2014, ഒക്‌ടോബർ 16, വ്യാഴാഴ്‌ച




                                                                             6


                 ഇന്നും പറഞ്ഞ വിനാഴികയിൽ നിന്നും മാറ്റം വരുത്തിയാണ് തന്റെ വരവ് ..., സമയനിഷ്ഠ പാലിക്കുവാൻ ശ്രമിക്കാതിരുന്നതല്ല .., പറഞ്ഞ സമയത്തിനുള്ളിൽ തന്നെ തിരിച്ചെത്തുവാൻ ..; കൊട്ടാരത്തിൽ നിന്ന് ഇറങ്ങിയതുമാണ് ...!, എന്നാൽ അത്യാവശമായി ..; വീണ്ടും തിരുമനസ്സിനെ..., മുഖം കാണിക്കണമെന്നുള്ള കല്പന ..; തന്റെ എല്ലാ തീരുമാനങ്ങളേയും തെറ്റിച്ചു കളഞ്ഞു ..!

                  വർദ്ധിച്ചു വരുന്ന തസ്കര ശല്യത്തെക്കുറിച്ചായിരുന്നൂവത് .., ജനങ്ങൾ എല്ലാം ഭീതിയിൽ ആയിത്തുടങ്ങിയിരിക്കുന്നു..!, പൊന്നും .., പണവും .., മാത്രമല്ലാ .., ആടുകളേയും .., കോഴികളേയും വരെ തസ്ക്കരന്മാർ കൊണ്ടുപോകുന്നു ...!, ആർക്കും വീടുവിട്ട് പുറത്തിറങ്ങാൻ ആകാത്ത അവസ്ഥ ..!, ജനങ്ങളുടെ പരാതി ഗ്രാമമുഖ്യൻ വഴി നാടുവാഴിയുടെ കാതിലും എത്തിയിരിക്കുന്നു ..!

                       അതിൻപടി നടന്ന ചർച്ചയിൻമേൽ .. ഉചിതമായ പല ആശയങ്ങളും .. തീരുമാനങ്ങളും  ..; തിരുമനസ്സിന്റെ മുമ്പാകെ താൻ വിശദീകരിക്കുകയും ..; അതു കഴിഞ്ഞ് പടയാളികൾക്ക് വേണ്ട നിർദ്ദേശങ്ങളും  നൽകി .., കൊട്ടാരം വിടുമ്പോൾ സൂര്യാസ്തമയമായിത്തുടങ്ങിക്കഴിഞ്ഞിരുന്നു  ...!

                    കാത്തിരുന്ന് മുഷിഞ്ഞ സീതയുടെ പരിഭവം മാറ്റാനായി ..; അവൾക്ക് ഏറെ ഇഷ്ട്ടമുള്ള.., കൊട്ടാരത്തിൽ മാത്രം ലഭ്യമായിരുന്ന നന്തിരിയപ്പവും വാങ്ങിയാണ് തന്റെ വരവ് ..!

                 അശ്വത്തിന് വേഗം പോരാ ..., വേഗം പോരാ ..., എന്ന് തോന്നി ഇരട്ടി വേഗതയിൽ പായിച്ചു കൊണ്ടാണ് താൻ കോകനാട് മലയുടെ താഴ്‌വര താണ്ടി .., കൊട്ടാരത്തിലേക്കുള്ള  പാതയിലേക്ക് പ്രവേശിച്ചത്‌ ..!


                                                                          7
   
                                                 അകലേ നിന്നേ കണ്ടു ...., കൊട്ടാരത്തിന്റെ  മട്ടുപ്പാവിൽ തന്റെ വരവും പ്രതീക്ഷിച്ചു കൊണ്ട് നിൽക്കുന്ന സീതയെ ...!, കൊടുങ്കാറ്റ് വീശുന്ന വേഗതയിലാണ് .., മറക്കുള്ളിലെക്ക് തന്റെ കുതിര പാഞ്ഞു കയറിയത് .., ഓടി വന്നു നിന്ന ഭ്രിത്യന്റെ കൈവശം കുതിരയുടെ കടിഞ്ഞാണ്‍ കൊടുത്ത് .., ശര വേഗത്തിലാണ് താൻ മുകളിലേക്കെത്തിയത് ...!

                         മട്ടുപ്പാവിൽ വിടർന്നു നിന്നൊരു പനിനീർപൂവ് അറുത്തെടുത്ത്‌ .., ഒരു കാൽ മുട്ടുകുത്തി.., രണ്ടു കൈകളും അവൾക്കു നേരെ നീട്ടിക്കൊണ്ട് ഞാൻ പറഞ്ഞു ...!

              ''എന്നോട് പൊറുക്കൂ പ്രിയേ ...!, പ്രാണസഖിയേക്കാണാൻ .., മലകളും..., കാടുകളും .., സമുദ്രങ്ങളും ..., സമതലങ്ങളും ...; താണ്ടിവന്ന ..; ഈ പ്രിയനോടുള്ള പരിഭവം തീർത്ത് .., എന്റെ ഈ സ്നേഹോപഹാരം സ്വീകരിക്കൂ  ...!, എന്നിട്ട് ഭവതിക്കുവേണ്ടി അടിയൻ കൊട്ടാരത്തിൽ നിന്നും കൊണ്ടുവന്ന  ഈ നന്തിരിയപ്പം രുചിച്ചു ..., അടിയനോടുള്ള പരിഭവം അങ്ങിനെ അലിയിച്ചു തീർക്കൂ പ്രിയേ  .....!''

                     കാർമേഘം മൂടിക്കെട്ടിയിരുന്ന .., ആ മുഖഭാവം പതുക്കെ ...,പതുക്കെ മാറുന്നത് ഞാൻ കണ്ടു  ...!, മേഘങ്ങൾക്കിടയിൽനിന്നും ഒളിഞ്ഞു നോക്കുന്ന ചന്ദ്രക്കല പോലെയുള്ളൊരു പുഞ്ചിരി..., ആ മുഖത്ത് വിടർന്നു വരുന്നുണ്ടായിരുന്നു ...!

                       എങ്കിലും അതൊളിപ്പിക്കാൻ ശ്രമിച്ചുകൊണ്ട്‌ ..., അവൾ വീർത്ത്‌കെട്ടിത്തന്നെ പറഞ്ഞു  ...'' അല്ലെങ്കിലും ഈ പൊന്നുക്കുറുപ്പ് ഇങ്ങനെത്തന്നയാ ..., ഞാനെത്ര നേരമായെന്നോ  കാത്തുനിൽക്കുന്നു ...? എന്നോട് അല്പമെങ്കിലും സ്നേഹമുണ്ടായിരുന്നൂവെങ്കിൽ ....; പറഞ്ഞ സമയത്ത് വന്നേനെ ....!''

                         വീണ്ടും ..., ആലങ്കാരികമായ വാക്കുകളിൽ മുട്ടുകുത്തി നിന്നുകൊണ്ടു തന്നെ ഞാൻ പറഞ്ഞൂ ....! ''എന്നോട് പൊറുക്കൂ പ്രിയേ ...., ഭവതിയുടെ കാര്യം മറ്റെന്തിനെക്കാളും വലുതായി .., എന്റെ മനോമുകുരത്തിൽ ഉണ്ട് ...!, എങ്കിലും രാജ്യം കാക്കുന്ന ഒരു പടനായകൻ എന്ന നിലയിൽ..., രാജ്യ സമാധാനത്തിന് ഭംഗം വരുത്തുന്ന .., ദുഷ്ട ശക്തികൾക്കെതിരെ .., ചില സുപ്രധാന തീരുമാനങ്ങൾ  എടുക്കേണ്ടിവന്ന അടിയന്തിര സാഹചര്യത്തിലാണ് ..., പ്രിയേ ..., എനിക്ക് വാക്ക് പാലിക്കാൻ സാധിക്കാതെ വന്നത് ....!, ആയതിനാൽ അടിയൻ ..; അവിടന്നു തരുന്ന ഏതു ശിക്ഷയും  സ്വീകരിക്കുവാൻ തയ്യാറാണ് ....!, ആജ്ഞാപിച്ചാലും ....!''

                      അടുത്ത നിമിഷം ചൂടുള്ള രണ്ട് പവിഴാധരങ്ങൾ എന്റെ ചുണ്ടുകളിൽ അമരുന്നത് ഞാൻ അറിഞ്ഞു ...!

            ഉറക്കെ ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു ....!'' ഇതാണ് രാജ്യത്തിന്റെ പ്രിയപ്പെട്ട പടനായകന്  ഞാൻ നൽകുന്ന ശിക്ഷ ..; ഏറ്റുവാങ്ങിയാലും ...!''

                   ''ഉത്തരവ് റാണി .....!'', ഞാനവളെ കോരിയെടുത്ത് പള്ളിയറയിലേക്ക് നടന്നു ..!, പ്രേമത്തിന്റെ അനുഭൂതികളിൽ ചെറുപ്പം മദിച്ചു നടക്കുന്ന കാലം ..,, തങ്ങളിൽ ഒരാൾ അടുത്തില്ലാത്ത ഒരു  നിമിഷത്തെ കുറിച്ച് ചിന്തിക്കാൻ പോലും ആകാത്ത അവസ്ഥ ..!, ഏതു സമയത്തും പരസ്പരം  കണ്ടുകൊണ്ടിരിക്കുവാനുള്ള അഭിനിവേശം ..., കൊട്ടാരത്തിലേക്ക് പോയാൽ ഉടൻ തന്നെ തിരിച്ചു വരാനുള്ള തത്രപ്പാട്  ....!

                      ഏതു സമയത്ത് തിരിച്ചു വന്നാലും കാണാം .., മട്ടുപ്പാവിൽ സീതയുടെ നിഴലാട്ടം .., തന്റെ വരവും പ്രതീക്ഷിച്ചുകൊണ്ടുള്ള  നിൽപ്പാണ് അതെന്ന് തനിക്ക് നന്നായി അറിയാം ..!. ഇണ പിരിയാത്ത കിളികളെപ്പോലെ ഏതുസമയത്തും ഞങ്ങൾ ഒരുമിച്ചു തന്നെ ആയിരുന്നു ..!

                 പലപ്പോഴും അടുക്കളക്കാരി പെണ്ണുങ്ങൾ വരെ ..; തങ്ങളുടെ ഈ സ്നേഹത്തെക്കുറിച്ച് അടക്കം  പറയുന്നത് സീത കേട്ടിരിക്കുന്നു ..!, എന്തിന് തന്റെ അമ്മ രുദ്ര തമ്പുരാട്ടി പോലും .., തന്നോട് പറഞ്ഞിട്ടുണ്ട് ....!

                   ''ഈ രാമന് ഇപ്പോൾ രാജ്യവും വേണ്ട .., രാജ്യസുരക്ഷയും വേണ്ട ..., സീത മാത്രം മതിയെന്നായിരിക്കുന്നു  ......, അവന് എന്നോട് സംസാരിക്കാൻ പോലും നേരമില്ലാതായിരിക്കുന്നു ...!


2014, ഒക്‌ടോബർ 12, ഞായറാഴ്‌ച




                                                                             
                                                                         8

          തന്റെ കഴിവുറ്റ പടനായകത്വത്തിൻ കീഴിൽ രാജ്യത്തെ തസ്ക്കര ശല്യം പൂർണ്ണമായും ശമിച്ചു..! എങ്ങും സമാധാനപൂർണ്ണമായ അന്തരീക്ഷം .., സംപ്രീതനായ തമ്പുരാൻ തനിക്ക് പട്ടും വളയും .., കൂടാതെ അദ്ദേഹത്തിന്റെ ..;ഏറ്റവും പ്രിയപ്പെട്ട സ്വകാര്യ ശേഖരത്തിൽ നിന്നും ..; ആനക്കൊമ്പ് കൊണ്ടുള്ള കൈപ്പിടിയോടുകൂടിയ .., മനോഹരമായ കൊത്തുപണികളാൽ അലംകൃതമായ എഴിഞ്ചു നീളം വരുന്ന ഒരു കഠാര പ്രത്യേക പാരിതോഷികമെന്ന നിലയിൽ തനിക്ക് സമ്മാനിച്ചു ...!

                     ധാരാളം വിദേശ വ്യാപാരികൾ കച്ചവടാവശ്യത്തിനായി മലബാറിൽ എത്തിച്ചേർന്നു കൊണ്ടിരിക്കുന്ന കാലം ...,  അറബികൾ ചീനക്കാർ ഫിനിഷ്യർ   ഡച്ചുകാർ.., അങ്ങിനെ പോകുന്നു ...! 

                 ആയിടക്കാണ് പോർച്ചുഗീസ് നാവീകനായ വാസ്കോഡഗാമയുടെ കീഴിൽ ധാരാളം പോർച്ചുഗീസ് കപ്പലുകൾ വ്യാപാരാവശ്യത്തിനായി മലബാറിലേക്ക് എത്തിച്ചേർന്നു കൊണ്ടിരുന്നു ...,!, പോർച്ചുഗീസുകാരുടെ വരവോടെ അറബികൾ പിൻ വാങ്ങാനാരംഭിച്ചു  ...!

                   വ്യാപാരാവശ്യത്തിനായി വരുന്നവർക്ക് .., വളരെ നല്ല രീതിയിൽ തന്നെ സാമൂതിരി രാജാവ് സഹായങ്ങൾ ചെയ്തു കൊടുത്തിരുന്നു ..!, ഇവിടെ നിന്നുള്ള ചുക്ക് .., കുരുമുളക് .., ഏലം .., തുടങ്ങിയ ഉൽപ്പന്നങ്ങൾ ആയിരുന്നു അവർ പ്രധാനമായും കയറ്റുമതി ചെയ്തിരുന്നത് ..!

                   സാമൂതിരി രാജാവിന്റെ കീഴിൽ നാട്ടുരാജ്യം ഭരിച്ചിരുന്ന ഉണ്ണി തിരുമനസ്സിനായിരുന്നു ..; വ്യാപാര ആവശ്യങ്ങൾക്കായി വരുന്ന വിദേശികളുടെ കച്ചവടാവശ്യങ്ങൾ സംരക്ഷിക്കേണ്ടതും .., അവർക്കാവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കേണ്ടതും ആയ ചുമതല ..!

                വാസ്കോടഗാമ മലബാറിലേക്ക് വന്നതിനു ശേഷം പോർച്ചുഗീസുകാരുടെ ഒരു കുത്തൊഴുക്ക് തന്നെയുണ്ടായി ...!, കുരുമുളകിനും .., ചുക്കിനും .., ഏലത്തിനും എല്ലാം വിദേശ വിപണിയിൽ നല്ല വില ലഭിച്ചിരുന്നത് ..; കൂടുതൽ കൂടുതൽ പോച്ചുഗീസ് നാവികരെ മലബാറിലേക്ക് വരാൻ പ്രേരിപ്പിച്ച മുഖ്യഘടകങ്ങളിൽ ഒന്നായിരുന്നു ..!

                  സാമൂതിരിയുമായി നല്ല ബന്ധം പുലർത്തിയിരുന്നതിനാൽ ..; വ്യാപാര ആവശ്യത്തിനായി മലബാറിൽ ഒരു കോട്ട പണിയുവാനുള്ള അധികാരവും അവർക്ക് നൽകി ..!

                  ആയിടക്കാണ് പോർച്ചുഗീസിലെ ലിസ്ബണ്‍ തുറമുഖത്ത് നിന്നും നിറയെ ചരക്കുകളുമായി സെന്റ്‌ മരീറ്റ എന്ന കപ്പൽ കാപ്പാടെ തീരത്തണിഞ്ഞത് ..!, രാജ്യത്ത് വ്യാപാരാവശ്യത്തിനായി വരുന്ന കപ്പലുകളുടെ കപ്പിത്താന്മാരെ .., രാജ കൊട്ടാരത്തിലേക്ക് സ്വീകരിച്ച് ആനയിക്കുന്ന ഒരു പതിവുണ്ടായിരുന്നു ...!, ആയതിനാൽ നാടുവാഴിയുടെ പ്രതിനിധി എന്ന നിലയിൽ പടത്തലവനും പോകണമായിരുന്നു ...!

                        തീരമണിഞ്ഞ സെന്റ്‌ മരീറ്റയിലെ കപ്പിത്താനായ വില്യം ഹെന്റിയുമൊത്ത് ..; ഞങ്ങൾ  രാജ്യസദസ്സിലേക്ക് മടങ്ങി ...!, കാഴ്ച്ചയിൽ വളരെ സുമുഖനായ ഒത്ത ഉയരവും .., അതിനൊത്ത വണ്ണവും ഉള്ള  ഒരു ആജാനബാഹു ആയിരുന്നു ഹെന്റി ...!, എങ്കിലും ആ കുറിയ കണ്ണുകൾ ..; ഒരു കുടിലത അയാളിൽ  ഒളിഞ്ഞിരിപ്പുണ്ടോയെന്ന് ..; എന്നെ സംശയിപ്പിച്ചു ...!, എങ്കിലും അത് അപ്രധാനപ്പെട്ട ഒരു വിഷയമായി കരുതി  ഞാനതിനെ തള്ളി ...!

                   ദ്വിഭാഷിയുടെ സഹായത്താലായിരുന്നു ഞങ്ങൾ ആശയവിനിമയം നടത്തിയത് ..!
''രാമക്കുറുപ്പ് എന്ന ഞാൻ ..., സാമൂതിരി രാജാവിന്റെ സാമന്തനായ ഉണ്ണി തിരുമനസ്സിന്റെ വലിയ പടത്തലവൻ ..; താങ്കളെ മലബാറിലേക്ക് സ്വാഗതം ചെയ്യുന്നു ..!''

                ''നന്ദി...!പ്രക്രതി രമണീയമായ മലബാറിലേക്ക് വ്യാപാര ആവശ്യത്തിനായി വരാൻ കഴിഞ്ഞതിൽ  ഞാൻ അത്യധികം സന്തുഷ്ടൻ ആകുന്നതിനോടൊപ്പം തന്നെ .., നമ്മെ വേണ്ട വിധത്തിൽ സ്വീകരിക്കാൻ  സന്മനസ്സു കാണിച്ച രാജാവിനോടും .., അദ്ദേഹത്തിന്റെ പ്രതിനിധിയോടും .., മലബാറിലെ ജനങ്ങളോടും .., ഞാൻ എന്റേയും ..; പോർച്ചുഗീസ് ജനതയുടേയും ആത്മാർത്ഥമായ ..; സന്തോഷം പങ്കുവെച്ചു കൊള്ളുന്നു ...!''

                     വ്യാപാരാവശ്യത്തിനായി എത്തിയ ഹെന്റിക്ക് ..; നാടുവാഴിയുടെ താല്പര്യമനുസരിച്ച് അതിനുള്ള  എല്ലാത്തരം സഹായങ്ങളും ചെയ്തുകൊടുത്തത് താനായിരുന്നു ...!

                    വിവിധ തരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ .., പട്ടുകൾ .., തുണിത്തരങ്ങൾ ..; തുടങ്ങി മറ്റു പലതുമായിരുന്നു അവർ വ്യാപാരാവശ്യത്തിനായി കൊണ്ടുവന്നത് ..., അതെല്ലാം ഇവിടെ വിറ്റഴിച്ചതിനുശേഷം ..; കുരുമുളക് .., ഏലം ...., ചുക്ക് എന്നിവ ഇവിടെ നിന്ന് പോർച്ചുഗീസിലേക്ക് കൊണ്ട് പോകാനായിരുന്നു ഹെന്റിയുടെ താല്പര്യം ..!, ഇതിനായി ഏകദേശം മൂന്നു മാസത്തോളം വരുന്ന ഒരു കാലയളവ് ആയിരുന്നു അയാൾ ഉദ്ദേശിച്ചിരുന്നത് ...!

                       മറ്റു പല കപ്പിത്താന്മാരിൽ നിന്നും വളരെ വ്യത്യസ്ഥനാണ് ഹെന്റി എന്നാണ് എനിക്ക് തോന്നിയത് .., വളരെ വാചാലനായിരുന്ന അയാൾ കാണുന്ന ഏതിനെയും കുറിച്ച് കൂടുതൽ അറിയുവാൻ താല്പര്യം  പ്രകടിപ്പിച്ചിരുന്നു .., മലബാറിന്റെ തനതു സംസ്കാരത്തെക്കുറിച്ചും .., പൈത്രകങ്ങളെ  കുറിച്ചും .., ഉത്സവങ്ങളെ കുറിച്ചും .., പരമ്പരാകത ആചാരങ്ങളെ കുറിച്ചും കൂടുതലായി അറിയുവാനുള്ള ഉത്സഹിഷ്ണുത അയാൾ എപ്പോഴും കാണിച്ചിരുന്നു ...!

                     ഇത് കൂടാതെ മലബാറിനെക്കുറിച്ച് സ്വയമേവ അറിഞ്ഞു വെച്ച വിശാലമായൊരു കാഴ്ചപ്പാടും  ഹെന്റിക്കുണ്ടായിരുന്നു ..!, ഈ പ്രത്യേകതകൾ മൂലം തിരുമനസ്സിന്റെ അനുവാദത്താൽ പല കളിയരങ്ങുകളും ഹെന്റിക്കുവേണ്ടി പ്രത്യേകമായി സംഘടിക്കപ്പെട്ടു .., പല ഉത്സവങ്ങളും നേരിട്ടു കാണാനുള്ളോരു ആഗ്രഹം ഹെന്റി പ്രകടിപ്പിച്ചതുമൂലം .., പല സ്ഥലങ്ങളിലേക്കും അയാളെ കൂട്ടിക്കൊണ്ട് പോകുവാൻ നിയോഗിക്കപ്പെട്ടതും ഞാൻ തന്നെ ആയിരുന്നു ...!

                  കാരണം വിദേശത്തു നിന്നും വന്ന ഒരു കപ്പിത്താനോട് ..; അയാളുടെ പദവിക്ക് അനുസ്രതമായ രീതിയിൽ .., ആഥിത്യ മര്യാദ കാണിക്കുന്നതിനായിരുന്നു ...; തിരുമനസ്സ് എന്നെ നിയോഗിച്ചത് ...! 

                

2014, ഒക്‌ടോബർ 8, ബുധനാഴ്‌ച




                                                                       9

                    ദിനരാത്രങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു ...., ഇതിനിടയിൽ എല്ലാവരുമായും .., പ്രത്യേകിച്ച് ഞാനുമായും നല്ലൊരു അടുപ്പം ഹെന്റി സ്ഥാപിച്ചെടുത്തു കഴിഞ്ഞിരുന്നു ...!, ഏകദേശം രണ്ടര മാസത്തിനൊടുവിൽ തന്റെ വ്യാപാര ആവശ്യങ്ങൾ എല്ലാം നിർവ്വഹിച്ചു കഴിഞ്ഞ ഹെന്റി തിരിച്ചു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ...!

                 ഇവിടെ നിന്നുള്ള ചരക്കുകളായ ..ചുക്ക് , കുരുമുളക് , ഏലം തുടങ്ങി എല്ലാം തന്നെ കപ്പലിൽ നിറച്ചു കഴിഞ്ഞിരിക്കുന്നു ..., കാപ്പാട് തുറമുഖം വിടാനായി ഏകദേശം നാലോ അഞ്ചോ ദിനങ്ങൾ ബാക്കി നിൽക്കെയാണ് ....!

                       ഈ സമയത്താണ് ലോകനാർകാവിൽ ഉത്സവം വരുന്നത് .... പുകൾപെറ്റ ഉത്സവമാണത് ..!, തച്ചോളി തറവാടും .., ഒതേനൻ .., ഉണ്ണിയാർച്ച .., തുടങ്ങി പേരുകേട്ട വീരനാനായകരുടെയും .., നായികമാരുടെയും ..ഓർമ്മകളും .., ആവേശവും ഉണർത്തുന്ന .., ലോകനാർകാവിൽ ഉത്സവം ...!

                     തലമുറകൾ കൈമാറിപോന്ന .., വടക്കൻ പാട്ടുകളിലൂടെ ..,ഓരോരുത്തരുടേയും ഉള്ളിൽ .., രോമാഞ്ചത്തിന്റെയും .., അഭിമാനത്തിന്റെയും .., വീര സ്മരണകൾ ഉണർത്തുന്ന ഉത്സവം ..!

                 കൊടിയേറിക്കഴിഞ്ഞാൽ ..., തുടർച്ചയായ എട്ട്  ദിനരാത്രങ്ങൾ ആണ് ഉത്സവം .., കഥകളിയും .., ഓട്ടൻതുള്ളലും .., പുള്ളുവൻ പാട്ടുകളും ... കളരിപ്പയറ്റും ..., എന്നുവേണ്ട മലബാറിന്റെ സാംസ്കാരിക കലാരൂപങ്ങൾ മുഴുവനും അരങ്ങു തകർത്താടുന്ന ..; എട്ട്  ദിനരാത്രങ്ങൾ ...!

                    നാനാ ദേശങ്ങളിൽ നിന്നു പോലും ആബാലവൃദ്ധം ജനങ്ങളും വന്നു ചേരും .., കുടുംബവുമായി വന്ന് .., ചെറിയ ചെറിയ കൂടാരങ്ങൾ തീർത്ത്‌ .., ഈ എട്ടു  ദിവസത്തെ ഉത്സവങ്ങളും ആഘോഷിച്ചേ എല്ലാവരും മടങ്ങുകയുള്ളൂ ...!

                    ഇതിനോടനുബന്ധിച്ച് പല തരത്തിലുള്ള കലാകായിക മത്സരങ്ങളും സംഘടിക്കപ്പെടും ....ദ്വന്ദയുദ്ധം .., വടംവലി .., മെയ്യഭ്യാസം .., തുടങ്ങിയവ ..!, വിജയികൾക്ക് കൈനിറയെ സമ്മാനങ്ങളും ...!, സ്വർണ്ണനാണയങ്ങൾ .., വെള്ളിനാണയങ്ങൾ .., മാടുകൾ .., ആടുകൾ അങ്ങിനെ പലതരത്തിൽ ..!

              ദ്വന്ദയുദ്ധം കാണാൻ തന്നെ ഒരു പ്രത്യേക ചേലാണ് ...!, ഈ ഉത്സവത്തിനായി വർഷം മുഴുവൻ നീളുന്ന തയ്യാറെടുപ്പുകൾ ആണ് ദ്വന്ദയുദ്ധക്കാർ നടത്തുക .., പ്രത്യേക തരത്തിലുള്ള ഭക്ഷണം .., ദിനവും കസർത്തുകൾ ..; അങ്ങിനെ തുടങ്ങി ...!

                         തോരണങ്ങൾ കൊണ്ടലങ്കരിച്ച .., ഏകദേശം പന്ത്രണ്ടടി   വൃത്തത്തിലുള്ള ഗോദയാണ് ദ്വന്ദയുദ്ധത്തിനായി തയ്യാറാക്കുന്നത് ...!, വീഴുമ്പോൾ ശരീരത്തിൽ ഒടിവുകളും ചതവുകളും ഇല്ലാതാക്കാൻ  .., ഒന്നരയടി കനത്തിൽ പൂഴി നിറച്ചിട്ടുണ്ടായിരിക്കും ...,സാധാരണ ദ്വന്ദയുദ്ധങ്ങളിൽ നിന്നും വ്യത്യസ്ഥമായി  ദേഹമാസകലം എണ്ണതേച്ച് ഒരു കോണകം മാത്രം അരയിൽ ചുറ്റി  ...; മല്ലന്മാർ യുദ്ധത്തിനിറങ്ങുമ്പോൾ  ..., ആർപ്പുവിളികളുടേയും .., ചെണ്ട മേളത്തിന്റെയും ..,അകമ്പടിയോടെ..., രണ്ടു കൂട്ടരേയും പ്രോത്സാഹിപ്പിച്ചു കൊണ്ട്  .., ഒരു ജനക്കൂട്ടം മുഴുവൻ ഗോദക്കു ചുറ്റും നിരന്നിട്ടുണ്ടായിരിക്കും  ...!