസാദ്ധ്യവും .., സാദ്ധ്യവും .., മനസ്സിന്റെ തീരുമാനങ്ങൾ ആണ് ....!

      ആ തീരുമാനത്തെ മറികടന്നാൽ .., പാതി വിജയം ...!,

 പരാജയം ..എന്നത്  വിജയ മുന്നോടി മാത്രം  ...! അതിനെ  ഒരു തോൽവി ആയി കാണേണ്ടതില്ല ...!, 

                ഒരു പക്ഷേ  സാഹസത്തിൽ  ജീവൻ തന്നെ നഷ്ടമായേക്കാം ...!

         ഞാനതിനെ ഭയപ്പെടുന്നില്ല 

         അതും ഒരു വിജയമായി കാണാനേ എനിക്കാകൂ ....!കാരണം ഞാൻ കരഞ്ഞുകൊണ്ട്‌ ജീവിതം അവസാനിപ്പിച്ചവനല്ല .., അലറിക്കൊണ്ട്‌ അത് കൊടുത്തവനാണ് ....!

          അതിനാൽ .., ഞാനിതാ യാത്ര തുടരുകയാണ് ..,എനിക്കിത് കഴിയും എന്ന വിശ്വാസത്തോടെ ...!

 ധീരനായി ജീവിച്ചു മരിക്കാം .., അല്ലാതെ ..മരിച്ചു ജീവിക്കാൻ തനിക്കാവില്ല ..!

 ഇത് സത്യം ....''!, ശരീരം മുഴുവൻ ഊർജ്ജം പരക്കുന്നു ....!

              ''എനിക്കിത് കഴിയും ..., എനിക്കിത് കഴിയും ...., ''! എന്ന് മനസ്സ് ആവർത്തിച്ചാവർത്തിച്ചു ഉരുവിട്ടുകൊണ്ടിരിന്നു  ....!

             നേരം സന്ധ്യയാകാൻ തുടങ്ങിയിരിക്കുന്നു ..!, എങ്ങും അലകളില്ലാത്ത സാഗരത്തിന്റെ നിശബ്ദത മാത്രം ...!, 
   
             സമുദ്രത്തെ  ഒരിക്കൽക്കൂടി വിഹഗവീക്ഷണം നടത്തി ഞാൻ അടിത്തട്ടിലേക്ക് തിരിച്ചു നടന്നു...!, യാത്രാപഥം അറിയുന്നതിനായി ഒരു ഭൂപടവും .., വടക്കു നോക്കി യന്ത്രവും അവിടെ സ്ഥാപിച്ചിരുന്നു ...!, ഇനി മേൽ .., എന്റെ യാത്രക്ക് സഹായകമായിട്ടുള്ള ഉപകരണങ്ങൾ ഇവ മാത്രമാണ് ...!, ഇവയെ ആശ്രയിച്ചു കൊണ്ടു വേണം ..;8500  മൈലുകളോളം അകലേയുള്ള ലെസ്ബണ്‍ എന്ന തുറമുഖത്തേക്ക് ഞാൻ എത്തിച്ചേരാൻ ...!

                         വെളിച്ചം പകരാനായി റാന്തൽ വിളക്കിന് തിരി കൊളുത്തിക്കൊണ്ട് ..; ഞാനത് രണ്ടും എടുത്തുവെച്ച് .., എനിക്ക് പോകേണ്ടതായ ദിക്കുകൾ ആ ഭൂപടത്തിൽ അടയാളപ്പെടുത്തിക്കൊണ്ടിരുന്നു ...!

                     കാറ്റിന്റെ ദിശ അനുകൂലമാവുകയാണെങ്കിൽ ...!, ആഫ്രിക്കൻ തീരം ചുറ്റി എനിക്ക് പോർച്ചുഗിലിൽ എത്തിച്ചേരാൻ കഴിയും എന്ന് ഞാൻ കണക്കുകൂട്ടി ...!യാത്രയിൽ മറ്റു ബുദ്ധിമുട്ടുകൾ ഒന്നും തന്നെ  ഉണ്ടായില്ലെങ്കിൽ ഏകദേശം നൂറ്റി എണ്‍പത്  ദിനരാത്രങ്ങൾ കൊണ്ട് എനിക്ക് ലക്ഷ്യം നേടാൻ കഴിയും   ...!, 

                കാറ്റും പ്രകൃതിയും .., ഈ യാത്രയിൽ എന്നെ അനുകൂലിച്ചാൽ   ....., എന്റെ ഈ കണക്കു കൂട്ടലുകൾ ക്രിത്യമായിതീരും എന്നെനിക്ക്‌  ഉറപ്പുണ്ടായിരുന്നു ...!

                  ഞാൻ മേൽത്തട്ടിലേക്ക് വന്ന് കാറ്റിന്റെ ദിശക്കനുകൂലമായി പായ്മരം ഉയർത്തി ...!, മനസ്സിന്റെ ആഗ്രഹം  പോലെത്തന്നെ .., യാതൊരു വിഘനങ്ങുളും ഇല്ലാതെ ...., എന്നേയും വഹിച്ചു കൊണ്ട് ആ പായ് വഞ്ചി ..; , തന്റെ ലക്ഷ്യത്തിലേക്ക് അതിവേഗം കുതിച്ചു കൊണ്ടിരുന്നു ...!


2014, ജൂൺ 10, ചൊവ്വാഴ്ച






                                                                     19



                          എന്റെ യാത്ര ആരംഭം കുറിച്ചതിന്റെ ..., പതിനഞ്ചാം ദിനം .., അന്ന് രാവിലെ മുതൽ ആകാശമാകെ മൂടിക്കെട്ടിയത് പോലെ ...!, ചക്രവാളമെങ്ങും ആകെ ഒരു ഇരുൾ വ്യാപിച്ചിരിക്കുന്നു , കൂടാതെ സാമാന്യം ശക്തിയായി കാറ്റും വീശിയടിക്കുന്നു ...!

                ഏകദേശം നാലു മണിയോട് കൂടി കടലിന്റെ ഭാവം മാറിത്തുടങ്ങി ..!, കാറ്റ് വളരെ ശക്തിയാർജ്ജിച്ച് കഴിഞ്ഞിരിക്കുന്നു .., തിരമാലകൾക്ക് കരുത്ത് കൂടി വന്നു കൊണ്ടിരിക്കുന്നു .., അന്തരീക്ഷമാകെ കാറും കോളും .., പൂണ്ടു .., കൊള്ളിയാൻ പിണരുകൾ ഭയാനകമായ മിന്നൽ പ്രഭവങ്ങൾ സ്രിക്ഷ്ടിക്കുന്നു ...!

                അനുനിമിഷം കഴിയും തോറും കടൽ സംഹാരരുദ്രയായിതീർന്നുകൊണ്ടിരിക്കുന്നു ..!, ഭീമാകാരങ്ങളായ തിരമാലകൾക്കൊപ്പം ...; അതിശക്തമായ കൊടുംങ്കാറ്റും ..., പേമാരിയും ...!

                  കാറ്റ് ..; അതൊരു ഹുങ്കാരത്തോടെ പായ് മരത്തിൽ വന്നലച്ച് ..., അത് കപ്പലിനെ ദിശമനസ്സിലാക്കാൻ സാധിക്കാത്ത ഏതോ ദിക്കിലേക്ക് വലിച്ചു കൊണ്ട് പോകുന്നു .., , അതോടൊപ്പം തന്നെ കൂറ്റൻ  തിരമാലകൾ കപ്പലിനെ എടുത്ത് അമ്മാനമാടുന്നു ...!

                      കാറ്റിലും .., കോളിലും അകപ്പെട്ട യാനത്തെ നിയന്ത്രിക്കാനാകാതെ ഞാൻ കുഴഞ്ഞു .., കപ്പലിന്റെ ഗതിയെ നിയന്ത്രിച്ചില്ലെങ്കിൽ ..., ശക്തമായ കാറ്റ് .., ഈ പായ് കപ്പലിനെ ..; വിശാലമായ ഈ സമുദ്രത്തിന്റെ .., ദിക്കറിയാത്ത ഏതെങ്കിലും ഒരു കോണിലേക്ക് എന്നെ എത്തിച്ചേക്കും ...!, യാത്രാ പഥത്തിൽ നിന്നും വരുന്ന ദിശമാറ്റം ..., എന്റെ കണക്കുകൂട്ടലുകളെ അപ്പാടെ തകിടം മറിക്കും എന്നെനിക്കുറപ്പായിരുന്നു ...!

                 എങ്കിലും...; കലിതുള്ളിയാടുന്ന .., സമുദ്രത്തിൽ എന്റെ ശക്തി ബാലിശമായിരുന്നു ..!, തിരമാലകൾ ..; അട്ടഹാസത്തോടെ ആകാശം മുട്ടെ ഉയരത്തിൽ ഉയരുന്നു ..!, അത് കാറ്റിന്റെ ശക്തിയോട് കൂടിച്ചേർന്ന് ...., ഈ കൊച്ചു പായ് കപ്പലിനെ തലകീഴായി മറിച്ചേക്കുമെന്നെനിക്ക് തോന്നി ..!

                    എത്രയും പെട്ടെന്ന് ..., പായ് മരത്തിൽ നിന്നും ..; പായ് അഴിച്ചുമാറ്റി ..., കാറ്റിന്റെ ശക്തിയെ കുറച്ചൊന്നു നിയന്ത്രിക്കാൻ ഞാൻ തീരുമാനിച്ചു ...!, എന്നാൽ എനിക്ക് അവിടേക്ക് എത്താൻ കഴിയുന്നില്ല ..., അത്രയും ശക്തമായി കപ്പൽ ഉലഞ്ഞു കൊണ്ടിരിക്കുകയാണ് ..!, കാറ്റ് ഒരു ഹുങ്കാരത്തോടെ കപ്പലിനെ വട്ടം ചുറ്റിക്കുകയാണ് ...!, ഈ നിലയിൽ ഞാൻ പായ് മരത്തിനടുത്തെക്ക് ചെന്നാൽ ..., തെറിച്ചു കടലിൽ വീഴും എന്നെനിക്ക് ഉറപ്പാണ് ...!

                      അമരത്ത് ബന്ധിപ്പിച്ചിരിക്കുന്ന കൂറ്റൻ കയറിന്റെ ഒരറ്റം ഞാൻ എന്റെ അരയിൽ കെട്ടി ..., കപ്പലിന്റെ വശങ്ങളിൽ ഉറപ്പിച്ചിട്ടുള്ള മരത്തടികളിൽ പിടിച്ച് ..., അടിവെച്ചടിവെച്ച് ..., ഒരു വിധത്തിൽ ഞാൻ  പായ്മരത്തെ ലക്ഷ്യമാക്കി നടന്നു ...!


                   ശക്തമായ കാറ്റേറ്റ് ..,  പറന്നു പോകുമോ ..? എന്ന് പോലും  ഞാൻ ഭയന്നു ....!, മഴയുടെ കാഠിന്യം ശരിയായ രീതിയിലുള്ള  കാഴ്ച്ചയെ മറക്കുന്നു ..., കപ്പൽ ഉലയുമ്പോൾ .., കടൽ വെള്ളം ശക്തിയായി  കപ്പലിനുള്ളിലെക്ക് അടിച്ചു കയറുന്നു ...!

                    ഇന്നത്തോട് കൂടി എന്റെ യാത്ര തീരുകയാണെന്ന് ഞാനുറപ്പിച്ചു ..., ഒരു വിധത്തിലാണ് ഞാനാ  പായ് മരത്തിനു മുകളിൽ കയറിയത് ...!, എന്നാൽ ചാഞ്ചാടുന്ന ആ കപ്പലിൽ ഇരുന്നുകൊണ്ട് .., എനിക്കാ പായ് ..,,അഴിച്ചെടുക്കുവാൻ കഴിയുന്നില്ല .., ശക്തമായ കാറ്റും .., ഓളങ്ങളും എന്റെ പ്രയത്നത്തെ നിഷ്ഫലമാക്കിക്കൊണ്ടിരുന്നു ...!

                         അഴിച്ചെടുക്കാനാകാത്ത .., ആ കുരുക്ക് .., ഞാൻ എന്റെ കഠാര കൊണ്ട് അറുത്തെടുത്തു  ..!, ഒരു വശം അറുത്തെടുത്തതും ..; ശക്തമായ കാറ്റാൽ ..; ആ പായ് ..., പായ് മരത്തോട്  ചേർത്ത് .., എന്നെ വട്ടം ചുറ്റിക്കളഞ്ഞതും .., ഒരു നിമിഷാർദ്ധത്തിലായിരുന്നു ..!

                    എന്റെ ശരീരം .., പായ് മരത്തിനും ..., പായ്ക്കുള്ളിലും പെട്ട് ..., ഒന്ന് അനങ്ങാൻ പോലും ആകാത്ത വിധത്തിൽ ബന്ധിക്കപ്പെട്ടു ...!

                  ആ നടുക്കുന്ന കാഴ്ച്ച ..., അപ്പോഴാണ്‌ ഞാൻ .., കണ്ടത് ...!, 

        അങ്ങകലെ .., ഒരു ഹുങ്കാരത്തോടെ സമുദ്രം വട്ടം ചുറ്റുന്നു ...!, കാറ്റ് ഒരു സ്തൂഭം കണക്കെ ആ വൃത്തത്തിനുള്ളിലേക്ക് ചൂഴ്ന്നിറങ്ങുന്നു ...!


2014, ജൂൺ 7, ശനിയാഴ്‌ച


                                                    എല്ലാത്തിനെയും തച്ചു തകർക്കാൻ കെൽപ്പുള്ള ഭീമാകാരമായ ഒരു ചുഴിക്കുള്ളിലേക്കാണ് .., ആ പായ്ക്കപ്പൽ എന്നെയും കൊണ്ട് കുതിച്ചു നീങ്ങുന്നതെന്ന് ഒരു നടുക്കത്തോടെ ഞാൻ അറിഞ്ഞു.., എന്നെ വട്ടം ചുറ്റി പായ്മരത്തോട് ബന്ധിച്ചിരിക്കുന്ന ആ പായ് അഴിച്ചു മാറ്റി ബന്ധനവിമുക്തനാകാൻ ഞാൻ ശ്രമം നടത്തിക്കൊണ്ടിരുന്നുവെങ്കിലും അത് വിജയം കാണുന്നില്ല ...!

                   അത്രയും ശക്തിമത്തായ കാറ്റ് .., കണ്ണുകളെ തുളച്ചു കയറുന്ന സൂചി മുന പോലത്തെ കൂർത്ത മഴ ...!, ആടിയുലയുന്ന പായ്ക്കപ്പൽ ..., അതങ്ങനെ വട്ടം ചുറ്റുന്നു ...!, കണ്‍മുന്നിൽ ചുഴി എല്ലാത്തിനെയും വലിച്ചെടുക്കുന്നു .., , അവസാനം ഒരു വിധത്തിൽ കഠാര കൊണ്ട് ഞാൻ  ആ പായ നെടുകെ കീറി ...!

                 പാതി കീറിയതും ..., ശക്തമായ കാറ്റേറ്റ് ..., ഒരു ഹുങ്കാരത്തോടെ അത് ആകാശ നീലിമയിലെക്ക് വലിച്ചെടുക്കപ്പെട്ടു .., ഒരു പക്ഷെ  ആ ശക്തിയിൽ ഞാനും വലിച്ചെടുക്കപ്പെട്ടേനെ.., എന്നാൽ പായ്മരത്തിൽ ഞാൻ പൂണ്ടടക്കം പിടിച്ചിരുന്നതിനാൽ .., ആ അത്യാഹിതം ഒരു നെല്ലിട വ്യത്യാസത്തിൽ എന്നെ കടന്നു പോയി ...!

                 തിരിച്ചിറങ്ങിയ ഞാൻ ...;ചുഴിക്കടുത്തെക്ക് അതിവേഗത്തിൽ കുതിച്ചു കൊണ്ടിരിക്കുന്ന പായ്ക്കപ്പലിനെ നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചുവെങ്കിലും .., അതെന്റെ ശക്തിക്കും .., കഴിവിനും അപ്പുറത്തായിരുന്നു ....!

               അതിവേഗത്തിൽ ചുഴിക്കുള്ളിലെക്ക് അടുക്കുന്ന പായ്ക്കപ്പലിനെ ..; ഇനി നിയന്ത്രിക്കാൻ സാധ്യമല്ല എന്നെനിക്ക് മനസ്സിലായി ..!, ആലോചിച്ചു നിൽക്കാൻ സമയം ഒട്ടും തന്നെയില്ല .., എന്റെ സമയം അടുത്തിരിക്കുന്നു എന്നെനിക്ക് മനസ്സിലായി ..!, അവസാനമായി സീതയുടെ മനോഹര മുഖം ..; ഒരിക്കൽ കൂടി  മനസ്സിനുള്ളിൽ  തെളിഞ്ഞു വന്നു  ....!

                ഒന്നുകിൽ പായ്ക്കപ്പൽ ഉപേക്ഷിച്ച് കടലിലേക്ക് എടുത്തുചാടുക .., അല്ലെങ്കിൽ ഈ പായ്ക്കപ്പലിനോടൊപ്പം .., ചുഴിക്കുള്ളിലെക്ക് എടുത്തെറിയപ്പെട്ട് .., കടലിന്റെ അടിത്തട്ടിൽ അവസാനിക്കുക .., ഇത് രണ്ടുമല്ലാതെ വേറൊരു മാർഗ്ഗവും എന്റെ മുന്നില്ലില്ല ...!, ആലോചിച്ചു നിൽക്കാൻ സമയമില്ല ...!, കപ്പലിനെ ഉപേക്ഷിക്കുക .., , പരദേവതകളെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് .., കാറും കോളും നിറഞ്ഞ ആ ആഴക്കടലിലേക്ക് ഞാൻ എടുത്തു ചാടി ..!

                 ശക്തമായ തിരമാലകൾ ..., ശരീരം മരവിപ്പിക്കുന്ന തണുപ്പ് ...!ഞാൻ നീന്തുന്നുവെങ്കിലും.., ശക്തമായ തിരയിളക്കം ..; എന്നെ ആ ചുഴിക്കരുകിലേക്ക്തന്നെ വലിച്ചുകൊണ്ട് പോകുന്നു ..!, എങ്കിലും സർവ്വ ശക്തിയും സംഭരിച്ച് .., ഞാനാ തിരമാലകളെ മുറിച്ച് നീന്തിക്കൊണ്ടിരുന്നു .., കുറച്ചു നേരത്തെ അശ്രാന്ത പരിശ്രമത്തിനൊടുവിൽ ഞാനാ .., ചുഴിക്കരികിലേക്കുള്ള  ഒഴുക്കിന്റെ ശക്തിയെ അതിജീവിച്ചു ..!

                         തിരമാലകളുടെ ചാഞ്ചാട്ടത്തിൽ ആടിയുലഞ്ഞുകൊണ്ട് .., ഞാൻ എന്റെ പായ്ക്കപ്പലിനെ നോക്കി ....!, അത് ശരവേഗത്തിൽ ആ ചുഴിക്കരുകിലേക്ക്  വലിച്ചെടുക്കുന്നു .., ചുഴിയുടെ  ഏതാനും വാര അടുത്തെത്തിയപ്പോൾ .., ആ പായ്ക്കപ്പൽ ആരോ എടുത്തെറിഞ്ഞത് പോലെ  ആകാശത്തേക്ക് കുതിച്ചുയർന്നു ...., അടുത്തനിമിഷം അത് വായുവിൽ ഒന്ന് വട്ടം കറങ്ങിയതിനുശേഷം .., അതിശക്തിയോടെ ആ ചുഴിക്കുള്ളിലെക്ക് വലിച്ചെടുക്കപ്പെട്ടു ...!

                     ആ കാഴ്ച്ച ..., ഒരു നടുക്കമാണ് എന്നിൽ സൃഷ്ട്ടിച്ചത് ...!, എങ്ങോട്ടേക്ക്  ആണ് പോകേണ്ടത്  ...?എവിടെയാണ് തീരം ...?.., അലഞ്ഞുറയുന്ന .., ആ സമുദ്രത്തിൽ .., ജീവന്റെ ഒരു തുരുത്ത് തേടി .., ലക്ഷ്യബോധമില്ലാതെ ഞാൻ നീന്തിത്തുടങ്ങി ...!

                   അങ്ങിനെ എത്ര നേരം .., എനിക്കറിഞ്ഞുകൂടാ ...!, എന്റെ കൈകാലുകൾ കുഴഞ്ഞു തുടങ്ങി  ...ശരീരം തളരുന്നു ..!, എത്തിപ്പിടിക്കുവാനായി ഒന്നുമില്ലാത്ത അവസ്ഥ ...!, ഉപ്പുവെള്ളം അനുവാദമില്ലാതെ  വായിക്കുള്ളിലേക്കും ..,നാസാരന്ദ്രങ്ങളിലേക്കും കടന്നു വരുന്നു ..!,ശരീരം നിശ്ചലമാകുന്ന അവസ്ഥ ..!, നിലയില്ലാക്കയത്തിൽ ഒരു കച്ചിത്തുരുമ്പിനായി ഞാൻ പരതി..!
ശരീരം കോച്ചിവലിക്കുന്ന തണുപ്പ്‌ .., ഒരു വശത്ത്‌ ...!ശക്തമായ തിരമാലകൾ എന്നെ എടുത്തിട്ട് അമ്മാനമാടുന്നു  ...!

                  ഒരിഞ്ചു പോലും മുന്നോട്ട് നീങ്ങുവാൻ കെൽപ്പില്ലാത്ത വിധം എന്റെ കൈകാലുകൾ കുഴഞ്ഞു  .., മരണം തൊട്ടുമുന്നിൽ നിന്ന് പല്ലിളിക്കുന്നു ..! എന്റെ പ്രജ്ഞ നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്നു  ...! വായിലേക്ക് ഉപ്പുവെള്ളത്തിന്റെ ശക്തമായ തള്ളിക്കയറ്റം .., കുഴഞ്ഞു  കഴിഞ്ഞ കൈകാലുകൾ വെള്ളത്തിൽ ചിത്രങ്ങൾ വരയ്ക്കുന്നു ..! നിശ്ചലമായിക്കൊണ്ടിരിക്കുന്ന ശരീരം  പതുക്കെ താഴ്ന്നുകൊണ്ടിരിക്കുന്നു ..!

                    ജീവശ്വാസത്തിനായി ആഞ്ഞുവലിച്ചപ്പോൾ ..; ഉപ്പു വെള്ളം തള്ളിക്കയറി ശ്വാസകോശത്തെ  തകർത്തു കളയുന്നു ..! ''ഹാ ..!'' എന്നൊരു അടഞ്ഞ ശബ്ദത്തോടെ .., ഞാൻ കടലിന്റെ അടിത്തട്ടിലേക്ക് താഴാൻ തുടങ്ങി ..!,നിലയില്ലാക്കയത്തിൽ .., അവസാനമായി കാലുകൾ ഒരു  ആശ്രയത്തിനായി വിളറി പൂണ്ടു ..!

                   മരണപരാക്രമമെല്ലാം വെടിഞ്ഞ് .., ഏതോ .., സുഖകരമായ ഒരു ആലസ്യത്തിലേക്ക്‌  ഞാൻ വഴുതി വീഴുകയാണ് ..!, എന്റെ ശരീരം ..; കടലിന്റെ അഗാതതയിലേക്ക് ..; കാറ്റത്ത് .., താഴുന്ന അപ്പൂപ്പൻതാടിപോലെ പതുക്കെ താഴ്ന്നു കൊണ്ടിരിക്കുന്നു ...!

                അവസാനമായി ..; ഒരിക്കൽ കൂടി .., സീതയുടെ മനോഹര മുഖം എന്റെ കണ്മുന്നിൽ തെളിയുന്നു  ...!

                ''എന്നെ ഒറ്റക്കാക്കി പോവുകയാണോ ..., എന്റെ പോന്നുക്കുറുപ്പ് ...?, എന്നെ ക്രൂരന്മാരായ ഈ  രാക്ഷസ്സൻമാരുടെ നടുവിലാക്കി കുറുപ്പ് രക്ഷപ്പെടുകയാണോ ...?.. എന്റെ കുറുപ്പ് .., എന്നെ രക്ഷിക്കാൻ വരും  .., എന്ന എന്റെ വിശ്വാസത്തെ തകർക്കുകയാണോ ...?"''

                   കണ്ണീരണിഞ്ഞ ആ മുഖം ..., മന്ത്രിക്കുകയാണ് ...., എന്നോട് ...!