2016, ഫെബ്രുവരി 11, വ്യാഴാഴ്‌ച

                                                                    1

       


നിളയുടെ തീരത്തെ  തണുത്ത മണൽപ്പരപ്പിൽ തല ചായ്ച്ചു കിടക്കുമ്പോൾ  മനസ്സിന് അനിർവചനീയമായൊരു സുഖം തോന്നുന്നു .

അലകളില്ലാതെ മന്ദം  മന്ദം ഒഴുകുന്ന നിളയെപ്പോലെത്തന്നെ എന്റെ മനസ്സും ശാന്തമാണെന്ന് എനിക്ക് തോന്നി .

ഒരു കൊച്ചു കുട്ടിയുടെ കൌതുകത്തോടെ  ആ മണൽപ്പരപ്പിൽ നിന്നും  ഞാനൊരു പിടി പൂഴിവാരി മുകളിലേക്ക് എറിഞ്ഞു  അത് കാറ്റേറ്റ്  എന്റെ തലക്കു മുകളിലൂടെ  ശരീരത്തെ ആവരണമാക്കി താഴേക്ക് ഉതിർന്നു വീണു .

             നിഷ്ക്കളങ്കമായ കുസൃതിയോടെ   വീണ്ടും ഞാനൊരു പിടി മണൽ വാരിയെടുത്തു , ഒരു ബാലന്റെ കുസൃതി നിറഞ്ഞ ജിജ്ഞാസ ഭാവമായിരുന്നു എനിക്കപ്പോൾ  അല്ലെങ്കിലും അത് സത്യം തന്നെയാണല്ലോ  വാർദ്ധക്യം  ജീവിതത്തിലെ രണ്ടാമത്തെ ബാല്യം തന്നെയല്ലേ ?

            മുകളിലേക്ക് വീശിയെറിയാൻ വാരിയെടുത്ത ആ മണൽത്തരികൾ  എന്റെ കൈക്കുള്ളിലൂടെ ചൂഴ്ന്ന് താഴേക്ക് ഉതിർന്നു വീണു .

    ആ തണുത്ത മണൽത്തരികൾക്ക് ഒരുപാടൊരുപാട് വീരയോദ്ധാക്കളുടെ  രക്തം ചിന്തിയ കഥകൾ പറയുവാനുണ്ടെന്ന് എനിക്ക് തോന്നി ., തോന്നൽ മാത്രമല്ല  സത്യം തന്നെ ആയിരുന്നുവത് .

     നിളയുടെ തീരത്ത് നടന്നിരുന്ന മാമാങ്കങ്ങളും  യുദ്ധങ്ങളുംമൂലം ജീവത്യാഗം ചെയ്ത അനേകായിരം പടയാളികളുടെ കഥകൾ നെടുവീർപ്പുകളോടെ ആ മണൽത്തരികൾക്കുള്ളിൽ വീർപ്പുമുട്ടി കിടന്നിരുന്നു .

     കൊല്ലിനും കൊലക്കും അധികാരമുള്ള  രാജാക്കന്മാരുടേയും  നാടുവാഴികളുടേയും , പേരിനും പ്രശസ്തിക്കും വേണ്ടി  പാവപ്പെട്ട പടയാളികളുടെ ജീവൻ ബലിയർപ്പിച്ചുകൊണ്ടുള്ള അനാവശ്യ യുദ്ധങ്ങൾ . അങ്ങിനെ വീരചരമമടഞ്ഞ  എത്രയോ യോദ്ധാക്കളുടെ ആത്മാക്കൾ. ഈ നിളയുടെ തീരത്ത്‌ വീർപ്പുമുട്ടി കഴിയുന്നുണ്ടായിരിക്കും .?

                താനും എത്രയോ പടയോട്ടങ്ങൾ ഈ  നിളയുടെ തീരത്തിലൂടെ നയിച്ചിട്ടുണ്ട്, എന്റെ മുഷ്ട്ടികൾക്കുള്ളിൽക്കിടന്ന്  ആ മണൽത്തരികൾ ഞെരിഞ്ഞമർന്നു .

                     അവിടെ തിങ്ങിനിറഞ്ഞിരിക്കുന്ന ആത്മാക്കളുടെയെല്ലാം മോക്ഷത്തിനായി  ഞാനാ മണൽത്തരികൾ വിണ്ണിലേക്ക് വീശിയെറിഞ്ഞു .

                   പറന്നു പോകാൻ വിസമ്മതിച്ച്  എന്റെ കൈവെള്ളകൾക്കുള്ളിൽ പറ്റിചേർന്നിരിക്കുന്ന  ആ മണൽത്തരികളിലേക്ക്  ഞാനെന്റെ മുഖം പൂഴ്ത്തി .

              കാതുകൾക്കുള്ളിൽ വാൾത്തലപ്പുകളുടെ കർണ്ണകഠോര സ്വരങ്ങൾ  ഇരുമ്പും  ഇരുമ്പും കൂട്ടിമുട്ടുമ്പോൾ ഉണ്ടാകുന്ന  അഗ്നി സ്ഫുലിംഗങ്ങൾ എങ്ങും ആർത്തനാദങ്ങളും  അലർച്ചകളും രോദനങ്ങളും

                    കുതിരക്കുളംബടികളും  ആനകളുടെ ഉച്ചത്തിലുള്ള ചിന്നംവിളികളും  രണഭൂമിയെ കൂടുതൽ ഭയാനകമാക്കിത്തീർത്തു , ജീവനു വേണ്ടിയുള്ള വിലാപങ്ങൾ ,മുറിവേറ്റവരുടെ ദീനരോദനങ്ങൾ   അറ്റുപോയികിടക്കുന്ന കബന്ധങ്ങൾ . പരസ്പരം ആക്രോശിച്ചുകൊണ്ട് പാഞ്ഞടുക്കുന്ന  സൈനീകർ  മുറിവേറ്റവരുടേയും മൃതശരീരങ്ങളുടേയും  മുകളിൽ കൂടി   കയറിയിറങ്ങുന്ന രഥചക്രങ്ങൾ .

                     എങ്ങും കൊലവെറി പൂണ്ട ആക്രോശങ്ങൾ മാത്രം  ഇവിടെ മനുഷ്യനല്ല വില .., നാടുവാഴികളുടേയും  രാജാക്കന്മാരുടേയും  സാർത്വതാല്പര്യങ്ങൾക്കാണ്  മുൻ‌തൂക്കം

              നിളയിലെ ജലത്തിന് എങ്ങും ചുവപ്പുരാശി , ഓർമ്മകളുടെ കാഠിന്യത്തിൽ നിന്ന് രക്ഷപ്പെടാനെന്നവണ്ണം  ഞാനെന്റെ കണ്ണുകൾ ഇറുക്കിയടച്ചു  നിളയിൽ നിന്നും വീശിയ തണുത്ത കാറ്റ് എന്നെ തലോടിക്കൊണ്ട് കടന്നു പോയി . യുദ്ധത്തിന്റെ കാഠിന്യമേറിയ ഓർമ്മകളാൽ  എന്റെ ശരീരം വിറകൊള്ളുന്നത്‌ ഞാനറിഞ്ഞു .

    

2015, ഏപ്രിൽ 17, വെള്ളിയാഴ്‌ച

                                                                         2


   കൊടുങ്കാറ്റിൽ ഉലയുന്ന മനസ്സിനെ ശാന്തമാക്കാൻ  ഞാനെന്റെ കണ്ണുകൾ മൂടി. പതുക്കെ പതുക്കെ. മനസ്സിനെ ധ്യാനത്തിന്റെ ആത്മീയ ലോകത്തിലേക്കെത്തിച്ചു . നിമിഷങ്ങൾ നീണ്ടു നിൽക്കുന്ന ഏഗാഗ്രത  ലോകത്തിന്റെ ശബ്ദഘോഷങ്ങളിൽ നിന്ന് എന്നിലേക്ക് മാത്രമുള്ള ഉൾവലിയൽ  ഇവിടെ ഞാനെന്ന വ്യക്തിയും  എന്റെ മനസ്സും മാത്രം  വികാരവിചാരങ്ങൾക്കൊന്നും സ്ഥാനമില്ലാതെ  മാനസീകമായും  ശാരീരികമായും ശാന്തമാകുന്ന അവസ്ഥ

                          സമയം പോകുംതോറും ഉൾക്കണ്ടകൾ ഒഴിഞ്ഞ മനസ്സിന്റെ ലക്ഷണങ്ങൾ ഞാനറിഞ്ഞു തുടങ്ങി  അല്ലെങ്കിലും  സ്വന്തം ശരീരത്തേയും  മനസ്സിനേയും നിയന്ത്രിക്കുവാൻ കഴിയെണ്ടവനാണല്ലോ ..; ഒരു ദേശത്തിന്റെ പടനായകൻ ആവേണ്ടത്  ഒരു കൂട്ടം പടയാളികളെ നയിച്ച്‌ സ്വന്തം രാജ്യത്തിന്റെ ഭദ്രത കാക്കേണ്ടത്‌ .

             സ്വയം നിയന്ത്രിക്കുവാൻ സാധിക്കാത്തവന്  എങ്ങിനെ മറ്റുള്ളവരെ നിയന്ത്രിക്കുവാൻ കഴിയും ?, മറ്റൊരു ദേശത്തിന്റെ ആക്രമണത്തിനു മുന്നിൽ അക്ഷോഭ്യനായി നിന്ന്  തന്റെ സൈന്യത്തെ നയിക്കുവാൻ കഴിയും , അചഞ്ചലനായിരിക്കണം ഒരു പടനായകൻ  എന്നാലേ അവന് മുന്നിൽ നിന്നുകൊണ്ട് നയിക്കുവാൻ കഴിയുകയുള്ളൂ , അതിന് അവൻ അവശ്യം വേണ്ടത് സ്വയം നിയന്ത്രണം തന്നെയാണ് .

              ശാന്തമായ മനസ്സിനെ  ധ്യാനത്തിന്റെ ലോകത്തു നിന്നും പിൻതിരിപ്പിച്ച് കണ്ണു തുറക്കുമ്പോൾ  നിള കൂടുതൽ മനോഹരിയായി മാറിക്കഴിഞ്ഞിരുന്നു .

                   അസ്തമയ സൂര്യന്റെ സ്വർണ്ണ രശ്മികളെ ആവാഹിച്ചവൾ സുന്ദരിയായ ഒരു യുവതിയുടെ അരയിൽ പതിഞ്ഞു കിടക്കുന്ന സ്വർണ്ണയരഞ്ഞാണത്തെ  ഓർമ്മിപ്പിച്ചു

                 ക്ഷേത്രത്തിൽ നിന്നും ദീപാരാധനക്കുള്ള മണിമുഴക്കം ഉയർന്നു  സന്ധ്യാപൂജ തീരാൻ ഇനിയും സമയമെടുക്കും , ശാന്തമായൊഴുകുന്ന നിളയിലേക്ക് കണ്ണുംനട്ട് , ഞാനാ മണൽത്തിട്ടയിൽ കിടന്നു , എല്ലാ മനസ്സുകളേയും കുളിർമ്മയണിയിക്കുന്ന  ശാന്തമായൊരു ലാസ്യഭാവത്തോടു കൂടിയാണ് ; അവൾ ഇപ്പോൾ ഒഴുകുന്നത്‌  ആ ചലനങ്ങളിൽ സ്നേഹധാര മാത്രമേ ഉള്ളൂവെന്ന്  നമുക്ക് തോന്നും  എന്നാൽ സംഹാരരുദ്രയായ .ഇവളുടെ താണ്ഡവവും ഞാനെത്രയോ തവണ കണ്ടിരിക്കുന്നു .

                               അകലെ നിള കുറുകെ കടന്ന്  പുല്ലാനി ഗ്രാമത്തിലേക്ക് പോകാനെത്തിയ ഗ്രാമവാസികൾ കടത്തുകാരനെ നീട്ടിവിളിക്കുന്നത് കേൾക്കാമായിരുന്നു , നാടുവാഴികളുടേയും .., ജന്മിമാരുടേയും വീടുകളിൽ വേലക്കു വരുന്നവർ

                       ഞാൻ വീണ്ടും നിളയുടെ നനുത്ത ഓളങ്ങളിലേക്ക് കണ്ണും നട്ടു .


                                                   ****************************                       


                      നിളയുടെ തീരത്താണ്  പുകൾപെറ്റ സരസ്വതി ക്ഷേത്രം സ്ഥിതിചെയ്യുന്നത് .വളരെയധികം അത്ഭുതകഥകൾ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്നു . തൽഫലമായി തദ്ദേശവാസികളെക്കാൾ ഉപരിയായി  വിദൂര ദേശങ്ങളിൽ നിന്നു പോലും  ധാരാളം ഭക്തർ ഈ ക്ഷേത്രത്തിലേക്ക് പ്രവഹിച്ചു കൊണ്ടിരുന്നു .

                             എ .ഡി . പതിനഞ്ചാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ചതെന്ന് കരുതപ്പെടുന്ന . ഈ ക്ഷേത്രത്തിന്റെ നിർമ്മിതി   അന്നത്തെ സാമൂതിരിയുടെ കീഴിൽ നാടുവാണിരുന്ന എഴില വർമ്മനായിരുന്നു

                    നാലുവശവും ഗോപുര നടയോടുകൂടി ഴാഴ്സിനിക്ക് രീതിയിൽ ചാലിച്ചെടുത്ത ക്ഷേത്രത്തിന്റെ  രൂപ ഭംഗി അനിതസാധാരണമായിരുന്നു . ഗോപുര നടക്കു മുന്നിൽ ഒന്നരയാൾ പൊക്കത്തിൽ ഉയർന്നു നിൽക്കുന്ന കൽവിളക്കുകൾ ചുറ്റുമതിലിൽ അഞ്ചു തട്ടുകളിലായി നെയ്ത്തിരി വിളക്കുകൾ .

            വാസ്‌തുശില്പകലയുടെ ഔന്നിത്വത്തെ വിളിച്ചോതുന്ന തരത്തിലായിരുന്നു ക്ഷേത്ര നിർമ്മിതി. മരം കൊണ്ട് നിർമ്മിച്ചിരിക്കുന്ന കമാനങ്ങളിലും  തട്ടുകളിലും  ലക്ഷോപലക്ഷം ദേവിദേവന്മാരുടെ ചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു . പ്രകാശം തട്ടുമ്പോൾ വെട്ടിത്തിളങ്ങുന്ന ആ ശില്പങ്ങൾ പ്രത്യേകതരം മരങ്ങൾ ഉപയോഗിച്ച് നിർമ്മിച്ചവയാണ്‌ .

                 പേർഷ്യൻ രാജ്യമായ ഇറാനിൽ നിന്നുമാണ് ,ക്ഷേത്രനിർമ്മിതിക്കാവശ്യമായ മരങ്ങൾ വരുത്തിയത്  . സാമൂതിരിയുടെ പ്രത്യേക താല്പര്യപ്രകാരം , ഇറാനിൽ നിന്നും ഉരുവഴി ഇറക്കുമതി ചെയ്തതാണിവ തഞ്ചാവൂരിൽ നിന്നും വന്ന ക്ഷേത്ര കലാ ശില്പ വിദഗ്ദ്ധരാണ്  ഈ മരങ്ങൾ ഉപയോഗിച്ച് ക്ഷേത്രത്തിലെ കൊത്തുപണികൾക്ക് മിഴിവേകിയിട്ടുള്ളത് .

                      ഒരു പ്രത്യേകതരം  രാസക്കൂട്ടിൽ മുക്കിവെച്ച മരത്തെ  തണലത്തു വെച്ചുണക്കി  ആവികയറ്റി   മരത്തെ ഒരേ സമയം ദ്രിഡമുള്ളതും മിനുസപ്പെടുത്തതുമാക്കി മാറ്റിയാണ്  അവർ  ഈ ദ്രിശ്യഭംഗി അതിൽ ചാലിച്ചെടുത്തത് . ഇതിൽ മേൽനോട്ടം വഹിക്കുന്നതിനായി ഇറാനിൽ നിന്നും മര വിദഗ്ദ്ധരെ കൂടി  അക്കാലത്ത് മലബാറിലേക്ക് കൊണ്ടു വന്നിട്ടുണ്ടായിരുന്നു

                   രൂക്ഷമായ കാലവർഷക്കെടുതിയിൽ  അകപ്പെട്ട നാട്ടുരാജ്യത്തിന്റെ ചോർന്നുപോയ സമ്പത്തും  ഭയങ്കരമായ ദാരിദ്ര്യവും  എല്ലാം ചേർന്ന് രാജ്യത്തെ വറുതിയിൽ അകപ്പെടുത്തിയപ്പോൾ  അതിനൊരു പ്രതിവിധിയെന്നോണം  നടത്തിയ യാഗത്തിനോടുവിൽ യോഗീവര്യനായ  യാഗ ഗുരുക്കൻമാരിലൊരാളായ ബ്രാഹ്മണ ശ്രേഷ്ട്ടരിൽ  സ്വപ്നത്തിൽ ദേവീദർശനമുണ്ടാവുകയും  അതിൻ പടി പ്രത്യേക സരസ്വതീ പൂജ നടത്തുകയും  തൽഫലമായി രാജ്യം വീണ്ടും സാമ്പത്തീകാഭിവൃദ്ധിയിലേക്ക് വളർന്നതിന്റെ നന്ദി സൂചകമായി   നിളാ തീരത്ത്‌ അദ്ദേഹം പണി കഴിപ്പിച്ചതാണ്‌ ഈ ക്ഷേത്രമെന്നാണ് ഐതീഹ്യം .

                   എന്നാൽ എ .ഡി . 16 -ആം നൂറ്റാണ്ടിന്റെ അവസാനത്തോടു കൂടി രാജവംശം ശോക്ഷിച്ചു വരുകയും  അതോടുകൂടി ക്ഷേത്രവും വിസ്മ്രിതിയിൽ ആവുകയും ചെയ്തു , പിന്നീട് ഏകദേശം അര  നൂറ്റാണ്ടിനു ശേഷം നാടുവാഴുന്ന ഉണ്ണി തിരുമനസ്സാണ് ഈ ക്ഷേത്രം പുനരുദ്ധരിച്ചത്.., അന്ന് ഉണ്ണി തിരുമനസ്സിന്റെ പടനായകനായിരുന്ന താനും .., ഈ ക്ഷേത്ര നിർമ്മിതിയിൽ വളരെയധികം സഹായിച്ചിട്ടുണ്ട് .

             ഇപ്പോഴും ദൂര ദേശങ്ങളിൽ നിന്നും ഭക്തന്മാർ ദേവീ കടാക്ഷത്തിനായി ക്ഷത്ര നടയിലേക്ക് എത്താറുണ്ട് .




2014, ഡിസംബർ 9, ചൊവ്വാഴ്ച



               


                                                                             4


                ഉണ്ണി തിരുമനസ്സ് നാടുനീങ്ങിയതിനുശേഷം .., അദ്ദേഹത്തിന്റെ പിൻഗാമിയായി ...; പുത്രൻ നാണു തിരുമനസ്സാണ് നാടുവാഴുന്നത് ....!, ഇപ്പോഴും മലബാറും .., അനുബന്ധ പ്രദേശങ്ങളും എല്ലാം തന്നെ സാമൂതിരിയുടെ നിയന്ത്രണത്തിൻ കീഴിലാണ് ...!

                       ഉണ്ണി തിരുമനസ്സിന്റെ കാലത്തെ പടനായകനായിരുന്ന തന്റെ പേരും ..., ധൈര്യവും .., യുദ്ധപ്രാവീണവും..., സാമൂതിരിയുടെ കാതിലും എത്തിയിരുന്നു...,അന്ന് അദ്ദേഹത്തിന്റെ പടനായകനായിരുന്നു കുഞ്ഞാലിമരക്കാരോളം പേര് തനിക്കുമുണ്ടായിരുന്നു ...!

                    തന്റെ കഴിവുറ്റ നേതൃപാടവത്തെ മാനിച്ച് .., കുഞ്ഞാലിമരക്കാരോളം .., പോന്ന ഒരു സ്ഥാനം ..;തനിക്ക്  സൈന്യത്തിൽ അദ്ദേഹം  വാഗ്ദാനം ചെയ്തുവെങ്കിലും ..;താനത് സേന്ഹപൂർവ്വം നിരസിക്കുകയാണ് ഉണ്ടായത് ...!, ചരിത്രത്തിൽ ശക്തമായൊരു സ്ഥാനം .., തനിക്കത്‌ നേടിത്തരുമായിരുന്നുവെങ്കിലും ...; ഒരു സഹോദര തുല്യനായി കണക്കാക്കിയിരുന്ന  ..; ഉണ്ണി തിരുമനസ്സിന്റെ ..,  തന്നോടുള്ള സ്നേഹത്തോളം ..; തനിക്കത്‌ വലുത് അല്ലായിരുന്നു .!

                എങ്കിലും രാജകല്പനയെ ധിക്കരിക്കാതെ തന്നെ ..; രാജ്യത്തിന്‌ ആവശ്യം വരുന്ന ഏതൊരു ഘട്ടത്തിലും ..; താൻ എന്തിനും സന്നദ്ധനാണെന്ന ...; തന്റെ അപേക്ഷ .., സാമൂതിരി രാജൻ അനുകമ്പാപൂർവ്വം പരിഗണിക്കുകയായിരുന്നു ..!, താനും ഉണ്ണി തിരുമനസ്സും തമ്മിലുള്ള അഗാധബന്ധം മറ്റാരേക്കാളും ..; വളരെ നന്നായി അദേഹത്തിന് അറിയാമായിരുന്നു ....!

                  ഉണ്ണി തിരുമനസ്സിന്റെ കാലശേഷം .., താൻ പടത്തലവസ്ഥാനത്തു നിന്നും സ്വമേധയാ ഒഴിവായി .., അദ്ദേഹത്തിന്റെ മകൻ നാണു തിരുമനസ്സിന്റെ .., നിർബന്ധത്തെ സ്നേഹപൂർവ്വം നിരസിച്ചു കൊണ്ട് തന്നെ ആയിരുന്നൂവത് ...!, എങ്കിലും ഇന്നും താൻ തന്നെയാണ് കൊട്ടാരത്തിലെ സൈനീക ഉപദേഷ്ടാവ് ..!

                                 ഞാൻ തിരിഞ്ഞ് ക്ഷേത്രത്തിലേക്ക് നോക്കി .., കൽദീപങ്ങൾ നിറഞ്ഞ് പ്രകാശിച്ചു .., ചുറ്റും വെണ്‍തോരണങ്ങളാൽ പ്രഭ ചൊരിഞ്ഞ് നിൽക്കുകയാണ് ക്ഷേത്രവും പരിസരവും ....!, എല്ലാ വർഷവും മേട മാസത്തിലെ ആദ്യനാൾ .., സാമൂതിരി കുടുംബത്തിന്റെ സന്ദർശനം ഈ ക്ഷേത്രത്തിലേക്കുണ്ടാകും .., ആ സമയത്തു തന്നെയാണ് ഇവിടത്തെ പ്രശസ്തമായ ഉത്സവവും ...!

          എല്ലാ പന്ത്രണ്ടു വർഷം കൂടുമ്പോഴും മകരമാസത്തിൽ  സാമൂതിരിയുടെ മാമാങ്കഉത്സവത്തിനുള്ള എഴുന്നുള്ളിപ്പും ഉണ്ടാകും ...!

                     എത്രയോ പ്രാവശ്യം ഞാനും ..,  സീതയും .., ഈ ക്ഷേത്രത്തിൽ തൊഴാൻ വന്നിരിക്കുന്നു .., ,ഉത്സവ തിരക്കിലൂടെ തന്റെ കരം ഗ്രഹിച്ച് ഊളയിട്ടിരിക്കുന്നു ..!, ആ ഓർമ്മകൾ തന്റെ ഉള്ളിൽ കുളിരുവീഴ്ത്തുന്നു ...!അതേസമയം തന്നെ ഭീകരതയുടെ ഒരു കൊടും കാലയളവ്‌ കൂടി ആയിരുന്നൂവത് ..!, ഇന്നും അവിശ്വസനീയതയോടെ മാത്രമേ ..; ആ കാലഘട്ടത്തെ തനിക്ക് ഓർത്തെടുക്കുവാൻ കഴിയുന്നുള്ളൂ ...!

                         ഞാൻ വീണ്ടും നിളയിലെ നനുത്ത  ഓളങ്ങളിലേക്ക് കണ്ണും നട്ടു ....!, കണ്ണുകൾക്ക്‌ മുന്നിൽ മനസ്സ് ഒരുപാട് പുറകിലോട്ട് പായുന്നു ...!കാലത്തിന്റെ തിരശ്ശീല പതുക്കെ ഉയരുകയാണ് ..!

                              അങ്ങകലെ മലയടിവാരത്തിലൂടെ....., തൂവെള്ള നിറമുള്ള ഒരു കുതിര പാഞ്ഞുവരുന്നു ...!, അതിന്മേൽ ആരോഗ്യദ്രിഡഗാത്രനായ .., ഒത്ത ഉയരമുള്ള .., ഉറച്ച മാംസപേശികൾ നിറഞ്ഞ  .., തോളറ്റം മുടി നീട്ടി വളർത്തിയ ...,. ചന്ദനത്തിന്റെ നിറമുള്ള .., താനെന്ന രാമക്കുറുപ്പ് ....!


2014, നവംബർ 20, വ്യാഴാഴ്‌ച





                                                                                 5


                      വടക്കൻ മലബാറിലെ , പ്രധാനപ്പെട്ട നാട്ടുരാജവംശമായ പുന്നത്തൂർ കൊട്ടാരത്തിലെ ഉണ്ണി തിരുമനസ്സിന്റെ പടക്കുറുപ്പ് .., സർവ്വ സൈന്യാധിപൻ ..,ആയിരത്തോളം വരുന്ന കാലാൾപടയുടേയും .., ഇരുന്നൂറ്റി അമ്പതോളം വരുന്ന ആശ്വസേനയുടേയും ..., തലവൻ ...!

                          എന്നേയും വഹിച്ചു കൊണ്ട് ആ പടക്കുതിര നിലം തൊടാതെ പാഞ്ഞു വരികയാണ്....!, അകലെ കോകനാട് മലയുടെ താഴ്‌വരയിൽ പണിതുയർത്തിയിരിക്കുന്ന  ; കൊട്ടാരത്തിന്റെ  മട്ടുപ്പാവിൽ ...; തന്റെ വരവും കാത്ത് അവൾ  നിൽക്കുകയായിരിക്കും ...!

                     തന്റെ പ്രാണപ്രിയ .....സീത ...!, വേളി കഴിഞ്ഞ് കഷ്ടി ഇരുപത് ദിനങ്ങൾ മാത്രമേ ആകുന്നുള്ളൂ ..., ഒരു നിമിഷം പോലും രണ്ടുപേർക്കും പിരിഞ്ഞിരിക്കാനാകില്ല ..!, കൊട്ടാരത്തിലേക്ക് പോകുമ്പോഴും ...; എത്രയും പെട്ടെന്ന് തിരിച്ചെത്തണമെന്നും .., തിരിച്ചു വരണമെന്നുമായിരിക്കും .., രണ്ടുപേരുടേയും മനസ്സിൽ ...! പറഞ്ഞിരുന്ന സമയം വിട്ട് ഒരു വിനാഴിക മാറിയാൽ മാത്രം മതി ...; ആ മുഖം പരിഭവം കൊണ്ട് വാടാൻ ...!

                  പിന്നെ ആ പിണക്കമെല്ലാം മാറ്റാൻ എന്തെല്ലാം തരത്തിലുള്ള കുസ്രിതികൾ ...?, വിടർന്നു നിൽക്കുന്ന ആ പവിഴാധരങ്ങളിൽ ഒരു ചെഞ്ചുമ്മ ...., മുറുക്കിയുടുത്തിരിക്കുന്ന മാർക്കച്ചക്കുള്ളിൽ വീർപ്പുമുട്ടി നിൽക്കുന്ന മാറിടങ്ങൾക്കു കീഴെ .., തന്റെ കൈവിരലുകൾ കൊണ്ടുള്ള ചില കുസ്രിതികൾ ...!, പൊന്നരഞ്ഞാണം പറ്റിചേർന്നു കിടക്കുന്ന ആ വിരിഞ്ഞ അരക്കെട്ടിൽ തന്റെ ബലിഷ്ടമായ കരങ്ങൾ ചുറ്റി ..; ഉയർത്തിക്കൊണ്ട് ഒരു വട്ടം ചുറ്റൽ ...!

                    ഇതെല്ലാം മതി ആ പരിഭവങ്ങൾ എല്ലാം പോയി മറയുവാൻ ...!, തന്റെ കുസ്രിതികളിൽ അവൾ അലയറിഞ്ഞു ചിരിക്കുമായിരുന്നു ..., അപ്പോൾ വിടരുന്ന നുണക്കുഴികൾ അപൂർവ്വമായൊരു ചാരുത ആ മുഖത്തിന് പ്രധാനം ചെയ്തിരുന്നു ...!

                       മലബാറിലൊ ....., അതിനോട് ചേർന്നുകിടക്കുന്ന അനുബന്ധ  പ്രദേശങ്ങളിലോ  ഒന്നും തന്നെ സീതയോളം സുന്ദരിയായ ഒരു യുവതിയും ഉണ്ടായിരുന്നില്ല ...., എന്നല്ല..., ഇല്ല എന്നു തന്നെ പറയാം ...!

                     ചന്ദ്രശോഭയെ വെല്ലുന്ന നെറ്റിത്തടവും .., തെളിനീരിൽ പരൽ മീനുകൾ പോലെ  തത്തിക്കളിക്കുന്ന  വിടർന്ന നയനങ്ങളും ..., നീണ്ടുയർന്ന നാസികയും .., അത്തിപ്പഴത്തെ തോൽപ്പിക്കും ചേതോഹരങ്ങൾ ആയ ചുവന്നു തുടുത്ത അധരങ്ങളും .., അതിനുള്ളിൽ പാൽനിറം പൊഴിച്ചു നിൽക്കുന്ന ദന്തനിരകളും .., തുടുത്ത താമരയിതൾ നിറവും ..., എല്ലാം ചേർന്ന് .., ആ മുഖത്തിന് ഒരു സൂര്യശോഭ നൽകിയിരുന്നു ...!

                           വാത്സ്ല്യായാൻ കാമസൂത്രയിൽ വർണ്ണിച്ചിരിക്കുന്ന  .., ലക്ഷണയുകതയായ സ്ത്രീയുടെ അംഗവടിവുകൾ എല്ലാം തന്നെ കൃത്യമായി അവളിൽ സമ്മോഹിച്ചിരുന്നു ...!, ഒത്ത മുഴുപ്പുള്ള  ഒട്ടും ഇടിയാത്ത മാർവിടങ്ങൾക്കു കീഴെ സ്വർണ്ണപ്രഭ ചൊരിഞ്ഞു നിൽക്കുന്ന ഒതുങ്ങിയ ആലിലവയറും .., താമരപ്പൂവിനെ അനുസ്മരിപ്പിക്കുന്ന വിടർന്ന നിതംബങ്ങളും ..; വാഴയുടെ കാമ്പിനെ തോല്പ്പിക്കുമാർ  ..., മിനു മിനുത്ത കൊഴുത്ത തുടകളും ..., സ്വർണ്ണ കൊലുസുകൾ അണിഞ്ഞ  ...; മൈലാഞ്ചി അരച്ചെഴുതിയ കാൽപാദങ്ങളും .., അവളുടെ മനോഹാരിതയെ വർദ്ധിപ്പിച്ചിരുന്നു ...!

                       പലപ്പോഴും നീരാട്ടു കഴിഞ്ഞ് .., മേൽമുണ്ട്‌ കൊണ്ട് മാറിനെ മറച്ചുകുത്തി ..; മുട്ടോളമെത്തുന്ന നീണ്ട  കേശഭാരം അഴിച്ചിട്ട് ..., അവൾ നടന്നു വരുന്ന കാഴ്ച്ച ..; കണ്ണുകൾക്ക് അമൃത്  ഒരുക്കിയിരുന്നു .., കാർകൂന്തലിൽ നിന്ന് ഇറ്റ് വീഴുന്ന ജലത്തുള്ളികൾ വീണ് നനഞ്ഞ പിൻഭാഗവും .., നടക്കുമ്പോൾ താളാനുസ്രതമായി തുളുമ്പുന്ന നിതംബവും .., ഈറൻ ഒട്ടിപ്പിടിച്ചു കിടക്കുന്ന  ആ ശരീരത്തിന്റെ അംഗവടിവും ..., തന്നിലെ കാമത്തെ ഉത്തുംഗശ്രേണിയിലേക്കെത്തിച്ചിരുന്നു  ...!, പലപ്പോഴും അടക്കാനാകാത്ത ഉന്മാദത്തോടെ .., താനവളെ അടക്കം പുണരും ..!

                      ആ മേനിയിൽ നിന്നും ഉയരുന്ന കാച്ചിയ എണ്ണയുടെയും ..., നൂറ്റി എട്ടു കൂട്ടം സുഗന്ധദ്രവ്യങ്ങൾ അരച്ചു ചേർത്തുണ്ടാക്കിയ കുഴമ്പിന്റെ മാസ്മരിക ഗന്ധവും ..., അതിലുപരി ഈറൻ മാറാത്ത  ശരീരത്തിൽ നിന്നും ഉയരുന്ന ..; വികാരോത്തേജനമായ നൈസർഗ്ഗീക ഗന്ധവും  എന്നെ മത്തു പിടിപ്പിച്ചിരുന്നു ...!

2014, ഒക്‌ടോബർ 16, വ്യാഴാഴ്‌ച




                                                                             6


                 ഇന്നും പറഞ്ഞ വിനാഴികയിൽ നിന്നും മാറ്റം വരുത്തിയാണ് തന്റെ വരവ് ..., സമയനിഷ്ഠ പാലിക്കുവാൻ ശ്രമിക്കാതിരുന്നതല്ല .., പറഞ്ഞ സമയത്തിനുള്ളിൽ തന്നെ തിരിച്ചെത്തുവാൻ ..; കൊട്ടാരത്തിൽ നിന്ന് ഇറങ്ങിയതുമാണ് ...!, എന്നാൽ അത്യാവശമായി ..; വീണ്ടും തിരുമനസ്സിനെ..., മുഖം കാണിക്കണമെന്നുള്ള കല്പന ..; തന്റെ എല്ലാ തീരുമാനങ്ങളേയും തെറ്റിച്ചു കളഞ്ഞു ..!

                  വർദ്ധിച്ചു വരുന്ന തസ്കര ശല്യത്തെക്കുറിച്ചായിരുന്നൂവത് .., ജനങ്ങൾ എല്ലാം ഭീതിയിൽ ആയിത്തുടങ്ങിയിരിക്കുന്നു..!, പൊന്നും .., പണവും .., മാത്രമല്ലാ .., ആടുകളേയും .., കോഴികളേയും വരെ തസ്ക്കരന്മാർ കൊണ്ടുപോകുന്നു ...!, ആർക്കും വീടുവിട്ട് പുറത്തിറങ്ങാൻ ആകാത്ത അവസ്ഥ ..!, ജനങ്ങളുടെ പരാതി ഗ്രാമമുഖ്യൻ വഴി നാടുവാഴിയുടെ കാതിലും എത്തിയിരിക്കുന്നു ..!

                       അതിൻപടി നടന്ന ചർച്ചയിൻമേൽ .. ഉചിതമായ പല ആശയങ്ങളും .. തീരുമാനങ്ങളും  ..; തിരുമനസ്സിന്റെ മുമ്പാകെ താൻ വിശദീകരിക്കുകയും ..; അതു കഴിഞ്ഞ് പടയാളികൾക്ക് വേണ്ട നിർദ്ദേശങ്ങളും  നൽകി .., കൊട്ടാരം വിടുമ്പോൾ സൂര്യാസ്തമയമായിത്തുടങ്ങിക്കഴിഞ്ഞിരുന്നു  ...!

                    കാത്തിരുന്ന് മുഷിഞ്ഞ സീതയുടെ പരിഭവം മാറ്റാനായി ..; അവൾക്ക് ഏറെ ഇഷ്ട്ടമുള്ള.., കൊട്ടാരത്തിൽ മാത്രം ലഭ്യമായിരുന്ന നന്തിരിയപ്പവും വാങ്ങിയാണ് തന്റെ വരവ് ..!

                 അശ്വത്തിന് വേഗം പോരാ ..., വേഗം പോരാ ..., എന്ന് തോന്നി ഇരട്ടി വേഗതയിൽ പായിച്ചു കൊണ്ടാണ് താൻ കോകനാട് മലയുടെ താഴ്‌വര താണ്ടി .., കൊട്ടാരത്തിലേക്കുള്ള  പാതയിലേക്ക് പ്രവേശിച്ചത്‌ ..!


                                                                          7
   
                                                 അകലേ നിന്നേ കണ്ടു ...., കൊട്ടാരത്തിന്റെ  മട്ടുപ്പാവിൽ തന്റെ വരവും പ്രതീക്ഷിച്ചു കൊണ്ട് നിൽക്കുന്ന സീതയെ ...!, കൊടുങ്കാറ്റ് വീശുന്ന വേഗതയിലാണ് .., മറക്കുള്ളിലെക്ക് തന്റെ കുതിര പാഞ്ഞു കയറിയത് .., ഓടി വന്നു നിന്ന ഭ്രിത്യന്റെ കൈവശം കുതിരയുടെ കടിഞ്ഞാണ്‍ കൊടുത്ത് .., ശര വേഗത്തിലാണ് താൻ മുകളിലേക്കെത്തിയത് ...!

                         മട്ടുപ്പാവിൽ വിടർന്നു നിന്നൊരു പനിനീർപൂവ് അറുത്തെടുത്ത്‌ .., ഒരു കാൽ മുട്ടുകുത്തി.., രണ്ടു കൈകളും അവൾക്കു നേരെ നീട്ടിക്കൊണ്ട് ഞാൻ പറഞ്ഞു ...!

              ''എന്നോട് പൊറുക്കൂ പ്രിയേ ...!, പ്രാണസഖിയേക്കാണാൻ .., മലകളും..., കാടുകളും .., സമുദ്രങ്ങളും ..., സമതലങ്ങളും ...; താണ്ടിവന്ന ..; ഈ പ്രിയനോടുള്ള പരിഭവം തീർത്ത് .., എന്റെ ഈ സ്നേഹോപഹാരം സ്വീകരിക്കൂ  ...!, എന്നിട്ട് ഭവതിക്കുവേണ്ടി അടിയൻ കൊട്ടാരത്തിൽ നിന്നും കൊണ്ടുവന്ന  ഈ നന്തിരിയപ്പം രുചിച്ചു ..., അടിയനോടുള്ള പരിഭവം അങ്ങിനെ അലിയിച്ചു തീർക്കൂ പ്രിയേ  .....!''

                     കാർമേഘം മൂടിക്കെട്ടിയിരുന്ന .., ആ മുഖഭാവം പതുക്കെ ...,പതുക്കെ മാറുന്നത് ഞാൻ കണ്ടു  ...!, മേഘങ്ങൾക്കിടയിൽനിന്നും ഒളിഞ്ഞു നോക്കുന്ന ചന്ദ്രക്കല പോലെയുള്ളൊരു പുഞ്ചിരി..., ആ മുഖത്ത് വിടർന്നു വരുന്നുണ്ടായിരുന്നു ...!

                       എങ്കിലും അതൊളിപ്പിക്കാൻ ശ്രമിച്ചുകൊണ്ട്‌ ..., അവൾ വീർത്ത്‌കെട്ടിത്തന്നെ പറഞ്ഞു  ...'' അല്ലെങ്കിലും ഈ പൊന്നുക്കുറുപ്പ് ഇങ്ങനെത്തന്നയാ ..., ഞാനെത്ര നേരമായെന്നോ  കാത്തുനിൽക്കുന്നു ...? എന്നോട് അല്പമെങ്കിലും സ്നേഹമുണ്ടായിരുന്നൂവെങ്കിൽ ....; പറഞ്ഞ സമയത്ത് വന്നേനെ ....!''

                         വീണ്ടും ..., ആലങ്കാരികമായ വാക്കുകളിൽ മുട്ടുകുത്തി നിന്നുകൊണ്ടു തന്നെ ഞാൻ പറഞ്ഞൂ ....! ''എന്നോട് പൊറുക്കൂ പ്രിയേ ...., ഭവതിയുടെ കാര്യം മറ്റെന്തിനെക്കാളും വലുതായി .., എന്റെ മനോമുകുരത്തിൽ ഉണ്ട് ...!, എങ്കിലും രാജ്യം കാക്കുന്ന ഒരു പടനായകൻ എന്ന നിലയിൽ..., രാജ്യ സമാധാനത്തിന് ഭംഗം വരുത്തുന്ന .., ദുഷ്ട ശക്തികൾക്കെതിരെ .., ചില സുപ്രധാന തീരുമാനങ്ങൾ  എടുക്കേണ്ടിവന്ന അടിയന്തിര സാഹചര്യത്തിലാണ് ..., പ്രിയേ ..., എനിക്ക് വാക്ക് പാലിക്കാൻ സാധിക്കാതെ വന്നത് ....!, ആയതിനാൽ അടിയൻ ..; അവിടന്നു തരുന്ന ഏതു ശിക്ഷയും  സ്വീകരിക്കുവാൻ തയ്യാറാണ് ....!, ആജ്ഞാപിച്ചാലും ....!''

                      അടുത്ത നിമിഷം ചൂടുള്ള രണ്ട് പവിഴാധരങ്ങൾ എന്റെ ചുണ്ടുകളിൽ അമരുന്നത് ഞാൻ അറിഞ്ഞു ...!

            ഉറക്കെ ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു ....!'' ഇതാണ് രാജ്യത്തിന്റെ പ്രിയപ്പെട്ട പടനായകന്  ഞാൻ നൽകുന്ന ശിക്ഷ ..; ഏറ്റുവാങ്ങിയാലും ...!''

                   ''ഉത്തരവ് റാണി .....!'', ഞാനവളെ കോരിയെടുത്ത് പള്ളിയറയിലേക്ക് നടന്നു ..!, പ്രേമത്തിന്റെ അനുഭൂതികളിൽ ചെറുപ്പം മദിച്ചു നടക്കുന്ന കാലം ..,, തങ്ങളിൽ ഒരാൾ അടുത്തില്ലാത്ത ഒരു  നിമിഷത്തെ കുറിച്ച് ചിന്തിക്കാൻ പോലും ആകാത്ത അവസ്ഥ ..!, ഏതു സമയത്തും പരസ്പരം  കണ്ടുകൊണ്ടിരിക്കുവാനുള്ള അഭിനിവേശം ..., കൊട്ടാരത്തിലേക്ക് പോയാൽ ഉടൻ തന്നെ തിരിച്ചു വരാനുള്ള തത്രപ്പാട്  ....!

                      ഏതു സമയത്ത് തിരിച്ചു വന്നാലും കാണാം .., മട്ടുപ്പാവിൽ സീതയുടെ നിഴലാട്ടം .., തന്റെ വരവും പ്രതീക്ഷിച്ചുകൊണ്ടുള്ള  നിൽപ്പാണ് അതെന്ന് തനിക്ക് നന്നായി അറിയാം ..!. ഇണ പിരിയാത്ത കിളികളെപ്പോലെ ഏതുസമയത്തും ഞങ്ങൾ ഒരുമിച്ചു തന്നെ ആയിരുന്നു ..!

                 പലപ്പോഴും അടുക്കളക്കാരി പെണ്ണുങ്ങൾ വരെ ..; തങ്ങളുടെ ഈ സ്നേഹത്തെക്കുറിച്ച് അടക്കം  പറയുന്നത് സീത കേട്ടിരിക്കുന്നു ..!, എന്തിന് തന്റെ അമ്മ രുദ്ര തമ്പുരാട്ടി പോലും .., തന്നോട് പറഞ്ഞിട്ടുണ്ട് ....!

                   ''ഈ രാമന് ഇപ്പോൾ രാജ്യവും വേണ്ട .., രാജ്യസുരക്ഷയും വേണ്ട ..., സീത മാത്രം മതിയെന്നായിരിക്കുന്നു  ......, അവന് എന്നോട് സംസാരിക്കാൻ പോലും നേരമില്ലാതായിരിക്കുന്നു ...!


2014, ഒക്‌ടോബർ 12, ഞായറാഴ്‌ച




                                                                             
                                                                         8

          തന്റെ കഴിവുറ്റ പടനായകത്വത്തിൻ കീഴിൽ രാജ്യത്തെ തസ്ക്കര ശല്യം പൂർണ്ണമായും ശമിച്ചു..! എങ്ങും സമാധാനപൂർണ്ണമായ അന്തരീക്ഷം .., സംപ്രീതനായ തമ്പുരാൻ തനിക്ക് പട്ടും വളയും .., കൂടാതെ അദ്ദേഹത്തിന്റെ ..;ഏറ്റവും പ്രിയപ്പെട്ട സ്വകാര്യ ശേഖരത്തിൽ നിന്നും ..; ആനക്കൊമ്പ് കൊണ്ടുള്ള കൈപ്പിടിയോടുകൂടിയ .., മനോഹരമായ കൊത്തുപണികളാൽ അലംകൃതമായ എഴിഞ്ചു നീളം വരുന്ന ഒരു കഠാര പ്രത്യേക പാരിതോഷികമെന്ന നിലയിൽ തനിക്ക് സമ്മാനിച്ചു ...!

                     ധാരാളം വിദേശ വ്യാപാരികൾ കച്ചവടാവശ്യത്തിനായി മലബാറിൽ എത്തിച്ചേർന്നു കൊണ്ടിരിക്കുന്ന കാലം ...,  അറബികൾ ചീനക്കാർ ഫിനിഷ്യർ   ഡച്ചുകാർ.., അങ്ങിനെ പോകുന്നു ...! 

                 ആയിടക്കാണ് പോർച്ചുഗീസ് നാവീകനായ വാസ്കോഡഗാമയുടെ കീഴിൽ ധാരാളം പോർച്ചുഗീസ് കപ്പലുകൾ വ്യാപാരാവശ്യത്തിനായി മലബാറിലേക്ക് എത്തിച്ചേർന്നു കൊണ്ടിരുന്നു ...,!, പോർച്ചുഗീസുകാരുടെ വരവോടെ അറബികൾ പിൻ വാങ്ങാനാരംഭിച്ചു  ...!

                   വ്യാപാരാവശ്യത്തിനായി വരുന്നവർക്ക് .., വളരെ നല്ല രീതിയിൽ തന്നെ സാമൂതിരി രാജാവ് സഹായങ്ങൾ ചെയ്തു കൊടുത്തിരുന്നു ..!, ഇവിടെ നിന്നുള്ള ചുക്ക് .., കുരുമുളക് .., ഏലം .., തുടങ്ങിയ ഉൽപ്പന്നങ്ങൾ ആയിരുന്നു അവർ പ്രധാനമായും കയറ്റുമതി ചെയ്തിരുന്നത് ..!

                   സാമൂതിരി രാജാവിന്റെ കീഴിൽ നാട്ടുരാജ്യം ഭരിച്ചിരുന്ന ഉണ്ണി തിരുമനസ്സിനായിരുന്നു ..; വ്യാപാര ആവശ്യങ്ങൾക്കായി വരുന്ന വിദേശികളുടെ കച്ചവടാവശ്യങ്ങൾ സംരക്ഷിക്കേണ്ടതും .., അവർക്കാവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കേണ്ടതും ആയ ചുമതല ..!

                വാസ്കോടഗാമ മലബാറിലേക്ക് വന്നതിനു ശേഷം പോർച്ചുഗീസുകാരുടെ ഒരു കുത്തൊഴുക്ക് തന്നെയുണ്ടായി ...!, കുരുമുളകിനും .., ചുക്കിനും .., ഏലത്തിനും എല്ലാം വിദേശ വിപണിയിൽ നല്ല വില ലഭിച്ചിരുന്നത് ..; കൂടുതൽ കൂടുതൽ പോച്ചുഗീസ് നാവികരെ മലബാറിലേക്ക് വരാൻ പ്രേരിപ്പിച്ച മുഖ്യഘടകങ്ങളിൽ ഒന്നായിരുന്നു ..!

                  സാമൂതിരിയുമായി നല്ല ബന്ധം പുലർത്തിയിരുന്നതിനാൽ ..; വ്യാപാര ആവശ്യത്തിനായി മലബാറിൽ ഒരു കോട്ട പണിയുവാനുള്ള അധികാരവും അവർക്ക് നൽകി ..!

                  ആയിടക്കാണ് പോർച്ചുഗീസിലെ ലിസ്ബണ്‍ തുറമുഖത്ത് നിന്നും നിറയെ ചരക്കുകളുമായി സെന്റ്‌ മരീറ്റ എന്ന കപ്പൽ കാപ്പാടെ തീരത്തണിഞ്ഞത് ..!, രാജ്യത്ത് വ്യാപാരാവശ്യത്തിനായി വരുന്ന കപ്പലുകളുടെ കപ്പിത്താന്മാരെ .., രാജ കൊട്ടാരത്തിലേക്ക് സ്വീകരിച്ച് ആനയിക്കുന്ന ഒരു പതിവുണ്ടായിരുന്നു ...!, ആയതിനാൽ നാടുവാഴിയുടെ പ്രതിനിധി എന്ന നിലയിൽ പടത്തലവനും പോകണമായിരുന്നു ...!

                        തീരമണിഞ്ഞ സെന്റ്‌ മരീറ്റയിലെ കപ്പിത്താനായ വില്യം ഹെന്റിയുമൊത്ത് ..; ഞങ്ങൾ  രാജ്യസദസ്സിലേക്ക് മടങ്ങി ...!, കാഴ്ച്ചയിൽ വളരെ സുമുഖനായ ഒത്ത ഉയരവും .., അതിനൊത്ത വണ്ണവും ഉള്ള  ഒരു ആജാനബാഹു ആയിരുന്നു ഹെന്റി ...!, എങ്കിലും ആ കുറിയ കണ്ണുകൾ ..; ഒരു കുടിലത അയാളിൽ  ഒളിഞ്ഞിരിപ്പുണ്ടോയെന്ന് ..; എന്നെ സംശയിപ്പിച്ചു ...!, എങ്കിലും അത് അപ്രധാനപ്പെട്ട ഒരു വിഷയമായി കരുതി  ഞാനതിനെ തള്ളി ...!

                   ദ്വിഭാഷിയുടെ സഹായത്താലായിരുന്നു ഞങ്ങൾ ആശയവിനിമയം നടത്തിയത് ..!
''രാമക്കുറുപ്പ് എന്ന ഞാൻ ..., സാമൂതിരി രാജാവിന്റെ സാമന്തനായ ഉണ്ണി തിരുമനസ്സിന്റെ വലിയ പടത്തലവൻ ..; താങ്കളെ മലബാറിലേക്ക് സ്വാഗതം ചെയ്യുന്നു ..!''

                ''നന്ദി...!പ്രക്രതി രമണീയമായ മലബാറിലേക്ക് വ്യാപാര ആവശ്യത്തിനായി വരാൻ കഴിഞ്ഞതിൽ  ഞാൻ അത്യധികം സന്തുഷ്ടൻ ആകുന്നതിനോടൊപ്പം തന്നെ .., നമ്മെ വേണ്ട വിധത്തിൽ സ്വീകരിക്കാൻ  സന്മനസ്സു കാണിച്ച രാജാവിനോടും .., അദ്ദേഹത്തിന്റെ പ്രതിനിധിയോടും .., മലബാറിലെ ജനങ്ങളോടും .., ഞാൻ എന്റേയും ..; പോർച്ചുഗീസ് ജനതയുടേയും ആത്മാർത്ഥമായ ..; സന്തോഷം പങ്കുവെച്ചു കൊള്ളുന്നു ...!''

                     വ്യാപാരാവശ്യത്തിനായി എത്തിയ ഹെന്റിക്ക് ..; നാടുവാഴിയുടെ താല്പര്യമനുസരിച്ച് അതിനുള്ള  എല്ലാത്തരം സഹായങ്ങളും ചെയ്തുകൊടുത്തത് താനായിരുന്നു ...!

                    വിവിധ തരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ .., പട്ടുകൾ .., തുണിത്തരങ്ങൾ ..; തുടങ്ങി മറ്റു പലതുമായിരുന്നു അവർ വ്യാപാരാവശ്യത്തിനായി കൊണ്ടുവന്നത് ..., അതെല്ലാം ഇവിടെ വിറ്റഴിച്ചതിനുശേഷം ..; കുരുമുളക് .., ഏലം ...., ചുക്ക് എന്നിവ ഇവിടെ നിന്ന് പോർച്ചുഗീസിലേക്ക് കൊണ്ട് പോകാനായിരുന്നു ഹെന്റിയുടെ താല്പര്യം ..!, ഇതിനായി ഏകദേശം മൂന്നു മാസത്തോളം വരുന്ന ഒരു കാലയളവ് ആയിരുന്നു അയാൾ ഉദ്ദേശിച്ചിരുന്നത് ...!

                       മറ്റു പല കപ്പിത്താന്മാരിൽ നിന്നും വളരെ വ്യത്യസ്ഥനാണ് ഹെന്റി എന്നാണ് എനിക്ക് തോന്നിയത് .., വളരെ വാചാലനായിരുന്ന അയാൾ കാണുന്ന ഏതിനെയും കുറിച്ച് കൂടുതൽ അറിയുവാൻ താല്പര്യം  പ്രകടിപ്പിച്ചിരുന്നു .., മലബാറിന്റെ തനതു സംസ്കാരത്തെക്കുറിച്ചും .., പൈത്രകങ്ങളെ  കുറിച്ചും .., ഉത്സവങ്ങളെ കുറിച്ചും .., പരമ്പരാകത ആചാരങ്ങളെ കുറിച്ചും കൂടുതലായി അറിയുവാനുള്ള ഉത്സഹിഷ്ണുത അയാൾ എപ്പോഴും കാണിച്ചിരുന്നു ...!

                     ഇത് കൂടാതെ മലബാറിനെക്കുറിച്ച് സ്വയമേവ അറിഞ്ഞു വെച്ച വിശാലമായൊരു കാഴ്ചപ്പാടും  ഹെന്റിക്കുണ്ടായിരുന്നു ..!, ഈ പ്രത്യേകതകൾ മൂലം തിരുമനസ്സിന്റെ അനുവാദത്താൽ പല കളിയരങ്ങുകളും ഹെന്റിക്കുവേണ്ടി പ്രത്യേകമായി സംഘടിക്കപ്പെട്ടു .., പല ഉത്സവങ്ങളും നേരിട്ടു കാണാനുള്ളോരു ആഗ്രഹം ഹെന്റി പ്രകടിപ്പിച്ചതുമൂലം .., പല സ്ഥലങ്ങളിലേക്കും അയാളെ കൂട്ടിക്കൊണ്ട് പോകുവാൻ നിയോഗിക്കപ്പെട്ടതും ഞാൻ തന്നെ ആയിരുന്നു ...!

                  കാരണം വിദേശത്തു നിന്നും വന്ന ഒരു കപ്പിത്താനോട് ..; അയാളുടെ പദവിക്ക് അനുസ്രതമായ രീതിയിൽ .., ആഥിത്യ മര്യാദ കാണിക്കുന്നതിനായിരുന്നു ...; തിരുമനസ്സ് എന്നെ നിയോഗിച്ചത് ...! 

                

2014, ഒക്‌ടോബർ 8, ബുധനാഴ്‌ച




                                                                       9

                    ദിനരാത്രങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു ...., ഇതിനിടയിൽ എല്ലാവരുമായും .., പ്രത്യേകിച്ച് ഞാനുമായും നല്ലൊരു അടുപ്പം ഹെന്റി സ്ഥാപിച്ചെടുത്തു കഴിഞ്ഞിരുന്നു ...!, ഏകദേശം രണ്ടര മാസത്തിനൊടുവിൽ തന്റെ വ്യാപാര ആവശ്യങ്ങൾ എല്ലാം നിർവ്വഹിച്ചു കഴിഞ്ഞ ഹെന്റി തിരിച്ചു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ...!

                 ഇവിടെ നിന്നുള്ള ചരക്കുകളായ ..ചുക്ക് , കുരുമുളക് , ഏലം തുടങ്ങി എല്ലാം തന്നെ കപ്പലിൽ നിറച്ചു കഴിഞ്ഞിരിക്കുന്നു ..., കാപ്പാട് തുറമുഖം വിടാനായി ഏകദേശം നാലോ അഞ്ചോ ദിനങ്ങൾ ബാക്കി നിൽക്കെയാണ് ....!

                       ഈ സമയത്താണ് ലോകനാർകാവിൽ ഉത്സവം വരുന്നത് .... പുകൾപെറ്റ ഉത്സവമാണത് ..!, തച്ചോളി തറവാടും .., ഒതേനൻ .., ഉണ്ണിയാർച്ച .., തുടങ്ങി പേരുകേട്ട വീരനാനായകരുടെയും .., നായികമാരുടെയും ..ഓർമ്മകളും .., ആവേശവും ഉണർത്തുന്ന .., ലോകനാർകാവിൽ ഉത്സവം ...!

                     തലമുറകൾ കൈമാറിപോന്ന .., വടക്കൻ പാട്ടുകളിലൂടെ ..,ഓരോരുത്തരുടേയും ഉള്ളിൽ .., രോമാഞ്ചത്തിന്റെയും .., അഭിമാനത്തിന്റെയും .., വീര സ്മരണകൾ ഉണർത്തുന്ന ഉത്സവം ..!

                 കൊടിയേറിക്കഴിഞ്ഞാൽ ..., തുടർച്ചയായ എട്ട്  ദിനരാത്രങ്ങൾ ആണ് ഉത്സവം .., കഥകളിയും .., ഓട്ടൻതുള്ളലും .., പുള്ളുവൻ പാട്ടുകളും ... കളരിപ്പയറ്റും ..., എന്നുവേണ്ട മലബാറിന്റെ സാംസ്കാരിക കലാരൂപങ്ങൾ മുഴുവനും അരങ്ങു തകർത്താടുന്ന ..; എട്ട്  ദിനരാത്രങ്ങൾ ...!

                    നാനാ ദേശങ്ങളിൽ നിന്നു പോലും ആബാലവൃദ്ധം ജനങ്ങളും വന്നു ചേരും .., കുടുംബവുമായി വന്ന് .., ചെറിയ ചെറിയ കൂടാരങ്ങൾ തീർത്ത്‌ .., ഈ എട്ടു  ദിവസത്തെ ഉത്സവങ്ങളും ആഘോഷിച്ചേ എല്ലാവരും മടങ്ങുകയുള്ളൂ ...!

                    ഇതിനോടനുബന്ധിച്ച് പല തരത്തിലുള്ള കലാകായിക മത്സരങ്ങളും സംഘടിക്കപ്പെടും ....ദ്വന്ദയുദ്ധം .., വടംവലി .., മെയ്യഭ്യാസം .., തുടങ്ങിയവ ..!, വിജയികൾക്ക് കൈനിറയെ സമ്മാനങ്ങളും ...!, സ്വർണ്ണനാണയങ്ങൾ .., വെള്ളിനാണയങ്ങൾ .., മാടുകൾ .., ആടുകൾ അങ്ങിനെ പലതരത്തിൽ ..!

              ദ്വന്ദയുദ്ധം കാണാൻ തന്നെ ഒരു പ്രത്യേക ചേലാണ് ...!, ഈ ഉത്സവത്തിനായി വർഷം മുഴുവൻ നീളുന്ന തയ്യാറെടുപ്പുകൾ ആണ് ദ്വന്ദയുദ്ധക്കാർ നടത്തുക .., പ്രത്യേക തരത്തിലുള്ള ഭക്ഷണം .., ദിനവും കസർത്തുകൾ ..; അങ്ങിനെ തുടങ്ങി ...!

                         തോരണങ്ങൾ കൊണ്ടലങ്കരിച്ച .., ഏകദേശം പന്ത്രണ്ടടി   വൃത്തത്തിലുള്ള ഗോദയാണ് ദ്വന്ദയുദ്ധത്തിനായി തയ്യാറാക്കുന്നത് ...!, വീഴുമ്പോൾ ശരീരത്തിൽ ഒടിവുകളും ചതവുകളും ഇല്ലാതാക്കാൻ  .., ഒന്നരയടി കനത്തിൽ പൂഴി നിറച്ചിട്ടുണ്ടായിരിക്കും ...,സാധാരണ ദ്വന്ദയുദ്ധങ്ങളിൽ നിന്നും വ്യത്യസ്ഥമായി  ദേഹമാസകലം എണ്ണതേച്ച് ഒരു കോണകം മാത്രം അരയിൽ ചുറ്റി  ...; മല്ലന്മാർ യുദ്ധത്തിനിറങ്ങുമ്പോൾ  ..., ആർപ്പുവിളികളുടേയും .., ചെണ്ട മേളത്തിന്റെയും ..,അകമ്പടിയോടെ..., രണ്ടു കൂട്ടരേയും പ്രോത്സാഹിപ്പിച്ചു കൊണ്ട്  .., ഒരു ജനക്കൂട്ടം മുഴുവൻ ഗോദക്കു ചുറ്റും നിരന്നിട്ടുണ്ടായിരിക്കും  ...!


2014, സെപ്റ്റംബർ 24, ബുധനാഴ്‌ച




                                          മലബാറിന്റെ  കലാകായിക സംസ്കാരത്തെക്കുറിച്ച് ഏറ്റവും ആഴത്തിൽ മനസ്സിലാക്കുവാനുള്ള ഈ അവസരം ശരിക്കും വിനിയോഗിക്കുവാൻ തന്നെ ഹെന്റിയും തീരുമാനിച്ചു. തിരുമനസ്സിന്റെ നിർദ്ദേശപ്രകാരം ആ ചുമതലയും എന്നിൽ തന്നെയാണ് നിഷിപ്തമായത് ..!, ചുരുങ്ങിയകാല സൌഹ്രദം എന്നിലും .., ഹെന്റിയിലും പരസ്പരമുള്ള  ഒരു മാനസീക അടുപ്പം സൃഷ്ട്ടിക്കുന്നതിന് കാരണമായിത്തീർന്നിരുന്നു  ...!

                                    തുടർച്ചയായ ആശയവിനിമയംമൂലം ദ്വിഭാഷിയുടെ സഹായമില്ലാതെ തന്നെ പല ആംഗലേയ വാക്കുകളും ഞാൻ മനസ്സിലാക്കിയെടുത്തിരുന്നു ...!അതുപോലെ തന്നെ ഹെന്റിയും അല്പസ്വല്പം മലബാറിയും സ്വായത്തമാക്കിക്കഴിഞ്ഞിരുന്നു  ....!

                      ലോകനാർകാവിൽ ഉത്സവം കാണാൻ സീതയും തയാറെടുത്തു  .., വേളി കഴിഞ്ഞുള്ള ആദ്യ ഉത്സവമാണിത് .., അതവളെ കുറച്ചൊന്നുമല്ല മോഹിപ്പിച്ചിരിക്കുന്നത് ...!, എന്നാൽ ഹെന്റിക്ക് ഉത്സവത്തിന്റെയും .., അതിന്റെ കലാ പാരമ്പര്യത്തേയും കണ്ടു ആസ്വദിക്കുവാനുള്ള അവസരം ...; അത് തിരുമനസ്സ് തന്നിൽ നിഷിപ്തമാക്കിയപ്പോൾ ..; തന്നേയും അതല്പം നിരാശനാക്കിത്തീർത്തു ...!

                    എങ്കിലും തിരുമനസ്സിന്റെ അഭ്യർത്ഥനക്കു മുന്നിൽ വ്യക്തി താല്പര്യങ്ങൾ ഹനിക്കാതെ വയ്യല്ലോ ..!, എന്നാൽ ഇത് സീതയിൽ കുറച്ചൊന്നുമല്ല എതിർപ്പിന് ഇടയാക്കിയത് ..., അത് തന്നോടുള്ള പരിഭവമായി പുറത്തേക്കൊഴുകി ...!

                      ''പൊന്നു കുറുപ്പിന് എപ്പോഴും രാജ്യകാര്യത്തിൽ മാത്രമേ ശ്രദ്ധയുള്ളൂ ..! എന്നോട് ഒട്ടും തന്നെ സ്നേഹമില്ല .., ഞാൻ എത്ര നാളായി ആശിക്കുന്നതാണെന്നോ ...?, ലോകനാർകാവിൽ ഉത്സവം കാണണമെന്നു ...?''

                  അന്ന് താനവളെ സമാധാനിപ്പിക്കാൻ പെട്ട പാട് ...!

    ''കോപിക്കാതെ എന്റെ പ്രിയേ ....!, ഒരു നാലു നാൾ തള്ളി നീക്കിയാൽ പോരേ ...അതു കഴിഞ്ഞാൽ ഹെന്റി തിരിച്ചു പോകും .., പിന്നേയും ആറുനാൾ ഉത്സവം ബാക്കിയാണല്ലോ ...?, ഇനി എന്തു പ്രതിബന്ധങ്ങൾ തന്നെ നേരിട്ടാലും .., ഈ ആറ് ദിനങ്ങളും ..ഭവതിയേയും കൂട്ടി ഉത്സവത്തിനു പോകുന്ന കാര്യം ഞാൻ ഉറപ്പു തരുന്നു ..!, ഇത് ലോകനാർകാവിലമ്മയാണേ സത്യം..!

                     എന്തു തന്നെ പറഞ്ഞിട്ടും അല്പം പോലും വിട്ടുവീഴ്ച്ചക്ക് തയ്യാറാകാതിരുന്ന അവളെ ഒരു വിധത്തിലാണ് സമാധാനിപ്പിച്ചെടുത്തത്‌ .., എന്നിട്ടും ആ മുഖത്തെ കാർമേഘം പൂർണ്ണമായും ഒഴിഞ്ഞിരുന്നില്ല ...! 


2014, സെപ്റ്റംബർ 17, ബുധനാഴ്‌ച






                                                                               10

           അങ്ങിനെ പ്രശസ്തമായ ലോകനാർ കാവിൽ ഉത്സവത്തിന്റെ ആദ്യദിനം . ആശ്വാരൂഡരായാണ് ഞങ്ങൾ ലോകനാർ കാവിലെത്തുന്നത് . തനതു സാംസ്കാരിക ശൈലികളിൽ കേളി കൊട്ടിയാടുന്ന കലാരൂപങ്ങളെ  വളരെ അവിശ്വസനീയതയോടെയാണ് ഹെന്റി നോക്കിക്കണ്ടത് .  അതിൽ   അയാൾക്കുണ്ടായിരുന്ന ധാരാളം സംശയങ്ങളെ ദ്വിഭാഷിയുടെ സഹായത്തോടെ ഞാൻ നിവാരണം ചെയ്തു കൊടുത്തുകൊണ്ടിരുന്നു .

                     നേരമേറെ ചെന്നിട്ടും വളരെ ഉത്സാഹത്തോടുകൂടിയാണ് ഹെന്റി അവിടെ ചിലവഴിച്ചു കൊണ്ടിരുന്നത് , അവസാനം എന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ഞങ്ങൾ മടങ്ങാനായുള്ള തീരുമാനമെടുത്തത് . എല്ലാവരും വളരെയേറെ ക്ഷീണിതരാണ്  കൂടാതെ വിശപ്പും ദാഹവും .

                 തിരിച്ച്‌ രാജകൊട്ടാരത്തിലേക്കുള്ള ദൂരം വളരെ കൂടുതലായതിനാൽ  വഴിയിൽ എവിടെയെങ്കിലും തങ്ങി ക്ഷീണമകറ്റുവാനായി ഞങ്ങൾ തീരുമാനമെടുത്തു .

                എന്റെ ജീവിതത്തിലെ ഏറ്റവും ശപിക്കപ്പെട്ടതും  ജീവിതത്തെ തന്നെ മാറ്റി മറച്ചതുമായ തെറ്റായ തീരുമാനമെടുത്തത് ആ നിമിഷത്തിലായിരുന്നു .

                 ''ഈ അസമയത്ത് ഇത്രയും ദൂരം താണ്ടി തിരിച്ചു പോകുവാൻ വളരെ ബുദ്ധിമുട്ടായിരിക്കും മാത്രമല്ല എല്ലാവരും വളരെ ക്ഷീണിതരുമാണ്  വഴിയാണെങ്കിൽ അല്പം ദുർഘടം പിടിച്ചതും ആയതിനാൽ ഇന്ന് എന്റെ കൊട്ടാരത്തിൽ   താമസിച്ച്  വിശ്രമിച്ച്‌  നാളെ  തിരിച്ചു പോകുന്നതായിരിക്കും ഉചിതം എന്നാണ് എനിക്ക് തോന്നുന്നത് , എന്ന എന്റെ ആശയത്തെ ദ്വിഭാഷിമൂലം  ഞാൻ ഹെന്റിയോട്  അവതരിപ്പിച്ചു .

                വളരെയധികം ക്ഷീണിതനായിരുന്ന അയാൾ  എന്റെ ഈ നിർദേശത്തെ  വളരെ സന്തോഷപൂർവ്വം സ്വീകരിച്ചു എന്നു മാത്രമല്ല  അതിലുള്ള അയാളുടെ അകമഴിഞ്ഞ നന്ദിയും രേഖപ്പെടുത്തി , ലോകനാർകാവിൽ നിന്നും  വളരെ കുറച്ചു നാഴിക ദൂരം മാത്രമേയുള്ളൂ  കൊട്ടാരത്തിലേക്ക് 

                   ഇരുട്ട് അല്പം കനംവെച്ചു തുടങ്ങികഴിഞ്ഞ സമയത്താണ് ഞങ്ങൾ കൊട്ടാരത്തിന്റെ  പടി കടന്നെത്തുന്നത് .

                    കുളിച്ച്  തുളസിക്കതിരും ചൂടി നിൽക്കുന്ന സീത  എന്റെ കൂടെ അപരിചിതരെ കണ്ടപ്പോൾ ഉൾവലിഞ്ഞു കളഞ്ഞു .

                    കുശിനിയിലേക്ക് പോയി  അത്താഴത്തിന് എട്ടുപത്തുപേർ അധികമുണ്ടാകുമെന്നും അവർക്ക് വിശേഷവിധിയായി എന്തെങ്കിലും ഉണ്ടാക്കുവാൻ വാല്യക്കാരികൾക്ക് നിർദേശം കൊടുത്തുകൊണ്ട്  മട്ടുപ്പാവിൽ എന്നേയും പ്രതീക്ഷിച്ചിരിക്കുന്ന സീതയുടെ സമീപത്തേക്ക് ഞാൻ ചെന്നു .. വന്നിരിക്കുന്ന അഥിതികളുടെ പ്രാധാന്യം കണക്കിലെടുത്ത്  പൂമുഖത്തേക്ക്‌ കുറച്ചു സംഭാരം എടുത്തുകൊണ്ടുവന്ന്  അഥിതികൾക്ക് ആഥിത്യം അരുളുവാൻ   ഞാൻ സീതയോട് നിർദേശിച്ചു .

                ആദ്യം ഒന്ന് മടി പറഞ്ഞെങ്കിലും അഥിതികളുടെ പ്രാധാന്യം അവളെ ബോദ്ധ്യപ്പെടുത്തിയപ്പോൾ  സീത അതിനു തയ്യാറായി , ഇതിനിടയിൽ തന്നെ കോവിലകം കാര്യസ്ഥൻ  നാണപ്പനോട് അഥിതികൾക്ക് തങ്ങുവാനുള്ള കെട്ടുകൾ ശരിയാക്കുവാനും താൻ നിർദേശം കൊടുത്തു കഴിഞ്ഞിരുന്നു .

                  നാണപ്പന്റെ കുടുംബക്കാർ പരമ്പരാഗതമായി ഞങ്ങളുടെ കാര്യസ്ഥൻമാരാണ്  കൂടാതെ എന്റെ ഏറ്റവും വിശ്വസ്ഥനായ  ഒരു ആശ്രിതനും കൂടിയാണ് നാണപ്പൻ .
                                                                                             

                            സന്ധ്യാവിളക്കുകൾ  നിറയെണ്ണയിൽ  പ്രഭാപൂരിതമാക്കിക്കൊണ്ടിരിക്കുന്ന പൂമുഖത്തേക്ക്‌  അതിനേക്കാൾ പ്രശോഭയോടെ തിളങ്ങി നിൽക്കുന്ന മുഖകാന്തിയിൽ  താലത്തിൽ സംഭാരവുമായി സീത കടന്നുവന്നു .

                        ആ പ്രഭയുടെ അവിസ്മരണീയ മാസ്മരികതയാൽ  ഒരു നിമിഷം ഹെന്റി ഇരിപ്പടത്തിൽ നിന്നും ഉയർന്നുപോയി .

                  ആ കണ്ണുകൾ സീതയുടെമേൽതന്നെ തങ്ങി നിൽക്കുകയാണ്  ആപാദചൂഡം സീതയെ ഉഴിഞ്ഞ് വിറക്കുന്ന കൈകളാൽ സംഭാരം മൊന്ത വാങ്ങിക്കൊണ്ട് ഹെന്റി എന്തോ  ഉറക്കെ പറഞ്ഞു .

     പറഞ്ഞത് എന്താണെന്ന് അറിയുവാനുള്ള  ആകാംക്ഷയിൽ ഞാൻ ദ്വിഭാഷിയെ നോക്കി .

             അയാൾ പറഞ്ഞു ....

                            ''പടക്കുറുപ്പേ  ഇത്രയും സുന്ദരിയായ പത്നിയെ ലഭിച്ച  താങ്കൾ ഭാഗ്യവാൻ ആണെന്നാണ് ഹെന്റി പറഞ്ഞത് .

                    ഞാൻ അഭിമാനത്താൽ ഉയർന്ന് പൊങ്ങിയ നിമിഷം ഇത് കേട്ടപാടെ നാണത്താൽ ചുവന്ന്  തുടുത്ത മുഖവുമായി സീത അകത്തളത്തിലേക്ക് ഓടിപ്പോയി .

                   ഓടുമ്പോൾ  ഈറനായ കൂന്തലിൽ നിന്നും അടർന്നുവീണ  വെള്ളത്തുള്ളികളാൽ നനഞ്ഞ  നല്ല വടിവൊത്ത  തുളുമ്പുന്ന നിതംബത്തിൽ  ഹെന്റിയുടെ കണ്ണുകൾ ഉടക്കി നിൽക്കുന്നത്  ഞാനറിഞ്ഞു . അതെന്നിൽ കോപത്തെ തീക്ഷിണിപ്പിച്ചെങ്കിലും  ഞാൻ ആത്മസംയമനം പാലിച്ചു  .

                  ഹെന്റി , സീത സൃഷ്ട്ടിച്ച ആ  മാസ്മരിക ലോകത്താണ് എന്നെനിക്ക് തോന്നി . സ്ഥല കാല ബോധമില്ലാത്ത രീതിയിൽ അയാൾ എന്തൊക്കെയോ പിറുപിറുക്കുന്നത് ഞാൻ വ്യക്തമായി കേട്ടു .

              ഒന്ന് നിറുത്തി   ആ സംഭാരം മുഴുവൻ ഒറ്റവലിക്ക് കുടിച്ചു തീർത്തുകൊണ്ട് അയാൾ വീണ്ടും എന്തോ  പിറുപിറുത്തു.

         ആ കണ്ണുകളിൽ തിളങ്ങി നിൽക്കുന്ന വ്യഗ്രത  അതെന്താണെന്ന് മനസ്സിലാക്കുവാൻ എനിക്ക് കഴിഞ്ഞില്ല  ..

                   ഹെന്റി പറഞ്ഞത് എന്താണെന്ന് അറിയുവാൻ  ഞാൻ ദ്വിഭാഷിയെ നോക്കിയെങ്കിലും  എനിക്കത് പരിഭാഷപ്പെടുത്താതെ അയാൾ മുഖം തിരിച്ചു കളഞ്ഞു .

                 അന്നെനിക്കതിന്റെ അർഥം ഗ്രഹിക്കുവാൻ കഴിഞ്ഞിരുന്നുവെങ്കിൽ . ആ നിമിഷം ഹെന്റിയുടെ തല  ആ മണ്ണിൽ കിടന്നുരുണ്ടേനെ  അങ്ങിനെയെങ്കിൽ എന്റെ സീതക്കും  കുടുംബത്തിനും  ഈ ഗതി വരില്ലായിരുന്നു ...!

                     *****************************************

                   അണപൊട്ടിയ കോപാഗ്നിയാൽ  എന്റെ മുഷ്ട്ടിക്കുള്ളിൽ കിടന്ന് നിളയുടെ മണൽത്തരികൾ  ഞെരിഞ്ഞമർന്നു . 



2014, ഓഗസ്റ്റ് 28, വ്യാഴാഴ്‌ച





                                                                         12

            നിശയുടെ അഗാധതയിൽ ..; സീതയുടെ മടിയിൽ തല ചായിച്ചു കിടക്കുമ്പോൾ ...; എന്തോ ഒരു അസ്വസ്ഥത എന്നെ വലയം ചെയ്യുന്നുണ്ടെന്ന് ഞാനറിഞ്ഞു ...!

                           അസ്വസ്ഥമായ മനസ്സിനുള്ളിൽ ചോദ്യങ്ങൾ ഒന്നിനു പുറകെ ഒന്നായി ഉയരുന്നു ..!
''എന്താണ് അയാൾ പറഞ്ഞതിന്റെ പൊരുൾ ...?, സീതയെ കണ്ടപ്പോൾ .., അയാളിൽ പ്രത്യക്ഷപ്പെട്ട വികാരമെന്തായിരുന്നൂ ...?, എന്താണ് ദ്വിഭാഷി ഒന്നുംതന്നെ പറയാതിരുന്നത് ..?''

                  എന്നാൽ ഇതൊന്നും അറിയാതെ ..., സീത എന്നിലേക്ക് ചേർന്നലിയുകയായിരുന്നൂ ..!, അസ്വസ്ഥമായതിനെ മറക്കാൻ ശ്രമിച്ച്  എന്റെ കൈകൾ സീതയെ ഗാഡം  പുണർന്നു ...!

                 പുലർ കാലത്തിലും ...; എന്തോ ..? ആ അസ്വസ്ഥത ..., മനസ്സിൽ നിന്നും മാഞ്ഞിരുന്നില്ല ....!, ഇരുണ്ട മുഖത്തിന്റെ കാരണം സീത അന്വേഷിച്ചുവെങ്കിലും ഒഴിഞ്ഞുമാറി ..!

                  ഇന്നും അയാളേയും കൂട്ടി ലോകനാർകാവിലേക്ക് പോകണമല്ലോ ..; എന്ന അനിഷ്ടത്തോടെയാണ് അഥിതി മന്ദിരത്തിലേക്ക് ചെന്നത് ...!, ഒരു രാത്രി കൊണ്ട് ..; അയാളോട് മനസ്സിൽ വെറുപ്പും വിദ്വേഷവും വന്ന്  നിറഞ്ഞപോലെ  ..!

                      എന്നാൽ ശൂന്യമായ അഥിതി മന്ദിരത്തിൽ ..; ഹെന്റിക്കുവേണ്ടി ...; ദ്വിഭാഷിയുടെ ...; നാണപ്പൻ കൈവശം കൊടുത്തുവെച്ച ഒരു കുറുപ്പാണ് എന്നെ കാത്തിരുന്നത് .......!



                        "അടിയന്തിരമായി കപ്പലിൽ നിന്നും ആളുവന്നതിനാൽ ..; ഉടൻ തന്നെ തിരിച്ചുപോകുന്നു ..., ! ഇന്ന് സന്ധ്യക്ക് കപ്പൽ തുറമുഖം വിടും .., താങ്കൾ ചെയ്തുതന്ന എല്ലാ സൌകര്യങ്ങൾക്കും നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു ....! ഹെന്റി ..!''

                      മനസ്സിൽ സന്തോഷം തോന്നിയെങ്കിലും അതോടൊപ്പം കുറെയേറെ സംശയങ്ങളും എന്നിൽ ഉയർന്നു വന്നു ...!

                   ''എന്തായിരിക്കും കപ്പലിൽ നടന്നത് ..?തന്നോട് നേരിട്ട് യാത്ര പോലും ചോദിക്കാൻ നിൽക്കാതെ ..; പോകാനുള്ളത്രയും തിടുക്കത്തിന് കാരണം എന്തായിരിക്കും ...?''

                 നാണപ്പനോട് കാരണം ആരാഞ്ഞെങ്കിലും അയാൾക്കും കൂടുതലൊന്നും അറിവുണ്ടായിരുന്നില്ല ..., നിശയുടെ മൂന്നാം യാമത്തിൽ ഈ കുറിമാനം തന്നെ ഏൽപ്പിച്ച് അവർ തിരിച്ചുപോയി എന്നു മാത്രമേ .., അയാൾക്കും പറയുവാനുണ്ടായിരുന്നുള്ളൂ ...!

                    നടന്നത് കേട്ടപ്പോൾ സീതക്ക് വലിയ സന്തോഷമായി ....''എന്തായാലും കുറുപ്പിനെ ..; തിരക്കൊന്നുമില്ലാതെ അല്പസമയം  എനിക്ക് തനിച്ചു കിട്ടുമല്ലോ ..., എന്നായിരുന്നു അവളുടെ പ്രതികരണം  ....!, ആ സന്തോഷത്തിൽ ഞാനും പങ്കുചേർന്നുകൊണ്ട് അവളോട്‌ പറഞ്ഞു ..!

               ''ഏതായാലും നിന്റെ ആഗ്രഹം പോലെ തന്നെ നടക്കട്ടെ .., നമുക്ക് ലോകനാർകാവിലെ ഉത്സവത്തിനു  പോകാം  ...!''

            അത് കേട്ടതോടെ ആ മുഖത്ത് ആയിരം പൂർണ്ണചന്ദ്രൻമാർ ഒന്നിച്ച്  ഉദിച്ചുയരുന്നത് താൻ കണ്ടു ...!

                ഉത്സവത്തിന്റെ തിരക്കിലൂടെ ഊളയിടുമ്പോൾ ...ഒരു കൊച്ചു കുട്ടിയുടെ ഭാവമായിരുന്നു സീതക്കപ്പോൾ  .. ആശ്ചര്യവും .., അത്ഭുതവുമൂറുന്ന മിഴികളോടെയാണ് എല്ലാം അവൾ നോക്കിക്കണ്ടത്  ...., സീത ആദ്യമായാണ് ലോകനാർകാവിലേക്ക് വരുന്നത് തന്നെ ....!

                 ആഘോഷിച്ച്..., മതിതീരാതെ ലോകനാർകാവിൽ നിന്നും മടങ്ങുമ്പോൾ സന്ധ്യയായി തുടങ്ങിയിരിക്കുന്നു  .., എട്ടുകെട്ടിലേക്ക് കടക്കുന്ന പൂമുഖവാതിൽക്കൽ ..., തിരുമനസ്സിന്റെ കുറിമാനവുമായി ഒരു  ഭ്രിത്യൻ തന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു ...; കൂടെ നാണപ്പനും ..!

             ആകാംക്ഷയോടെ വായിച്ചു നോക്കിയ കുറിമാനം ഇപ്രകാരമായിരുന്നു ...!

     ''എത്രയും പെട്ടെന്ന് തിരുമനസ്സിനെ മുഖം കാണിക്കുക ..."!, തിരിഞ്ഞു നോക്കുമ്പോഴേക്കും .., കുറിമാനവുമായി വന്ന  ദൂതനെ കാണുവാനുണ്ടായിരുന്നില്ല ..., ഞൊടിയിടയിൽ അയാൾ അപ്രത്യക്ഷ്യനായിരിക്കുന്നു .....!, ചോദ്യഭാവത്തിൽ നാണപ്പനെ നോക്കിയെങ്കിലും അയാളും അജ്ഞനായിരുന്നു...!

                             തന്റെ ഓർമ്മയിൽ അങ്ങിനെയൊരു ദൂതന്റെ മുഖം അപരിചിതമായിത്തോന്നി ..! 



2014, ഓഗസ്റ്റ് 12, ചൊവ്വാഴ്ച








                                                                           13


                      കാറ്റ് വീശുന്ന വേഗതയിലാണ് രാജകൊട്ടാരത്തിൽ എത്തിച്ചേർന്നത് ...!, എന്നാൽ തിരുമനസ്സിന്റെ മുഖം തന്നെ ആശങ്കാകുലനാക്കിതീർത്തു ....!, പ്രതീക്ഷിക്കാത്ത സമയത്ത് അഥിതിയെ കണ്ടതുപോലെയുള്ള ആശ്ചര്യമായിരുന്നു അദേഹത്തിന് ...!

             ''എന്താ രാമാ ഈ ത്രിസന്ധ്യക്ക് ..., എന്തെങ്കിലും വിശേഷമുണ്ടോ ...?.., അല്ല താൻ ലോകനാർകാവിലേക്ക് പോയില്ലേ ....?''

                ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയാനാകാതെ നിന്ന എന്റെ കൈയ്യിലിരുന്നു ആ കുറിമാനം വിറച്ചു കൊണ്ടിരുന്നു ..., 

                 എന്തോ ചതി എന്ന് ഉൾമനസ്സ് മന്ത്രിക്കുന്നു ..., വിറയ്ക്കുന്ന കരങ്ങൾ കൊണ്ടാണ് .., ആ കുറിമാനം തിരുമനസ്സിനു നേരെ നീട്ടിയത് ... , ക്ഷണ നേരത്തിൽ ആ മുഖഭാവം മാറി മറയുന്നത് ഞാനറിഞ്ഞു ...!

             ''അല്ല ഇത് നമ്മുടേതല്ല .., ഇതിലെന്തോ ചതിയുണ്ടല്ലോ ...., രാമാ ...?'', തന്റെ ഊഹം അദ്ദേഹം തുറന്നു പറഞ്ഞിരിക്കുന്നു ...!, ഒരു ഞെട്ടലോടെയാണ് താൻ അത് ശ്രവിച്ചത് ...!

             പരിഭ്രാന്തി പുറത്തു കാണിക്കാതെ താൻ പറഞ്ഞു ...!

      ''തിരുമനസ്സേ ....;  ഞാനുടൻ തിരിക്കുകയാണ് ....!, എന്തോ .., ഒരു ആപത്ശങ്ക എന്റെ ഉള്ളിലിരുന്ന് മന്ത്രിക്കുന്നു ...''!

          ''രാമാ വേണ്ടത്ര പടയാളികളെയും കൂട്ടിക്കൊള്ളൂ ...''!

                       ''ശരി തിരുമനസ്സേ ...''!

           കൊടുങ്കാറ്റിനേക്കാൾ വേഗത്തിൽ തന്റെ കുതിര കൊട്ടാരത്തെ  ലക്ഷ്യമാക്കി പായുകയാണ് ..., എങ്കിലും വേഗം പോരാ.., പോരാ  എന്ന് തോന്നിച്ച നിമിഷങ്ങൾ ..!, കൂടെയുള്ള പടയാളികൾ തന്നോടൊപ്പം ചേരാൻ വളരെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു ...!, അകലേ നിന്നു തന്നെ കണ്ടു .., നിഴൽ ഉയർത്തി നിൽക്കുന്ന കൊട്ടാരം  ...!

                അർദ്ധചന്ദ്രന്റെ നേരിയ നിലാവെളിച്ചത്തിൽ  ...; ഭീമാകാരമായൊരു കോട്ടപോലെ അത് ഉയർന്നു നിൽക്കുന്നു ...!, വെട്ടത്തിന്റെ ഒരു കീറുപോലും എങ്ങും കാണുവാനുണ്ടായിരുന്നില്ല ...!., ഇടിമിന്നൽ ഏറ്റ പോലെ ശരീരം വിറകൊള്ളുന്നത് ഞാനറിഞ്ഞു ..!

                ''ആപത്ത് ..., ആപത്ത് ''.., എന്ന് മനസ്സ് മന്ത്രിച്ചു കൊണ്ടിരിക്കുന്നു ...!, അലച്ചു കൊണ്ട് വന്നു നിന്ന കുതിരമേൽ നിന്നും .., താൻ പറന്നിറങ്ങുകയായിരുന്നു ...!, അടഞ്ഞു കിടന്ന പൂമുഖ വാതിൽ തള്ളിതുറക്കുമ്പോൾ .., പച്ച രക്തത്തിന്റെ രൂക്ഷ ഗന്ധം ഉള്ളിലേക്ക് അടിച്ചുകയറി ...!

                   ഒരു ഉൾക്കിടിലത്തോടെ വലതു കൈ .., അരക്കെട്ടിലെ ഉടവാളിലേക്ക് നീങ്ങി ..., ഊരിപ്പിടിച്ച വാളുമായി അലറിക്കൊണ്ടാണ് അകത്തേക്ക് ചുവടു വെച്ചത് ..!, ഇതിനിടയിൽ ഭടന്മാർ ചൂട്ട്  തെളിയിച്ച് വെട്ടം പകർന്നിരുന്നു ...!

                 അരണ്ട വെളിച്ചത്തിൽ ഞാൻ കണ്ട കാഴ്ചകൾ ....? ''ഹോ ...''!നടുക്കുന്നത് ആയിരുന്നൂവത്  ...!

                       അറ്റു കിടക്കുന്ന കബന്ധങ്ങൾ ..., രക്തം തളം കെട്ടി കിടക്കുന്ന പൂമുഖം .., ശിരസ്സറ്റു കിടക്കുന്ന  കാവൽ ഭടന്മാരുടെ ശരീരങ്ങൾ ..!

               ഉറക്കെ അലറി വിളിച്ചു കൊണ്ട് ഞാൻ പള്ളിയറ ലക്ഷ്യമാക്കി ഓടി .., പക്ഷെ അവിടം ശൂന്യമായിരുന്നു  ...!, സീതയേയും .., അമ്മയേയും ... , സഹോദരിമാരേയും ., പേരെടുത്ത് വിളിച്ചു കൊണ്ട്  .., ഞാനാ എട്ടുകെട്ട് ക്ഷണനേരം കൊണ്ട് ഓടിത്തീർത്തു ....!

                പക്ഷേ .., എങ്ങും അവർ മാത്രം ഉണ്ടായിരുന്നില്ല ..., പരിചാരകൻമാരുടേയും വാല്യക്കാരികളുടെയും  .., നിശ്ചല ശരീരങ്ങൾ അങ്ങിങ്ങായി ചിതറിക്കിടക്കുന്നു ..., അവരിൽ ആരും തന്നെ രക്ഷപ്പെട്ടിരുന്നില്ല ...!

                 നിലവറയിലേക്കുള്ള ഓട്ടത്തിനിടയിൽ ആണ് ..., ഞാനാ ഭീകരമായ കാഴ്ച കണ്ടത് ..!, അതൊന്നുകൂടി കാണുവാൻ  കരുത്തില്ലാതെ ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു കളഞ്ഞു ...!, നിലവറയിലേക്കുള്ള ഇടനാഴിയിൽ കമിഴ്ന്നു കിടക്കുന്ന അമ്മയുടെ നിശ്ചല ശരീരം ...!

                ഇടനാഴിയുടെ അങ്ങേയറ്റത്തെ നിലവറയിൽ .., അരണ്ട വെളിച്ചത്തിൽ ഞാൻ ആ നടുക്കുന്ന കാഴ്ച്ച കണ്ടു ...!., മൂന്ന് സഹോദരികളുടേയും ജീവനറ്റ ശരീരങ്ങൾ ..., വെറും നാമ മാത്രമായ വസ്ത്രങ്ങൾ മാത്രമേ അവരുടെ ശരീരങ്ങളിൽ ഉള്ളൂ  ..!, മൂന്നുപേരും ക്രൂരമായ ബലാൽക്കാരത്തിനു .., വിധേയരായിട്ടുണ്ടെന്നു .., ,വളരെ വ്യക്തമായിരുന്നു ...!

              ഈ ക്രൂര ദ്രിശ്യങ്ങൾ കാണാൻ കരുത്തില്ലാതെ ...; ഞാൻ .., പുറത്തേക്കോടി .., ആ പാച്ചിലിനിടയിലും  സീതേയെന്ന് ഞാൻ ഉറക്കെ വിളിച്ചു കൊണ്ടിരുന്നു ...!


2014, ജൂലൈ 31, വ്യാഴാഴ്‌ച

                                             


                                                                       14

                             പിറ്റേന്ന് പ്രഭാതമായപ്പോഴേക്കും ..,നാടൊട്ടുക്കും പടത്തലവനും , കുടുംബത്തിനും സംഭവിച്ച ദുരന്തം അറിഞ്ഞു കഴിഞ്ഞിരുന്നു ....!

                      തിരുമനസ്സ് കൊട്ടാരത്തിലേക്ക്  നേരിട്ട് എഴുന്നിള്ളി ....., ജനസമുദ്രമായിക്കഴിഞ്ഞിരിക്കുന്നു അവിടെമെല്ലാം ..!, പല തരത്തിലുള്ള അടക്കം പറച്ചിലുകളും ഊഹാപോഹങ്ങളും ജനങ്ങൾക്കിടയിൽ നിന്നും ഉയർന്നുകൊണ്ടിരിക്കുന്നു ...!

                  ''രാമക്കുറുപ്പ് പടത്തലവന്റെ കൊട്ടാരത്തിലെ  എല്ലാവരും അതിദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു .., അദ്ദേഹത്തിന്റെ പത്നി സീതയെ കാണ്മാനില്ല ..!, ''

                  പടയാളികൾ നാലുവശത്തേക്കും അന്വേക്ഷണം വ്യാപിപ്പിച്ചു  ..!

                    ഇതിനിടയിൽ സാമൂതിരി രാജാവിന്റെ പ്രത്യേക സന്ദേശം നാടുവാഴി തമ്പുരാന് എത്തിച്ചേർന്നു ...!

                ''എന്തുവന്നാലും പടത്തലവന്റെ കുടുംബത്തിന് സംഭവിച്ച ദുരന്തത്തിന് ഉത്തരവാദികൾ ആയവരെ കണ്ടുപിടിക്കണം ...''!

             അന്നേക്ക് സന്ധ്യ മയങ്ങുന്നതിനു മുൻപായിതന്നെ ആ വിവരം എത്തി ...!, കല്ലുകൊത്താൻ നടക്കുന്ന ശങ്കുണ്ണിയിൽ നിന്നാണ് അത് ഭടന്മാർക്ക് ലഭിച്ചത് ...!, തലേന്ന് രാത്രി ഏകദേശം ഏഴാം വിനാഴിക നേരത്ത് പതിനഞ്ചോളം വരുന്ന അശ്വാരൂഡർ പടക്കുറുപ്പിന്റെ എട്ടുകെട്ട് ലക്ഷ്യമാക്കി പാഞ്ഞു പോകുന്നത് അയാൾ കണ്ടുവത്രെ ..!, കുറച്ചു വിനാഴികക്കു ശേഷം അവർ തിരിച്ചു പോകുന്നതും അയാൾ കണ്ടിരിക്കുന്നൂ ..!, അതിൽ ഒരു അശ്വത്തിൻമേൽ ....; ഭാണ്ഡക്കെട്ട്  പോലെ എന്തോ ഒന്ന് കിടക്കുന്നുണ്ടായിരുന്നു ...!

                   പടക്കുറുപ്പിന്റെ വീട്ടിലേക്കുള്ള വഴിയല്ലേ ...; പടയാളികൾ ആരെങ്കിലും ആയിരിക്കും എന്നാണ് അയാൾ കരുതിയിരുന്നത് ...! വിശദമായ ചോദ്യം ചെയ്യലിനോടുവിൽ ..., ഓർമ്മയിൽ പരതിക്കൊണ്ട് അയാൾ ഒന്നുകൂടി പറഞ്ഞു ..!, അതിൽ ഏറ്റവും മുന്നിലുണ്ടായിരുന്ന അശ്വാരൂഡന് ഒരു പറങ്കിയുടെ  ശാരീരിക സവിശേഷതകൾ ഉണ്ടോ...? എന്ന  ഒരു സംശയം ഉണ്ടത്രേ .., എങ്കിലും അരണ്ട നിലാവിൽ അത് വ്യക്തമല്ലായിരുന്നു ...!

                     ഒരു ഞെട്ടലോടെ തലേന്ന് രാത്രി നടന്ന സംഭവങ്ങൾ എന്റെ മനോമുകുരത്തിൽ തെളിഞ്ഞു ...!, തന്റെ മനസ്സിൽ അസ്വസ്ഥത ഉളവാക്കുന്ന തരത്തിൽ ..; സീതയെക്കണ്ട് ..; ഹെന്റി എന്തോ പറഞ്ഞതും ..,അതിനുള്ള തന്റെ ചോദ്യത്തിന് ദ്വിഭാഷി വിശദീകരണം തരാതെ മുഖം തിരിച്ചതും ...; ഞാൻ തിരുമനസ്സിനോട്‌ വിശദീകരിച്ചു ..!

              എന്തൊക്കെയോ സംശയഭാവങ്ങൾ ആ മുഖത്ത് മിന്നി മറയുന്നു .., കൂട്ടലും .., കിഴിക്കലുകൾക്കുമൊടുവിൽ അദ്ദേഹം എന്നോട് പറഞ്ഞു ...!

                     എന്റെ രാമാ എനിക്ക് ചില സംശയങ്ങൾ തോന്നുന്നു ..."'!,  ഞാൻ ആകാംക്ഷയോടെ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി ..!

                 ''ഹെന്റി ...; സീതയെയും കൊണ്ട് പാലായനം ചെയ്തിരിക്കാനാണ്‌  സാദ്ധ്യത .., ഇത് എന്റെയൊരു ഊഹം  മാത്രമാണ് രാമാ ...''!

               തന്റെ മനസ്സിലുള്ളത് തന്നെയാണ് തിരുമനസ്സ് തുറന്ന് പറഞ്ഞിരിക്കുന്നതും  ..! 

                      അദ്ദേഹം തുടർന്നു...!

                ''ഇതിന്റെയെല്ലാം പൂർണ്ണമായ ഉത്തരം ആ ദ്വിഭാഷിയുടെ കൈയ്യിൽ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ ...!'' , അദ്ദേഹം പടയാളികളോടായി ആജ്ഞാപിച്ചു ...!

                ''എത്രയും പെട്ടെന്ന് ആ ദ്വിഭാഷിയെ കണ്ടുപിടിച്ചു നമ്മുടെ മുന്നിലെത്തിക്കൂ ...!'',  അതിനു ശേഷം അദ്ദേഹം  തന്റെ തോളിൽ തട്ടിക്കൊണ്ട് ആശ്വസിപ്പിച്ചു ...!

                ''രാമാ ..., വിഷമിക്കാതിരിക്കൂ ..., നമുക്ക് എത്രയും പെട്ടെന്നു തന്നെ സീതയെ കണ്ടുപിടിക്കാം  ...!''

              ഏകദേശം നാലാം മണി നേരത്തിൽ തന്നെ ദ്വിഭാഷിയെ തിരഞ്ഞു പോയ ഭടന്മാർ തിരിച്ചെത്തി  ..; അയാളേയും കാണാനില്ലെന്ന വാർത്തയോടെ ...!, അയാളുടെ കുടുംബാംഗങ്ങൾ പോലും  അജ്ഞരായിരുന്നു ...; ആ തിരോധാനത്തിൽ ..!, സീതയെ ഹെന്റി കടത്തിക്കൊണ്ട് പോയിരിക്കുകയാണെന്ന ഞങ്ങളുടെ നിഗമനത്തെ ഇതൊന്നുകൂടി അടിവരയിട്ടു ഉറപ്പിച്ചു ..!

           അദ്ദേഹം പറഞ്ഞൂ ...! ''മരിച്ചവരുടെ അനന്തര കർമ്മങ്ങൾ തീർത്തശേഷം  ..., കുറുപ്പിന്റെ നേത്രത്വത്തിൽ നമ്മുടെ  സായുധക്കപ്പലുകൾ സമുദ്രത്തിൽ തിരയട്ടെ  ...., അവർ തീരക്കടൽ വിട്ടു പോയിട്ടില്ലെങ്കിൽ  നമുക്കവരെ കണ്ടുപിടിക്കാം ....!, അതല്ലാ അവർ പോയിക്കഴിഞ്ഞെങ്കിൽ....?, ഒരു നിമിഷം നിറുത്തി .., എന്റെ തോളിൽ തട്ടി വളരെ നേരത്ത സ്വരത്തിൽ അദ്ദേഹം തുടർന്നു  ...'' രാമാ ..., നമ്മുടെ പായ്ക്കപ്പലുകൾക്ക് .., പുറം കടൽ വരെ പോകുവാനുള്ള  ശേഷി മാത്രമല്ലേയുള്ളൂ ...!, അതിനുമപ്പുറം പോകണമെങ്കിൽ ..., അതിനു ശേഷിയുള്ള കപ്പലുകളോ ...?കപ്പിത്താന്മാരോ ..., നമുക്കില്ലല്ലോ ..., രാമാ...?''

                 ആ വാക്കുകൾ നിസ്സഹായയുടെതായിരുന്നൂ ...!, കനലെരിയുന്ന എന്റെ മനസ്സ് ഒന്നുകൂടി കത്തി ജ്വലിച്ചു  ..!

               അമ്മയുടേയും .., സഹോദരിമാരുടെയും .., ബലികർമ്മങ്ങൾ ചെയ്യുമ്പോൾ ..; മനസ്സ് ഒരു തീക്കടലായി മാറിക്കഴിഞ്ഞിരുന്നു ..!

              ''എന്റെ അമ്മയേയും .., സഹോദരിമാരെയും .., മറ്റു നിരപരാധികളെയും കൊന്നൊടുക്കി .., എന്റെ സീതയെ തട്ടിക്കൊണ്ടുപോയ ഹെന്റി  ..., നീ .. ഈ ലോകത്തിന്റെ ഏതു കോണിൽ പോയി ഒളിച്ചാലും  ..., നിന്റെ മരണം എന്റെ കൈകൊണ്ടു തന്നെയായിരിക്കും ..., ഈ ബലികർമ്മ വേളയിൽ ഞാനിതാ പ്രതിജ്ഞ ചെയ്യുകയാണ് ....!, നിന്റെ നിണം ഈ ഭൂമിയിൽ വീഴ്ത്താതെ ..; ഈ  രാമക്കുറുപ്പിന് ഇനി വിശ്രമമില്ല ......''! 
          


2014, ജൂലൈ 22, ചൊവ്വാഴ്ച



                     


                                                                         15


           പടയാളികളെ വഹിച്ചുകൊണ്ട് അഞ്ച് പായ്ക്കപ്പലുകൾ ...; തിരമാലകളെ കീറിമുറിച്ച് ...; ഹെന്റിയുടെ കപ്പലിനെത്തേടി ...; കാപ്പാട് തുറമുഖത്തു നിന്നും യാത്ര തുടർന്നു ...!, അതിലൊന്നിന്റെ അമരത്ത് ..; വിരിച്ചു പിടിച്ച നെഞ്ചുമായി ..., മുന്നിൽ വരുന്ന പ്രതിബന്ധങ്ങളെയെല്ലാം തച്ചുടക്കാനുള്ള കരുത്തോടെ ..; ഊരിപ്പിടിച്ച വാളുമായി ഞാൻ നിന്നു ...!

                   കാറ്റിന്റെ വേഗത്തിനനുസരിച്ച്..ആ  അഞ്ചു പായ്ക്കപ്പലുകളും ..; പുറം കടൽ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു കൊണ്ടിരുന്നു ..!,പുറപ്പെടുന്നതിനു മുൻപ് ..., തിരുമനസ്സിന്റെ മുന്നിൽ നിന്ന് താൻ പറഞ്ഞ വാക്കുകൾ ....; എന്റെ ഓർമ്മയിൽ തെളിഞ്ഞു ...!

               ''തിരുമനസ്സേ ..., എന്റെ ജീവിതത്തിലെ ഏറ്റവും സംഭവബഹുലമായ ഒരു സമയമാണിത് ..; എന്റെ കുടുംബത്തെ ഇല്ലായ്മ ചെയ്ത് ..., എന്റെ പത്നിയെ തട്ടിക്കൊണ്ടു പോയ ..; ആ നീചനെ നശിപ്പിച്ച് ..., സീതയെ തിരിച്ചു കൊണ്ടുവരാതെ ..., ഞാനീ മലബാറിന്റെ മണ്ണിൽ തൊടുകയില്ലെന്ന് ...; അങ്ങയോട് ഞാനിതാ സത്യം ചെയ്യുന്നു ....!''

      ''രാമാ അതിസാഹസമാണത് ..., സാധാരണ ഒരു പായ്ക്കപ്പൽക്കൊണ്ട് ..; പുറം കടലിൽ ഒരു സാഹസത്തിനും സാധിക്കുകയില്ല ...!, കൂടാതെ നമുക്ക് കടൽ താണ്ടി പോയുള്ള യുദ്ധത്തിനുള്ള സാമഗ്രികളോ .., അനുഭവ പരിജ്ഞാനമോ ഇല്ല ....!''

                         ''ഇല്ല തിരുമനസ്സേ ...!, അങ്ങയുടെ നല്ല മനസ്സിനു നന്ദി ..., സ്വന്തം ഇണയെ ശത്രുക്കൾക്ക് വിട്ടുകൊടുത്ത് .., അടങ്ങിയിരിക്കാൻ ഈ പടക്കുറിപ്പിന് ആകില്ല ...!, പിന്നെ സാഹസീകമാണ് ..; അങ്ങയുടെ ഈ പടക്കുറിപ്പിന്റെ ജീവിതം ..., അതിൽ ഭയമെന്നൊരു വികാരമേയില്ല .., എനിക്കിതിനു കഴിയും ..., എന്നുള്ള ഉത്തമ ബോദ്ധ്യം എനിക്കുണ്ട് ..!, അല്ലെങ്കിൽ കഴിഞ്ഞുപോയ സംഭവവികാസങ്ങൾ എന്നെ ആ തലത്തിലേക്കെത്തിചേർത്തു ....! എന്ത് പ്രതിബന്ധങ്ങളെ തരണം ചെയ്യുവാനും ...; രാമക്കുറുപ്പെന്ന .., അങ്ങയുടെ ഈ പടത്തലവന് ശക്തിയുണ്ട് .., തിരുമനസ്സേ ....!, ആയതിനാൽ അങ്ങ് മറുത്തൊന്നും പറയരുത് ...!''

        ''രാമന്റെ ആർജ്ജവത്തെ ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല .....!, പോയി വരൂ ...!''

   പുറം കടലിൽ എത്തുവോളം ..; മനസ്സിൽ പ്രാർത്ഥനകളുടെ കെട്ടുകളഴിച്ചിട്ടിരിക്കുകയായിരുന്നു ..  "
ആ കപ്പൽ അവിടെയുണ്ടാകണമേ ...., അതിൽ സീത ഉണ്ടായിരിക്കേണമേ ...., !. ''ഇത് മാത്രമായിരുന്നൂവത് ...!

                      എന്നാൽ തന്റെ  പ്രതീക്ഷകളെയെല്ലാം തകിടം മറിച്ചുകൊണ്ട് ..; പുറം കടലിൽ നിന്നും ആ കപ്പൽ അപ്രതക്ഷ്യമായിരിക്കുന്നു  ...!, 

                  ലക്ഷ്യം നഷ്ട്ടപ്പെട്ട് .., നിരാശയോടെ തരിച്ചു നിന്നു പോയ നിമിഷം ...!, ഇനിയെന്തു ചെയ്യണമെന്ന് അറിയില്ല ...!, പ്രതീക്ഷയുടെ ഒരു നേരിയ കിരണമാണ് അപ്രതക്ഷ്യമായിക്കഴിഞ്ഞത് ..!

                   തന്റെ സീത ..., എന്നന്നേക്കുമായി നഷ്ട്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു .., എന്നു മനസ്സിലായ ആ നിമിഷം  ..., ഉള്ളിൽ നിന്നും ഒരു വിങ്ങൽ ഉയർന്ന് ഹൃദയത്തെ അപ്പാടെ ഞെരിച്ചു കളഞ്ഞു .., എല്ല്ലാം  തകർന്ന ഹതാശയനെപ്പോലെ ഞാനാ പായ്മരത്തിന്റെ ചുവട്ടിലേക്ക് ഊർന്നിരുന്നു..! 
എന്നെ അനുഗമിച്ച പടക്കപ്പലുകൾ എല്ലാം എനിക്കു ചുറ്റും നങ്കൂരമിട്ടു ...!, എല്ലാവരും തന്റെ ആജ്ഞക്കുവേണ്ടി കാത്തു നിൽക്കുകയാണ് ...!

                  പടയാളികൾ എല്ലാവരും ഉൾക്കണ്ടാകുലർ  ആണ്  ...!, താനിങ്ങനെ തളർന്നിരുന്നാൽ പറ്റില്ല ...!, താനവരുടെ പടത്തലവനാണ് ..!, താനാണ് തീരുമാനങ്ങൾ  എടുക്കേണ്ടത് ..!, താനാണ് അവരെ നയിക്കേണ്ടത് ..!

               പക്ഷേ ......, ഈ അവസരത്തിൽ താനും ദുർബ്ബലനാണെന്ന് തിരിച്ചറിയുന്നു ..!, പ്രതിസന്ധികൾക്കു മുന്നിൽ പകച്ചു നിൽക്കുന്ന ഒരു സാധാരണക്കാരന്റെ മനോനിലവാരത്തിലേക്ക് ..; താനും തരം താണിരിക്കുന്നു ...!, അങ്ങിനെയൊരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് ..., എന്നാൽ ഉറ്റവരുടേയും ഉടയവരുടേയും വേർപാടുകൾ  മനസ്സിനെ  തകർത്തു കളഞ്ഞിരിക്കുന്നു  ...!

                               എന്നാൽ എനിക്കതിനെ അതിജീവിച്ചേ മതിയാകൂ ..., കാരണം ഞാനൊരു പടത്തലവനാണ്  ..!, ഒരു സൈന്യത്തെ നയിക്കേണ്ടവൻ ..!, ഒരു ദേശത്തെ സംരക്ഷിക്കേണ്ടവൻ..., പ്രതിബന്ധങ്ങളെ എതിർത്തു ധീരതയോടെ നിൽക്കേണ്ടവൻ ....!, ഇവിടെ തളർന്നു കൂടാ  ...!

                  പതുക്കെ പതുക്കെ മനസ്സ് അതിന്റെ കരുത്ത് വീണ്ടെടുക്കുന്നു ...., എന്നാൽ ധീരമായ  ഒരു തീരുമാനത്തിൽ  എത്തുന്നതിനു മുൻപായി അല്പസമയ വിശ്രമം അനിവാര്യമാണെന്ന് എനിക്ക് തോന്നി  ..!, ശാന്തമായ മനസ്സിനെ ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ കഴിയുകയുള്ളൂ...!

             പടയാളികളോടായ് ഞാനുറക്കെ വിളിച്ചു പറഞ്ഞു ...!'' എല്ലാവരും അല്പസമയം വിശ്രമിക്കൂ  ..., അതിനു ശേഷം ഞാൻ അറിയിക്കാം ..., നമ്മളുടെ അടുത്ത തീരുമാനം എന്തെന്ന് ...''!

                    കപ്പലിനടിയിലത്തെ അറയിലേക്ക് ഞാൻ കടന്നു ....., തലക്കുള്ളിൽ പെരുമ്പറ മുഴക്കം  .., കണ്ണുകൾ അടച്ച് ഞാൻ അല്പസമയം വിശ്രമിച്ചു ...!
       

2014, ജൂലൈ 10, വ്യാഴാഴ്‌ച

                                                               






                                                                      16


                             ഭയന്നു വിറച്ച പേടമാനിനെപ്പോലെ .....; കപ്പലിന്റെ ഒരു കോണിൽ സീത പതുങ്ങി നിൽക്കുന്നു .., അവളുടെ നേർക്ക് ആർത്ത് അട്ടഹസിച്ചുകൊണ്ട് പാഞ്ഞു വരുന്ന ഹെന്റി ..!, കാമാർത്തി കൊണ്ട് അയാളാകെ വിളറി പിടിച്ചിരിക്കുന്നു ..!

                       ആ കടന്നാക്രമണത്തെ ഒരു കാട്ടുപോത്തിന്റെ ക്രൌര്യത്തോടെ സീത എതിരിടുകയാണ് ...!, എന്നാൽ ശക്തനായ ഒരുവനു മുന്നിൽ ആലംബഹീനയായ ഒരു സ്ത്രീക്ക് എത്ര നേരം പിടിച്ചു  നിൽക്കാനാകും ...?

                     അയാളുടെ ക്രൌര്യം അവളെ കീഴടക്കും എന്ന് ഉറപ്പായ ഘട്ടത്തിൽ ..; അവസാന ശക്തിയുമെടുത്ത് അവൾ ..., അയാളെ ചവുട്ടിതെറിപ്പിച്ചു കളഞ്ഞു ..!, എന്നിട്ട് ഒരു ഉന്മാദത്താൽ അലറി വിളിച്ചുകൊണ്ട് പുറത്തേക്കോടിയ ...., സീത തന്നെ തടയാൻ വന്ന കൈകളെയെല്ലാം തട്ടിമാറ്റി... ''എന്റെ പൊന്നുക്കുറുപ്പേ ...'', എന്നുറക്കെ നിലവിളിച്ചുകൊണ്ട് ..., ആ കപ്പലിൽ നിന്നും ..; ആർത്തലക്കുന്ന കടലിലേക്ക് എടുത്തുചാടി ...!

             ''ഹോ ...'', എന്നുറക്കെ അലറിക്കൊണ്ട്‌ ഞാൻ ചാടിയെഴുന്നേറ്റു ..., ശരീരമാകെ വെട്ടിവിയർക്കുന്നു ...., വല്ലാത്ത ദാഹം .., തൊണ്ട വരളുന്നു .., ശരീരം പേടി പറ്റിയപോലെ വിറക്കുന്നു ..!, മണ്‍ കൂജയിൽ  നിന്നും തണുത്ത വെള്ളം ധാരധാരയായി എന്റെ ഉള്ളിലേക്കൊഴുകി ..; എന്നാൽ ആ തണുപ്പിനും എന്റെ ഉള്ളിലെ തീ കെടുത്താനാകുന്നില്ല  ...!

     ''എന്തൊരു സ്വപ്നമായിരുന്നൂവത് ...?'', എന്റെ സീതയെ ....,അവർ ..., അത് ചിന്തിക്കാൻ പോലും ആകാതെ ഞാനെന്റെ കൈകൾ കൂട്ടിത്തിരുമ്മി ...!,  എന്റെ മുന്നിൽ രണ്ടു മാർഗ്ഗങ്ങൾ ആണുള്ളത് ..! ഒന്നുകിൽ ..., ഇവിടെ വെച്ച് എല്ലാം ഉപേക്ഷിച്ച് തിരിച്ചു പോകാം ...!, സീതയെ എന്നന്നേക്കുമായി മറക്കാം ....!, അല്ലെങ്കിൽ രണ്ടും കല്പിച്ച് ...., അനന്തമായി പരന്നുകിടക്കുന്ന ഈ സാഗരത്തിൽ ഒരു പ്രതീക്ഷക്കായി ഒന്ന് പൊരുതി നോക്കാം ..!

                       അങ്ങിനെ ചെയ്‌താൽ ....., ഈ ചെറിയ പായ്ക്കപ്പലിൽ ..., ആ ..., കപ്പലിനെത്തേടി...., വിശാലമായ .., ഈ കടലിൽ ഒരു ജീവൻ മരണ പോരാട്ടമായിരിക്കും ഞാൻ നടത്തേണ്ടത് ...!

               പോർച്ചുഗീസിലെ ...ലിസ്ബണ്‍ തുറമുഖത്ത് നിന്നുമാണ് ആ കപ്പൽ വന്നിരിക്കുന്നത്...!, ആയതിനാൽ അത് അങ്ങോട്ടേക്ക് തന്നെയായിരിക്കും തിരിച്ചു പോകാനുള്ള സാദ്ധ്യതയും ...! നാവീക യുദ്ധത്തിൽ നല്ലൊരു പരിചയം തനിക്കുണ്ടെങ്കിലും ..., അതെല്ലാം തീരദേശത്തിന്റെ സംരക്ഷണത്തിന് വേണ്ടി മാത്രമുള്ളതായിരുന്നു ..!

                എന്നാൽ മലബാറിന്റെ ഈ തീരത്തു നിന്ന് ....; പോർച്ചുഗീസിലെ   ലിസ്ബണിലേക്കുള്ള ഈ പായ് വഞ്ചി യാത്ര ..., അതിസാഹസം തന്നെയാണ് ..!ഈ പായ് വഞ്ചിയിൽ ഒരിക്കലും ആ കപ്പലിനെ പിന്തുടർന്ന് പിടികൂടുവാൻ സാദ്ധ്യമല്ല ...!, കാരണം ഇത് കാറ്റിന്റെ ഗതിയെയും .., മനുഷ്യ പ്രയന്തത്തേയും ആശ്രയിച്ചു സഞ്ചരിക്കുന്നതാണ് 

            ഞാൻ കപ്പിൽ ഉള്ള യാത്രാ പഥം വിശകലനം ചെയ്തു മനസ്സിൽ കണക്കു കൂട്ടി .., ഏകദേശം  6900 മൈലുകൾ ദൂരമുണ്ട് കാപ്പടുനിന്നും ലിസ്ബണ്‍ തുറമുഖത്തേക്ക് ..!, ഇത്രയും ദിവസത്തെ  യാത്രക്കുവേണ്ട ഭക്ഷണം ..., ജലം .., എന്നിവ ശേഖരിക്കാമെന്നുവെച്ചാൽ തന്നേയും..., ഈ പായ് വഞ്ചിയിൽ കടൽക്ഷൊഭത്തെയും .., കൊടുങ്കാറ്റിനേയുമെല്ലാം  അതിജീവിച്ച് ...., എങ്ങിനെ  ലിസ്ബണിൽ എത്തിച്ചേരാൻ പറ്റും ..? അതിനും പുറമേ ..., കടൽ കൊള്ളക്കാരുടെ ആക്രമണങ്ങൾ വേറെ ...!

                    ഒരു പക്ഷേ ..., ഇതിനെയെല്ലാം അതിജീവിച്ച് ലിസ്ബണിൽ എത്തിയാൽ തന്നെ ..; സീതയെ  കണ്ടുപിടിച്ച് .., തിരിച്ച് കാപ്പാട് തീരമണിയേണ്ടത് അതിലും വലിയ കഠിന കൃത്യം തന്നെ.., !

               തലക്കകം നീറിപ്പുകയുന്നു ..., എന്ത് ചെയ്യണമെന്ന് ഒരു രൂപവും കിട്ടുന്നില്ല ..!  ''സീത ..'' അവളെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ ഹൃദയത്തിന്റെ ഒരു ഭാഗം മുറിച്ചു നീക്കിയ പോലത്തെ വേദനയാണ് തോന്നുന്നത്  ...!, പാവം ..., അവളിപ്പോൾ എന്തു ചെയ്യുകയായിരിക്കും ...?, കരഞ്ഞു .., കരഞ്ഞു  തളർന്നു പോയിരിക്കും ...!, തനിക്കറിയാമത് .., പാവമാണവൾ ..., ഇതു പോലത്തെ കഠിനമായ മാനസീക  സമ്മർദ്ധങ്ങൾ താങ്ങാൻ കഴിയാത്തവൾ ..!, താനായിരുന്നു അവൾക്ക് എല്ലാം ...!, താനില്ലാത്ത ഒരു ലോകത്തെക്കുറിച്ച് അവൾക്ക് സങ്കൽപ്പിക്കാൻ പോലും ആകില്ല...!

                          ഈ അപകടഘട്ടത്തിലും ..; അവൾ തന്നെക്കുറിച്ച് മാത്രമായിരിക്കും ചിന്തിച്ചു കൊണ്ടിരിക്കുന്നത്  ...!തന്റെ പൊന്നുക്കുറുപ്പ് .., തന്നെ രക്ഷിക്കാൻ വരുമെന്ന് ..; അവൾ വിശ്വസിക്കുന്നുണ്ടായിരിക്കും ...! 

              ആ വിശ്വാസത്തെ തകർക്കാൻ പാടില്ല ...!അവൾ തന്റെ എല്ലാമെല്ലാമാണ് ..!, അവളില്ലാതെ  തനിക്കൊരു ജീവിതമില്ല ..!, ഒരു ഭീരുവിനെപ്പോലെ അവളുടെ ഓർമ്മകളും പേറി  ജീവിക്കുന്നതിനേക്കാൾ നല്ലത് ..., അവളെ വീണ്ടെടുക്കുവാനുള്ള ഈ ശ്രമത്തിൽ മരണം വരിക്കുന്നതാണ്  ...!

                ഞാനൊരു ധീരനാണ് ..., ഒരു പടത്തലവനാണ് ...., അതിലുപരി തന്നെ ജീവനെപ്പോലെ സ്നേഹിക്കുന്ന  ഒരു പത്നിയുടെ കണവനാണ്  ..! അവൾക്ക് ഒരപകടം പിണഞ്ഞിട്ടു ..., താൻ രക്ഷിക്കാൻ ശ്രമിക്കാതിരുന്നാൽ  ... , പിന്നെ ..., താൻ അവളെ സ്നേഹിക്കുന്നു എന്ന് പറയുന്നതിൽ എന്താണ് ഒരർത്ഥം ....?, അവൾ തന്നിൽ  അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിന് എന്താണ് ഒരു മൂല്യം..?

                      എന്തു വന്നാലും ..; സീതയെക്കൂടാതെ ഇനി ഞാൻ മലബാറിന്റെ മണ്ണിലേക്കില്ല  ..! ഈ യാത്രയിൽ  എന്തു തന്നെ സംഭവിച്ചാലും .., എത്ര തന്നെ പ്രതിബന്ധങ്ങൾ നേരിട്ടാലും ..., എന്റെ മുന്നോട്ടുള്ള  പ്രയാണത്തിൽ നിന്നും ഇനി ഒരടി പോലും പിന്നിലേക്കില്ല ...!, അതല്ല ഈ യാത്രയിൽ  തന്റെ ജീവിതം അവസാനിക്കുകയാണെങ്കിൽ .., അതെന്റെ പ്രാണസഖിയുടെ മോചനത്തിനായുള്ള എന്റെ  ..., ഒരു  സ്നേഹോപഹാരമായി ഞാൻ സമർപ്പിക്കും ...!

                 ഒരു കൊടുങ്കാറ്റിനോ ...?,കടൽക്ഷോഭത്തിനോ ..?കടൽ കൊള്ളക്കാരുടെ ഛിദ്രശക്തികൾക്കോ ..., ഇനി എന്നെ പിൻതിരിപ്പിക്കാനാകില്ല ...!, ഇത് മലബാറിന്റെ കരുത്തനായ പടക്കുറുപ്പ് എടുക്കുന്ന പ്രതിജ്ഞയാണ് ...!

                  ഒരു മുരൾച്ചയോടെ .., ഞാൻ ചാടിയെഴുന്നേറ്റു ...!, എന്നിലെ മുറിവേറ്റ സിംഹം ഗർജ്ജിക്കുന്നു ...!ഊരിപ്പിടിച്ച വാളുമായി .., ഉറച്ച കാൽവെപ്പോടെ ...; പടയാളികളെ അഭിസംബോധന ചെയ്യുവാനായി  ..., ഞാൻ പായ് വഞ്ചിയുടെ മുകൾത്തട്ടിലേക്ക് നടന്നു ...!

2014, ജൂൺ 25, ബുധനാഴ്‌ച

                                                                 


                                                                        17
     

                       എല്ലാവരും തന്നെ അത്യധികം ആകാംക്ഷയോടെ എന്റെ വരവിനായി കാത്തിരിക്കുകയായിരുന്നു ..., ആ മുഖങ്ങളിൽ നിറഞ്ഞു നിൽക്കുന്ന പിരിമുറുക്കങ്ങൾ  എല്ലാം തന്നെ  എനിക്ക് വായിച്ചെടുക്കുവാൻ കഴിഞ്ഞിരുന്നു  .....!

                     പായ്ക്കപ്പലിന്റെ ഒരു ഭാഗത്തായി സ്ഥാപിച്ചിട്ടുള്ള ഉയർന്ന ഒരു പീഠത്തിലേക്ക് ഞാൻ കയറി നിന്നു ...!, അവിടെ നിന്നാൽ ചുറ്റിനും നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളേയും .., അതിലുള്ള പടയാളികളേയും എനിക്ക് വളരെ വ്യക്തമായി കാണാമായിരുന്നു ...!

                 അവരെ അഭിസംബോധന ചെയ്തുകൊണ്ട് ഞാൻ ഉറക്കെ പറഞ്ഞു ..!

        ''എന്റെ ഏറ്റവും പ്രിയപ്പെട്ട ധീരരായ പടയാളികളെ ..., നിങ്ങളുടെയെല്ലാം ആത്മാർത്ഥതയിലും .., കഴിവിലും .., എനിക്ക് അകമഴിഞ്ഞ വിശ്വാസമുണ്ട്‌ ....!, ഒരു നാടിന്റെ കാവൽ ഭടന്മാർ എന്ന നിലയിൽ .., നിങ്ങളുടെ അർപ്പണമനോഭാവത്തേയും .., ഉത്സാഹത്തെയും എനിക്ക് തിരിച്ചറിയുവാൻ കഴിഞ്ഞിട്ടുമുണ്ട് ...!, എന്നിരുന്നാലും ഇവിടെ ...; ഈ സന്ദർഭത്തിൽ ..., ഞാനൊരു കടുത്ത തീരുമാനം കൈക്കൊള്ളുവാൻ നിർബന്ധിതനായിരിക്കുകയാണ് ...!''

             ഒരു നിമിഷം ഞാൻ നിശബ്ധത പാലിച്ചു ..., എല്ലാവരും എന്റെ വാക്കുകൾക്കായി കാതുകൾ കൂർപ്പിച്ചിരിക്കുകയാണ് ...!

                   ഘനഗംഭീര സ്വരത്തിൽ ഞാൻ തുടർന്നു ....!

'' എനിക്കു സംഭവിച്ച ദുരന്തത്തിന്റെ വ്യാപ്തി എല്ലാവരും മനസ്സിലാക്കിയിരിക്കുന്നുവല്ലോ ...?, ആയതിനാൽ ആ ദുരന്തം ..;അത്  എന്റേത് മാത്രം തന്നെയാണ് ...!, അതിന്റെ പ്രതിവിധിയും ഞാൻ തന്നെ തേടേണ്ടിയിരിക്കുന്നു ....!, അത് കഠിനമായ ഒരു യാത്രയിലേക്കാണ് എന്നെ എത്തിച്ചേർത്തിരിക്കുന്നത് ...!, ഒരു പക്ഷേ ....,മടങ്ങിവരവിന് പോലും സാദ്ധ്യതയില്ലാത്ത ഒരു യാത്രയിലേക്ക് ...!, നിങ്ങളെ അതിന്റെ ഭാഗഭാഗാക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല ...!, കാരണം ഇത് എന്റെ മാത്രം ദുരന്തമാണ് ....; നാടിന്റെതല്ല ...!, ആയതിനാൽ നിങ്ങൾ ഇവിടെ നിന്ന് തിരിച്ചു പോയ്‌ ക്കൊള്ളുക ...!, ഈ യാത്രയിൽ ഞാൻ ഒറ്റക്കാണ് .., അത് ജീവിതത്തിലേക്കായാലും ..., മരണത്തിലേക്കായാലും ....!''

                     ഞാൻ ചുറ്റിനും നോക്കി ...., എന്തോ കേൾക്കാൻ പാടില്ലാത്ത ഏതോ ഒന്ന് കേട്ട തരത്തിലുള്ള ഭാവമായിരുന്നു അവർക്കെല്ലാം ഉണ്ടായിരുന്നത് ...!, എങ്ങും നിശബ്ദത .., ആരും ഒന്നും തന്നെ സംസാരിക്കുന്നില്ല ...!, കടലിന്റെ ഇരമ്പൽ മാത്രം ഉയർന്നു കേൾക്കാം ...!

                ഞാൻ കണ്ണുകൾ അടച്ചു ...!, മനസ്സിൽ സീതയുടെ മുഖം ...!, ഇനിയൊട്ടും വൈകിക്കൂടാ ..!, അല്പ നേര നിശബ്ദതക്കൊടുവിൽ ഒരു ആരവം ഉയരുന്നു ....! അത് പടയാളികളുടെ ഇടയിൽ നിന്നായിരുന്നു ...!

           ''ഇല്ല പടക്കുറുപ്പേ ....,അങ്ങ് ഞങ്ങൾക്ക് പ്രിയപ്പെട്ടവനാണ് ..., ഞങ്ങളുടെ നായകനാണ്  ഈ  നാടിന്റെ കാവൽ നായകനാണ് ..!, അങ്ങ് ....!,

                       അങ്ങയുടെ ഈ ദുരന്തം ഞങ്ങളുടേത് കൂടിയാണ് .., ഈ നാടിന്റെത് കൂടിയാണ്  ...!, അങ്ങയുടെ ഈ യാത്രയിൽ ഞങ്ങളുമുണ്ട് .., അത് ജീവിതത്തിലേക്കായാലും ..., മരണത്തിലേക്കായാലും ....''!

                അവരുടെ ആത്മാർത്തത എന്നെ വികാരം കൊള്ളിച്ചു ...!, ആ സ്നേഹപ്രകടനത്തിൽ ഞാൻ  വാനോളം ഉയർന്നു ..!. പക്ഷേ ..,എന്റെ മനസ്സ് പറഞ്ഞു ...!

               ''ഈ യാത്ര എന്റേത് മാത്രമാണ് ..., നിരപരാധികളായ ഈ ഭടന്മാരെ ബാലികൊടുക്കുവാൻ എനിക്ക്  കഴിയില്ല ....!''

               ഞാൻ കൈകളുയർത്തി ...., എല്ലാവരും നിശബ്ദരായി എന്റെ വാക്കുകൾക്കായി കാതോർത്തു ...!

             ''നിങ്ങളുടെ ആത്മാർത്ഥതക്കും ..., എന്നോടുള്ള അകമഴിഞ്ഞ സ്നേഹത്തിനും നന്ദി ...!, എന്നാൽ  ഞാൻ മുമ്പേ പറഞ്ഞതുപോലെ .., ഇത് എന്റെ മാത്രം ദുരന്തമാണ് .., അതിനുള്ള പ്രതിവിധിയും ഞാൻ  തന്നെ തേടിയെ മതിയാകൂ ...!, ഈ യാത്ര .., അതീവ ദുഷ്കരമാണ് ..., മലബാറിന്റെ ഈ  തീരത്തു നിന്നും ..., ലോകത്തിന്റെ മറുഭാഗത്തേക്കാണ് യാത്ര ചെയ്യേണ്ടത് .., അതും ഈ  പായ് വഞ്ചിയിൽ  കൂടി .., അസാദ്ധ്യമായ ഒരു യാത്രയായിരിക്കും അതെന്ന് എന്റെ മനസ്സ് പറയുന്നു......!, ആ അസാദ്ധ്യതയെ ഞാൻ ഏറ്റെടുക്കുകയാണ് ...., എന്റെ പ്രാണസഖിക്കായി....!, നിങ്ങളെയെല്ലാം കാത്തിരിക്കുന്ന ഓരോ കുടുംബമുണ്ട് ..., മക്കളുണ്ട് .., പത്നിമാരുണ്ട് ..., വൃദ്ധരായ മാതാപിതാക്കാൻമാരുണ്ട് ..., അവർ നിങ്ങൾക്കായി കാത്തിരിക്കുന്നു ..! 

                മലബാറിന്റെ ഈ പടത്തലവൻ .., സ്വന്തം പടയാളികളെ അനാവശ്യമായി ബലികൊടുത്തുവെന്ന്  ....; നാളത്തെ ചരിത്രം പറയാതിരിക്കട്ടെ ...!

               ആയതിനാൽ ഞാൻ നിങ്ങളോട് ആജ്ഞാപിക്കുകയാണ് .., എല്ലാവരും തിരിച്ചു പോകൂ.., പോയി നാടു വാഴുന്ന തമ്പുരാനോട്‌ പറയണം ...; ,അങ്ങയുടെ പടത്തലവൻ .., സീതയേയും കൊണ്ടല്ലാതെ ഇനി  തിരിച്ചു വരികയില്ലെന്ന് ....!, തിരിച്ചു വന്നില്ലെങ്കിൽ ..., ഈ യാത്രയിൽ പടത്തലവൻ മരിച്ചുപോയതായി കണക്കാക്കിക്കൊള്ളുവാൻ ....!

                  ദയവായി നിങ്ങൾ എല്ലാവരും എന്റെ ആജ്ഞയെ മാനിച്ച് തിരിച്ചു പോയിക്കൊള്ളുക...!, അതിനു മുൻപായി നിങ്ങൾ ശേഖരിച്ചിട്ടുള്ള ആഹാരവും .., ശുദ്ധ ജലവും എന്റെ പായ് വഞ്ചിയിലേക്ക് മാറ്റുക  ....''!

           വേറെ ഒന്നും അവർക്ക് മറുത്തു പറയാനാകില്ല .., കാരണം ഇത് ഉത്തരവാണ് .., പടത്തലവന്റെ ...!, അതിനെ എതിർക്കുന്നവൻ ഉത്തമ പടയാളി അല്ലെന്ന് നിയമം അനുശാസിക്കുന്നു ..!

                ഈ .., പാവങ്ങളെ ബലികൊടുക്കുവാൻ തനിക്കാകില്ല .., തിരിച്ചു വരുമെന്ന് ഒരു ഉറപ്പും ഇല്ലാത്ത യാത്രയാണിത് ....!

           മനസ്സില്ലാ .., മനസ്സോടെ ആണെങ്കിലും അവർ തിരിച്ചു പോകട്ടെ .., കാരണം ആ  ആത്മാർത്തത മാത്രം തനിക്കു മതി .., 

                         പോകുവാൻ നേരം എല്ലാ പടയാളികളും   എനിക്ക് ആശംസകൾ നേർന്നു കൊണ്ട് ജയ് വിളിച്ചു ....

               ആ  മുഖങ്ങളിലും ദുഖം ഘനീഭവിച്ചു നിൽക്കുന്നു...!   

2014, ജൂൺ 18, ബുധനാഴ്‌ച



                                                                       18

                    ഒരേ നേർരേഖയിൽ ആ നാലു പായ് വഞ്ചികളും തീരത്തെ ലക്ഷ്യമാക്കി പോകുന്നത് വിങ്ങുന്ന മനസ്സോടെ ഞാൻ നോക്കിനിന്നു ...!, അവയെല്ലാം തന്നെ അങ്ങകലെ ഒരു പൊട്ടുപോലെ അപ്രതക്ഷ്യമാകുന്നത് കണ്ടിട്ടാണ് ഞാൻ മിഴികൾ പിൻവലിച്ചത് ...!, 

            എന്തോ മനസ്സിൽ .., അകാരണമായൊരു വേദന വന്ന് നിറയുന്നത് പോലെ ..!, അങ്ങ് ദൂരെ ഒരു പൊട്ടുപോലെ മലബാറിന്റെ തീരം ...!, പിറന്നു വീണ ആ മണ്ണിൽ തൊടാൻ ...;  ഇനി എനിക്ക്  കഴിയില്ലെന്ന് മനസ്സിലിരുന്നാരോ മന്ത്രിക്കുന്നത് പോലെ ...!, എന്നാൽ അടുത്ത നിമിഷത്തിൽ മറ്റൊരു വിങ്ങലായി സീതയുടെ മുഖമെത്തി ...!

                 അവളില്ലാതെ ...; എനിക്കിനി എന്താണുള്ളത് ...?, കുറച്ചു കാലമേ ഒന്നിച്ചു കഴിഞ്ഞിട്ടുള്ളൂവെങ്കിലും .., ജന്മാന്തരങ്ങളുടെ അടുപ്പം തന്നെ ഉണ്ടായിരിക്കുന്നു .., പോയ ജന്മങ്ങളിൽ എല്ലാം തന്നെ അവൾ തന്റെ സ്വന്തമായിരുന്നിരിക്കാം ...!

                കാപാലികൻ   ഇണയെ കൊത്തിയെടുത്തു  പറന്നകന്നിരിക്കുന്നു .., 

                         ഉള്ളിൽ പ്രതികാരാഗ്നി ജ്വലിക്കുന്നു ...,രക്തം തിളക്കുന്നു ....ശരീരം ആസകലം കോപം .., ഒരു തീജ്വാല കണക്കെ പടർന്നു കയറുന്നു .....!

ആ പ്രകമ്പനം .., അത്  മനസ്സിനു തന്ന  മാറ്റം അത്ഭുതപ്പെടുത്തുന്നതായിരുന്നു ...!

                 ''എനിക്കിതിനു  കഴിയും ..., എന്റെ സീതയേയും കൊണ്ട് .., ഞാനീ മലബാറിന്റെ മണ്ണിൽ തിരിച്ചു തൊടും ...! ഞാനൊരു പടനായകനാണ് ...., ഒരു പടത്തലവനാണ് ....!, ഒരു ജനതയേയും .., രാജ്യത്തേയും കാക്കേണ്ടവനാണ്...!

           എനിക്കതിനു കഴിയില്ലെങ്കിൽ .., ഈ പേരിന് ഞാൻ അർഹനല്ല ...., ഒരു സാധാരണ മനുഷ്യൻ എന്ന നിലയിലേക്കുള്ള എന്റെ പതനമാണത് ..!

            ഒരു പക്ഷേ .., ഈ ലക്‌ഷ്യം .., അസാധ്യമായിരിക്കാം .., അസാദ്ധ്യമെന്നത് സാധാരണ മനുഷ്യ തീരുമാനമാണത് ....!, ദുർബ്ബലന്റെ സ്വരം ...!

       അതെനിക്കൊരിക്കലും ചേരില്ല ....!, അസാദ്ധ്യവും .., സാദ്ധ്യവും .., മനസ്സിന്റെ തീരുമാനങ്ങൾ ആണ് ....!

      ആ തീരുമാനത്തെ മറികടന്നാൽ .., പാതി വിജയം ...!,

 പരാജയം ..എന്നത്  വിജയ മുന്നോടി മാത്രം  ...! അതിനെ  ഒരു തോൽവി ആയി കാണേണ്ടതില്ല ...!, 

                ഒരു പക്ഷേ  സാഹസത്തിൽ  ജീവൻ തന്നെ നഷ്ടമായേക്കാം ...!

         ഞാനതിനെ ഭയപ്പെടുന്നില്ല 

         അതും ഒരു വിജയമായി കാണാനേ എനിക്കാകൂ ....!കാരണം ഞാൻ കരഞ്ഞുകൊണ്ട്‌ ജീവിതം അവസാനിപ്പിച്ചവനല്ല .., അലറിക്കൊണ്ട്‌ അത് കൊടുത്തവനാണ് ....!

          അതിനാൽ .., ഞാനിതാ യാത്ര തുടരുകയാണ് ..,എനിക്കിത് കഴിയും എന്ന വിശ്വാസത്തോടെ ...!

 ധീരനായി ജീവിച്ചു മരിക്കാം .., അല്ലാതെ ..മരിച്ചു ജീവിക്കാൻ തനിക്കാവില്ല ..!

 ഇത് സത്യം ....''!, ശരീരം മുഴുവൻ ഊർജ്ജം പരക്കുന്നു ....!

              ''എനിക്കിത് കഴിയും ..., എനിക്കിത് കഴിയും ...., ''! എന്ന് മനസ്സ് ആവർത്തിച്ചാവർത്തിച്ചു ഉരുവിട്ടുകൊണ്ടിരിന്നു  ....!

             നേരം സന്ധ്യയാകാൻ തുടങ്ങിയിരിക്കുന്നു ..!, എങ്ങും അലകളില്ലാത്ത സാഗരത്തിന്റെ നിശബ്ദത മാത്രം ...!, 
   
             സമുദ്രത്തെ  ഒരിക്കൽക്കൂടി വിഹഗവീക്ഷണം നടത്തി ഞാൻ അടിത്തട്ടിലേക്ക് തിരിച്ചു നടന്നു...!, യാത്രാപഥം അറിയുന്നതിനായി ഒരു ഭൂപടവും .., വടക്കു നോക്കി യന്ത്രവും അവിടെ സ്ഥാപിച്ചിരുന്നു ...!, ഇനി മേൽ .., എന്റെ യാത്രക്ക് സഹായകമായിട്ടുള്ള ഉപകരണങ്ങൾ ഇവ മാത്രമാണ് ...!, ഇവയെ ആശ്രയിച്ചു കൊണ്ടു വേണം ..;8500  മൈലുകളോളം അകലേയുള്ള ലെസ്ബണ്‍ എന്ന തുറമുഖത്തേക്ക് ഞാൻ എത്തിച്ചേരാൻ ...!

                         വെളിച്ചം പകരാനായി റാന്തൽ വിളക്കിന് തിരി കൊളുത്തിക്കൊണ്ട് ..; ഞാനത് രണ്ടും എടുത്തുവെച്ച് .., എനിക്ക് പോകേണ്ടതായ ദിക്കുകൾ ആ ഭൂപടത്തിൽ അടയാളപ്പെടുത്തിക്കൊണ്ടിരുന്നു ...!

                     കാറ്റിന്റെ ദിശ അനുകൂലമാവുകയാണെങ്കിൽ ...!, ആഫ്രിക്കൻ തീരം ചുറ്റി എനിക്ക് പോർച്ചുഗിലിൽ എത്തിച്ചേരാൻ കഴിയും എന്ന് ഞാൻ കണക്കുകൂട്ടി ...!യാത്രയിൽ മറ്റു ബുദ്ധിമുട്ടുകൾ ഒന്നും തന്നെ  ഉണ്ടായില്ലെങ്കിൽ ഏകദേശം നൂറ്റി എണ്‍പത്  ദിനരാത്രങ്ങൾ കൊണ്ട് എനിക്ക് ലക്ഷ്യം നേടാൻ കഴിയും   ...!, 

                കാറ്റും പ്രകൃതിയും .., ഈ യാത്രയിൽ എന്നെ അനുകൂലിച്ചാൽ   ....., എന്റെ ഈ കണക്കു കൂട്ടലുകൾ ക്രിത്യമായിതീരും എന്നെനിക്ക്‌  ഉറപ്പുണ്ടായിരുന്നു ...!

                  ഞാൻ മേൽത്തട്ടിലേക്ക് വന്ന് കാറ്റിന്റെ ദിശക്കനുകൂലമായി പായ്മരം ഉയർത്തി ...!, മനസ്സിന്റെ ആഗ്രഹം  പോലെത്തന്നെ .., യാതൊരു വിഘനങ്ങുളും ഇല്ലാതെ ...., എന്നേയും വഹിച്ചു കൊണ്ട് ആ പായ് വഞ്ചി ..; , തന്റെ ലക്ഷ്യത്തിലേക്ക് അതിവേഗം കുതിച്ചു കൊണ്ടിരുന്നു ...!


2014, ജൂൺ 10, ചൊവ്വാഴ്ച






                                                                     19



                          എന്റെ യാത്ര ആരംഭം കുറിച്ചതിന്റെ ..., പതിനഞ്ചാം ദിനം .., അന്ന് രാവിലെ മുതൽ ആകാശമാകെ മൂടിക്കെട്ടിയത് പോലെ ...!, ചക്രവാളമെങ്ങും ആകെ ഒരു ഇരുൾ വ്യാപിച്ചിരിക്കുന്നു , കൂടാതെ സാമാന്യം ശക്തിയായി കാറ്റും വീശിയടിക്കുന്നു ...!

                ഏകദേശം നാലു മണിയോട് കൂടി കടലിന്റെ ഭാവം മാറിത്തുടങ്ങി ..!, കാറ്റ് വളരെ ശക്തിയാർജ്ജിച്ച് കഴിഞ്ഞിരിക്കുന്നു .., തിരമാലകൾക്ക് കരുത്ത് കൂടി വന്നു കൊണ്ടിരിക്കുന്നു .., അന്തരീക്ഷമാകെ കാറും കോളും .., പൂണ്ടു .., കൊള്ളിയാൻ പിണരുകൾ ഭയാനകമായ മിന്നൽ പ്രഭവങ്ങൾ സ്രിക്ഷ്ടിക്കുന്നു ...!

                അനുനിമിഷം കഴിയും തോറും കടൽ സംഹാരരുദ്രയായിതീർന്നുകൊണ്ടിരിക്കുന്നു ..!, ഭീമാകാരങ്ങളായ തിരമാലകൾക്കൊപ്പം ...; അതിശക്തമായ കൊടുംങ്കാറ്റും ..., പേമാരിയും ...!

                  കാറ്റ് ..; അതൊരു ഹുങ്കാരത്തോടെ പായ് മരത്തിൽ വന്നലച്ച് ..., അത് കപ്പലിനെ ദിശമനസ്സിലാക്കാൻ സാധിക്കാത്ത ഏതോ ദിക്കിലേക്ക് വലിച്ചു കൊണ്ട് പോകുന്നു .., , അതോടൊപ്പം തന്നെ കൂറ്റൻ  തിരമാലകൾ കപ്പലിനെ എടുത്ത് അമ്മാനമാടുന്നു ...!

                      കാറ്റിലും .., കോളിലും അകപ്പെട്ട യാനത്തെ നിയന്ത്രിക്കാനാകാതെ ഞാൻ കുഴഞ്ഞു .., കപ്പലിന്റെ ഗതിയെ നിയന്ത്രിച്ചില്ലെങ്കിൽ ..., ശക്തമായ കാറ്റ് .., ഈ പായ് കപ്പലിനെ ..; വിശാലമായ ഈ സമുദ്രത്തിന്റെ .., ദിക്കറിയാത്ത ഏതെങ്കിലും ഒരു കോണിലേക്ക് എന്നെ എത്തിച്ചേക്കും ...!, യാത്രാ പഥത്തിൽ നിന്നും വരുന്ന ദിശമാറ്റം ..., എന്റെ കണക്കുകൂട്ടലുകളെ അപ്പാടെ തകിടം മറിക്കും എന്നെനിക്കുറപ്പായിരുന്നു ...!

                 എങ്കിലും...; കലിതുള്ളിയാടുന്ന .., സമുദ്രത്തിൽ എന്റെ ശക്തി ബാലിശമായിരുന്നു ..!, തിരമാലകൾ ..; അട്ടഹാസത്തോടെ ആകാശം മുട്ടെ ഉയരത്തിൽ ഉയരുന്നു ..!, അത് കാറ്റിന്റെ ശക്തിയോട് കൂടിച്ചേർന്ന് ...., ഈ കൊച്ചു പായ് കപ്പലിനെ തലകീഴായി മറിച്ചേക്കുമെന്നെനിക്ക് തോന്നി ..!

                    എത്രയും പെട്ടെന്ന് ..., പായ് മരത്തിൽ നിന്നും ..; പായ് അഴിച്ചുമാറ്റി ..., കാറ്റിന്റെ ശക്തിയെ കുറച്ചൊന്നു നിയന്ത്രിക്കാൻ ഞാൻ തീരുമാനിച്ചു ...!, എന്നാൽ എനിക്ക് അവിടേക്ക് എത്താൻ കഴിയുന്നില്ല ..., അത്രയും ശക്തമായി കപ്പൽ ഉലഞ്ഞു കൊണ്ടിരിക്കുകയാണ് ..!, കാറ്റ് ഒരു ഹുങ്കാരത്തോടെ കപ്പലിനെ വട്ടം ചുറ്റിക്കുകയാണ് ...!, ഈ നിലയിൽ ഞാൻ പായ് മരത്തിനടുത്തെക്ക് ചെന്നാൽ ..., തെറിച്ചു കടലിൽ വീഴും എന്നെനിക്ക് ഉറപ്പാണ് ...!

                      അമരത്ത് ബന്ധിപ്പിച്ചിരിക്കുന്ന കൂറ്റൻ കയറിന്റെ ഒരറ്റം ഞാൻ എന്റെ അരയിൽ കെട്ടി ..., കപ്പലിന്റെ വശങ്ങളിൽ ഉറപ്പിച്ചിട്ടുള്ള മരത്തടികളിൽ പിടിച്ച് ..., അടിവെച്ചടിവെച്ച് ..., ഒരു വിധത്തിൽ ഞാൻ  പായ്മരത്തെ ലക്ഷ്യമാക്കി നടന്നു ...!


                   ശക്തമായ കാറ്റേറ്റ് ..,  പറന്നു പോകുമോ ..? എന്ന് പോലും  ഞാൻ ഭയന്നു ....!, മഴയുടെ കാഠിന്യം ശരിയായ രീതിയിലുള്ള  കാഴ്ച്ചയെ മറക്കുന്നു ..., കപ്പൽ ഉലയുമ്പോൾ .., കടൽ വെള്ളം ശക്തിയായി  കപ്പലിനുള്ളിലെക്ക് അടിച്ചു കയറുന്നു ...!

                    ഇന്നത്തോട് കൂടി എന്റെ യാത്ര തീരുകയാണെന്ന് ഞാനുറപ്പിച്ചു ..., ഒരു വിധത്തിലാണ് ഞാനാ  പായ് മരത്തിനു മുകളിൽ കയറിയത് ...!, എന്നാൽ ചാഞ്ചാടുന്ന ആ കപ്പലിൽ ഇരുന്നുകൊണ്ട് .., എനിക്കാ പായ് ..,,അഴിച്ചെടുക്കുവാൻ കഴിയുന്നില്ല .., ശക്തമായ കാറ്റും .., ഓളങ്ങളും എന്റെ പ്രയത്നത്തെ നിഷ്ഫലമാക്കിക്കൊണ്ടിരുന്നു ...!

                         അഴിച്ചെടുക്കാനാകാത്ത .., ആ കുരുക്ക് .., ഞാൻ എന്റെ കഠാര കൊണ്ട് അറുത്തെടുത്തു  ..!, ഒരു വശം അറുത്തെടുത്തതും ..; ശക്തമായ കാറ്റാൽ ..; ആ പായ് ..., പായ് മരത്തോട്  ചേർത്ത് .., എന്നെ വട്ടം ചുറ്റിക്കളഞ്ഞതും .., ഒരു നിമിഷാർദ്ധത്തിലായിരുന്നു ..!

                    എന്റെ ശരീരം .., പായ് മരത്തിനും ..., പായ്ക്കുള്ളിലും പെട്ട് ..., ഒന്ന് അനങ്ങാൻ പോലും ആകാത്ത വിധത്തിൽ ബന്ധിക്കപ്പെട്ടു ...!

                  ആ നടുക്കുന്ന കാഴ്ച്ച ..., അപ്പോഴാണ്‌ ഞാൻ .., കണ്ടത് ...!, 

        അങ്ങകലെ .., ഒരു ഹുങ്കാരത്തോടെ സമുദ്രം വട്ടം ചുറ്റുന്നു ...!, കാറ്റ് ഒരു സ്തൂഭം കണക്കെ ആ വൃത്തത്തിനുള്ളിലേക്ക് ചൂഴ്ന്നിറങ്ങുന്നു ...!


2014, ജൂൺ 7, ശനിയാഴ്‌ച


                                                    എല്ലാത്തിനെയും തച്ചു തകർക്കാൻ കെൽപ്പുള്ള ഭീമാകാരമായ ഒരു ചുഴിക്കുള്ളിലേക്കാണ് .., ആ പായ്ക്കപ്പൽ എന്നെയും കൊണ്ട് കുതിച്ചു നീങ്ങുന്നതെന്ന് ഒരു നടുക്കത്തോടെ ഞാൻ അറിഞ്ഞു.., എന്നെ വട്ടം ചുറ്റി പായ്മരത്തോട് ബന്ധിച്ചിരിക്കുന്ന ആ പായ് അഴിച്ചു മാറ്റി ബന്ധനവിമുക്തനാകാൻ ഞാൻ ശ്രമം നടത്തിക്കൊണ്ടിരുന്നുവെങ്കിലും അത് വിജയം കാണുന്നില്ല ...!

                   അത്രയും ശക്തിമത്തായ കാറ്റ് .., കണ്ണുകളെ തുളച്ചു കയറുന്ന സൂചി മുന പോലത്തെ കൂർത്ത മഴ ...!, ആടിയുലയുന്ന പായ്ക്കപ്പൽ ..., അതങ്ങനെ വട്ടം ചുറ്റുന്നു ...!, കണ്‍മുന്നിൽ ചുഴി എല്ലാത്തിനെയും വലിച്ചെടുക്കുന്നു .., , അവസാനം ഒരു വിധത്തിൽ കഠാര കൊണ്ട് ഞാൻ  ആ പായ നെടുകെ കീറി ...!

                 പാതി കീറിയതും ..., ശക്തമായ കാറ്റേറ്റ് ..., ഒരു ഹുങ്കാരത്തോടെ അത് ആകാശ നീലിമയിലെക്ക് വലിച്ചെടുക്കപ്പെട്ടു .., ഒരു പക്ഷെ  ആ ശക്തിയിൽ ഞാനും വലിച്ചെടുക്കപ്പെട്ടേനെ.., എന്നാൽ പായ്മരത്തിൽ ഞാൻ പൂണ്ടടക്കം പിടിച്ചിരുന്നതിനാൽ .., ആ അത്യാഹിതം ഒരു നെല്ലിട വ്യത്യാസത്തിൽ എന്നെ കടന്നു പോയി ...!

                 തിരിച്ചിറങ്ങിയ ഞാൻ ...;ചുഴിക്കടുത്തെക്ക് അതിവേഗത്തിൽ കുതിച്ചു കൊണ്ടിരിക്കുന്ന പായ്ക്കപ്പലിനെ നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചുവെങ്കിലും .., അതെന്റെ ശക്തിക്കും .., കഴിവിനും അപ്പുറത്തായിരുന്നു ....!

               അതിവേഗത്തിൽ ചുഴിക്കുള്ളിലെക്ക് അടുക്കുന്ന പായ്ക്കപ്പലിനെ ..; ഇനി നിയന്ത്രിക്കാൻ സാധ്യമല്ല എന്നെനിക്ക് മനസ്സിലായി ..!, ആലോചിച്ചു നിൽക്കാൻ സമയം ഒട്ടും തന്നെയില്ല .., എന്റെ സമയം അടുത്തിരിക്കുന്നു എന്നെനിക്ക് മനസ്സിലായി ..!, അവസാനമായി സീതയുടെ മനോഹര മുഖം ..; ഒരിക്കൽ കൂടി  മനസ്സിനുള്ളിൽ  തെളിഞ്ഞു വന്നു  ....!

                ഒന്നുകിൽ പായ്ക്കപ്പൽ ഉപേക്ഷിച്ച് കടലിലേക്ക് എടുത്തുചാടുക .., അല്ലെങ്കിൽ ഈ പായ്ക്കപ്പലിനോടൊപ്പം .., ചുഴിക്കുള്ളിലെക്ക് എടുത്തെറിയപ്പെട്ട് .., കടലിന്റെ അടിത്തട്ടിൽ അവസാനിക്കുക .., ഇത് രണ്ടുമല്ലാതെ വേറൊരു മാർഗ്ഗവും എന്റെ മുന്നില്ലില്ല ...!, ആലോചിച്ചു നിൽക്കാൻ സമയമില്ല ...!, കപ്പലിനെ ഉപേക്ഷിക്കുക .., , പരദേവതകളെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് .., കാറും കോളും നിറഞ്ഞ ആ ആഴക്കടലിലേക്ക് ഞാൻ എടുത്തു ചാടി ..!

                 ശക്തമായ തിരമാലകൾ ..., ശരീരം മരവിപ്പിക്കുന്ന തണുപ്പ് ...!ഞാൻ നീന്തുന്നുവെങ്കിലും.., ശക്തമായ തിരയിളക്കം ..; എന്നെ ആ ചുഴിക്കരുകിലേക്ക്തന്നെ വലിച്ചുകൊണ്ട് പോകുന്നു ..!, എങ്കിലും സർവ്വ ശക്തിയും സംഭരിച്ച് .., ഞാനാ തിരമാലകളെ മുറിച്ച് നീന്തിക്കൊണ്ടിരുന്നു .., കുറച്ചു നേരത്തെ അശ്രാന്ത പരിശ്രമത്തിനൊടുവിൽ ഞാനാ .., ചുഴിക്കരികിലേക്കുള്ള  ഒഴുക്കിന്റെ ശക്തിയെ അതിജീവിച്ചു ..!

                         തിരമാലകളുടെ ചാഞ്ചാട്ടത്തിൽ ആടിയുലഞ്ഞുകൊണ്ട് .., ഞാൻ എന്റെ പായ്ക്കപ്പലിനെ നോക്കി ....!, അത് ശരവേഗത്തിൽ ആ ചുഴിക്കരുകിലേക്ക്  വലിച്ചെടുക്കുന്നു .., ചുഴിയുടെ  ഏതാനും വാര അടുത്തെത്തിയപ്പോൾ .., ആ പായ്ക്കപ്പൽ ആരോ എടുത്തെറിഞ്ഞത് പോലെ  ആകാശത്തേക്ക് കുതിച്ചുയർന്നു ...., അടുത്തനിമിഷം അത് വായുവിൽ ഒന്ന് വട്ടം കറങ്ങിയതിനുശേഷം .., അതിശക്തിയോടെ ആ ചുഴിക്കുള്ളിലെക്ക് വലിച്ചെടുക്കപ്പെട്ടു ...!

                     ആ കാഴ്ച്ച ..., ഒരു നടുക്കമാണ് എന്നിൽ സൃഷ്ട്ടിച്ചത് ...!, എങ്ങോട്ടേക്ക്  ആണ് പോകേണ്ടത്  ...?എവിടെയാണ് തീരം ...?.., അലഞ്ഞുറയുന്ന .., ആ സമുദ്രത്തിൽ .., ജീവന്റെ ഒരു തുരുത്ത് തേടി .., ലക്ഷ്യബോധമില്ലാതെ ഞാൻ നീന്തിത്തുടങ്ങി ...!

                   അങ്ങിനെ എത്ര നേരം .., എനിക്കറിഞ്ഞുകൂടാ ...!, എന്റെ കൈകാലുകൾ കുഴഞ്ഞു തുടങ്ങി  ...ശരീരം തളരുന്നു ..!, എത്തിപ്പിടിക്കുവാനായി ഒന്നുമില്ലാത്ത അവസ്ഥ ...!, ഉപ്പുവെള്ളം അനുവാദമില്ലാതെ  വായിക്കുള്ളിലേക്കും ..,നാസാരന്ദ്രങ്ങളിലേക്കും കടന്നു വരുന്നു ..!,ശരീരം നിശ്ചലമാകുന്ന അവസ്ഥ ..!, നിലയില്ലാക്കയത്തിൽ ഒരു കച്ചിത്തുരുമ്പിനായി ഞാൻ പരതി..!
ശരീരം കോച്ചിവലിക്കുന്ന തണുപ്പ്‌ .., ഒരു വശത്ത്‌ ...!ശക്തമായ തിരമാലകൾ എന്നെ എടുത്തിട്ട് അമ്മാനമാടുന്നു  ...!

                  ഒരിഞ്ചു പോലും മുന്നോട്ട് നീങ്ങുവാൻ കെൽപ്പില്ലാത്ത വിധം എന്റെ കൈകാലുകൾ കുഴഞ്ഞു  .., മരണം തൊട്ടുമുന്നിൽ നിന്ന് പല്ലിളിക്കുന്നു ..! എന്റെ പ്രജ്ഞ നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്നു  ...! വായിലേക്ക് ഉപ്പുവെള്ളത്തിന്റെ ശക്തമായ തള്ളിക്കയറ്റം .., കുഴഞ്ഞു  കഴിഞ്ഞ കൈകാലുകൾ വെള്ളത്തിൽ ചിത്രങ്ങൾ വരയ്ക്കുന്നു ..! നിശ്ചലമായിക്കൊണ്ടിരിക്കുന്ന ശരീരം  പതുക്കെ താഴ്ന്നുകൊണ്ടിരിക്കുന്നു ..!

                    ജീവശ്വാസത്തിനായി ആഞ്ഞുവലിച്ചപ്പോൾ ..; ഉപ്പു വെള്ളം തള്ളിക്കയറി ശ്വാസകോശത്തെ  തകർത്തു കളയുന്നു ..! ''ഹാ ..!'' എന്നൊരു അടഞ്ഞ ശബ്ദത്തോടെ .., ഞാൻ കടലിന്റെ അടിത്തട്ടിലേക്ക് താഴാൻ തുടങ്ങി ..!,നിലയില്ലാക്കയത്തിൽ .., അവസാനമായി കാലുകൾ ഒരു  ആശ്രയത്തിനായി വിളറി പൂണ്ടു ..!

                   മരണപരാക്രമമെല്ലാം വെടിഞ്ഞ് .., ഏതോ .., സുഖകരമായ ഒരു ആലസ്യത്തിലേക്ക്‌  ഞാൻ വഴുതി വീഴുകയാണ് ..!, എന്റെ ശരീരം ..; കടലിന്റെ അഗാതതയിലേക്ക് ..; കാറ്റത്ത് .., താഴുന്ന അപ്പൂപ്പൻതാടിപോലെ പതുക്കെ താഴ്ന്നു കൊണ്ടിരിക്കുന്നു ...!

                അവസാനമായി ..; ഒരിക്കൽ കൂടി .., സീതയുടെ മനോഹര മുഖം എന്റെ കണ്മുന്നിൽ തെളിയുന്നു  ...!

                ''എന്നെ ഒറ്റക്കാക്കി പോവുകയാണോ ..., എന്റെ പോന്നുക്കുറുപ്പ് ...?, എന്നെ ക്രൂരന്മാരായ ഈ  രാക്ഷസ്സൻമാരുടെ നടുവിലാക്കി കുറുപ്പ് രക്ഷപ്പെടുകയാണോ ...?.. എന്റെ കുറുപ്പ് .., എന്നെ രക്ഷിക്കാൻ വരും  .., എന്ന എന്റെ വിശ്വാസത്തെ തകർക്കുകയാണോ ...?"''

                   കണ്ണീരണിഞ്ഞ ആ മുഖം ..., മന്ത്രിക്കുകയാണ് ...., എന്നോട് ...!