2014, ഫെബ്രുവരി 17, തിങ്കളാഴ്‌ച

                                                                 


     മുറിയിൽ തങ്ങി നിന്നിരുന്ന  നിശബ്ധത ഭേദിച്ചുകൊണ്ട് .., അലക്സാനണ്ടർ പറഞ്ഞു ...!

               ''ഡിയർ ക്യാപ്റ്റൻ ..., നമുക്ക് .., ആ കപ്പലിനെക്കുറിച്ചും ..., അതിലെ നാവീകനെക്കുറിച്ചും .., അയാളുടെ വാസസ്ഥലത്തെക്കുറിച്ചും .., എല്ലാ വിവരങ്ങളും ലഭ്യമായിക്കഴിഞ്ഞിരിക്കുന്നു .., ആയതിനാൽ നമ്മുടെ അടുത്ത ലക്‌ഷ്യം ..; എങ്ങിനെ അവിടെ എത്തിച്ചേരുക എന്നുള്ളതാണ് ...!

               രണ്ടു മാർഗ്ഗങ്ങൾ നമ്മുടെ മുന്നിലുണ്ട് ...!

'' നമ്മൾ കര മാർഗ്ഗം സഞ്ചരിക്കുകയാണെങ്കിൽ ..; ഫ്രാൻസിൽ കൂടി .., മാഡ്രിഡ് വഴി ലിസ്ബണിൽ എത്തിച്ചേരാൻ സാധിക്കും ..!, എന്നാൽ അത് വളരെ ദുർഘടം നിറഞ്ഞതും .., സാഹസീകവും .., ധാരാളം ദൂരം അധികരിക്കുന്നതും..,  വലിയ തോതിൽ സമയ നഷ്ടം വരുത്തി വെക്കുന്നതുമാണ് .., കൂടാതെ നമ്മൾ ഇംഗ്ലീഷ് കനാൽ കടക്കുകയും വേണം ...!

               എന്നാൽ നമ്മൾ സമുദ്ര മാർഗ്ഗം സഞ്ചരിക്കുകയാണെങ്കിൽ .., അറ്റ്ലാന്റിക് സമുദ്രത്തിൽ കൂടി നമുക്ക് എളുപ്പത്തിൽ ലിസ്ബണിൽ എത്തിച്ചേരാൻ സാധിക്കും ..!''

               ഒന്ന് നിറുത്തി അദ്ദേഹം എന്റെ മറുപടിക്കായി കാതോർത്തു ..!

          ആ അഭിപ്രായത്തോട് എനിക്കൊരു വിയോജിപ്പ്‌ ഇല്ലാത്തതിനാൽ ..; ഞാനും ആ നിർദ്ദേശം അംഗീകരിച്ചു ...!, പിന്നെ എന്നേക്കാൾ കൂടുതൽ സമുദ്ര പരിചയം .., അലക്സാണ്ടർക്കുണ്ട് ..!

                അദ്ദേഹം തുടർന്നൂ ....!

       ''അടുത്തത്‌ ഏത് വിധേനെയാണ് .., താങ്കളുടെ പ്രിയതമയെ അവിടെ നിന്നും രക്ഷപ്പെടുത്തേണ്ടത് എന്നുള്ളതിനെകുറിച്ചുള്ളതാണ് ...!

            നേരിട്ടൊരു ആക്രമണം .., അസാദ്ധ്യമാണ് ...!, കാരണം ഹെന്റിയുടെ അംഗബലവും ..; ശക്തിയും അറിയാതെ നാമതിനു മുതിരുന്നത് മഠയത്തരമാണ്...!അതിനേക്കാൾ പ്രാധാന്യമർഹിക്കുന്ന കാര്യം ..; അത് .., മറ്റൊരു രാജ്യമാണ് ...!

            ആ രാജ്യത്തെ ഒരു പൗരനെ ..; അയാൾ തെറ്റുകാരനാണെങ്കിൽ കൂടി ..; മറ്റുള്ളവർ  ആ രാജ്യത്ത് കയറി ആക്രമിക്കുകയെന്നത് ....., അത് .., ആ ഭരണകൂടത്തിനെതിരായുള്ള  ആക്രമണമായി ..; ഒരു പക്ഷേ .., വ്യാഖാനിക്കപ്പെടാം  ...!

             പിന്നെ മറ്റൊന്ന് .., നിയമപരമായ സഹായം .., നമുക്ക് ആ ഭരണകൂടത്തോട്  ആവശ്യപ്പെടാമെന്നുവെച്ചാൽത്തന്നെ ..; അതിന് നൂലാമാലകൾ ഏറെയാണ്‌ ...!

               അതായത് .., നമ്മൾ എതിരിടാൻ പോകുന്ന വ്യക്തി ..''വില്യം ഹെന്റി..'', ആ രാജ്യത്തെ ഭരണകർത്താക്കളുമായി പ്രബലമായ ബന്ധം കാത്തു സൂക്ഷിക്കുന്ന  ഒരു വ്യക്തിയാണെങ്കിൽ ...?, നമുക്ക് അനുകൂലമായ ഒരു തീരുമാനത്തിനുള്ള സാദ്ധ്യത ..., അത് തുലോം കുറവായിരിക്കും ...!''

               ''പിന്നെ .., അയാൾക്ക് .., നമ്മുടെ നീക്കങ്ങൾ മുൻകൂട്ടി മനസ്സിലാക്കുവാനും .., അതിനെ പ്രധിരോധിക്കാൻ വേണ്ട സന്നാഹങ്ങൾ ചെയ്യുവാനും വളരെ എളുപ്പത്തിൽ സാധിക്കും ...!, ഒരു പക്ഷേ .., താങ്കളുടെ പ്രിയതമയെ  അവിടെ നിന്ന് മാറ്റുവാനോ .., അല്ലെങ്കിൽ നിയമത്തിനു മുന്നിൽ തന്റെ നിരപരാധിത്വം  തെളിയിക്കുന്നതിനു വേണ്ടി .., അവരെ കൊന്നു കളയുന്നതിനോ   അയാൾ ശ്രമിച്ചേക്കാനുള്ള സാദ്ധ്യതയുണ്ട് ..!

                ആയതിനാൽ എന്റെ ഒരു തീരുമാനപ്രകാരം .., രഹസ്യവും .., അതേസമയം  പെട്ടെന്നുള്ളതുമായ ഒരു ആക്രമണത്തിലൂടെ .., താങ്കളുടെ പ്രിയതമയെ മോചിപ്പിക്കുകയായിരിക്കും ഉചിതം ...''!

         അതിനു മുമ്പ് .. നമുക്ക് ഹെന്റിയുമായി .., ഏതു വിധത്തിലെങ്കിലും ഒരു ബന്ധം സ്ഥാപിച്ചെടുക്കാണം ...!, അത് നമ്മുടെ വഴി കൂടുതൽ സുഗമമാക്കിത്തീർക്കും ...!

               ഒന്ന് നിറുത്തിയതിനു ശേഷം .., അലക്സാണ്ടർ വീണ്ടും തുടർന്നു ...!

           ''ആയുധധാരികളായ എന്റെ പടയാളികളിൽ കുറച്ചു പേരേയും കൂട്ടി നമ്മൾ ലിസ്ബണിലേക്ക് പോകുന്നു ..,  അവിടെ വെച്ച് നമ്മൾ വ്യാപാരികൾ എന്ന വ്യാജേനെ ഹെന്റിയുമായി അടുപ്പം സ്ഥാപിക്കുന്നു ....!

                              രഹസ്യമായി   അയാളുടെ വാസസ്ഥലവും .., അംഗബലവും കൃത്യമായി മനസ്സിലാക്കുന്നു  ..!അതിനു ശേഷം മാത്രം മതി .., ഏത് തരത്തിലൂടെയുള്ള  മാർഗ്ഗത്തിലൂടെയാണ് .., താങ്കളുടെ പ്രിയതമയെ മോചിപ്പിക്കേണ്ടത്  എന്നുള്ള യുക്തമായ ഒരു  തീരുമാനം എടുക്കേണ്ടത്   ..!''

                ബുദ്ധിപൂർവ്വമായ ആ നീക്കത്തോട്  ഞാനും മനസ്സാ യോജിച്ചു കഴിഞ്ഞിരുന്നു ...!


                                                                35

     അങ്ങിനെ ഇരുട്ട് കനം തൂങ്ങിക്കൊണ്ടിരിക്കുന്ന ..; ആ സായം സന്ധ്യയിൽ ..; ഞാനും .., അലക്സാണ്ടറും .., ആയുധധാരികളായ ഇരുപതോളം പടയാളികളും .., ചേർന്ന സംഘം .., ഇംഗ്ലണ്ടിൽ  നിന്നും .. പോർച്ചുഗിലിന്റെ തലസ്ഥാന നഗരമായ ലിസ്ബണിലേക്ക് .., ആ ദൌത്യ പൂർത്തീകരണത്തിനായി .., അറ്റ്ലാന്റിക് സമുദ്രത്തിലൂടെ ആ സാഹസീകയാത്ര തുടങ്ങി ...!

                  കാറും .., കോളും ഒഴിഞ്ഞ ..; ആ മഹാസമുദ്രം കണക്കെയായിരുന്നു അപ്പോഴെന്റെ മനസ്സും  .., !, ഞാൻ എന്റെ യാത്രയുടെ അവസാനതീരത്തോട് അടുത്തുകൊണ്ടിരിക്കുകയാണെന്നൊരു  ആശ്വാസം എന്നിൽ നിഴലിച്ചിരുന്നു ...!, എന്നിരുന്നാലും സീതയെക്കുറിച്ചുള്ള ഉല്ക്കണ്ട അപ്പോഴും മനസ്സിനുള്ളിൽ ഉയർന്നു നിൽക്കുന്നു ...!

                  ഏകദേശം എട്ടു  ദിനങ്ങളോളം നീണ്ടു നിന്ന .., ആ യാത്രക്കൊടുവിൽ ഞങ്ങളുടെ യാനം ലിസ്ബൺ  തുറമുഖത്ത്  നങ്കൂരമിടുമ്പോൾ .., നേരം അർദ്ധരാത്രി കഴിഞ്ഞിരുന്നു ..!

               ഇതിനിടയിൽ പലവട്ടം നീണ്ട ചർച്ചകളിലൂടെ ..., വില്യം ഹെന്റിയെ .., എങ്ങിനെ സന്ധിക്കാം  ..., എന്നുള്ളതിനെക്കുറിച്ച് .. വളരെ വ്യകതമായൊരു ചിത്രം ഞങ്ങളുടെ ഉള്ളിൽ രൂപം കൊണ്ടു കഴിഞ്ഞിരുന്നു ...!

                   ഇംഗ്ലണ്ടിൽ നിന്നുള്ള സമുദ്രവ്യാപാരികൾ എന്ന വ്യാജേനെ ..; പുറം നാടുകളിലേക്ക് ചരക്കുകൾ കൊണ്ട്  പോകുന്നതിനായി ..; കപ്പൽ പാട്ടത്തിനെടുക്കുവാൻ വന്നവരെന്ന മുഖേനെ ..; ഹെന്റിയെ സമീപിക്കുവാനാണ്  ഞങ്ങൾ തീർച്ചപ്പെടുത്തിയത് ...!

                     ആയതിനാൽ എന്റെ രൂപത്തിലും .., ഭാവത്തിലും ഒരു അടിമുടി മാറ്റം അനിവാര്യമായിരുന്നു ..! കാരണം   ഒരു കാരണത്താലും ഹെന്റി  എന്നെ തിരിച്ചറിയരുത് ... ...? അറിഞ്ഞാൽ അതോടെ എല്ലാം തീരും ....!

                  പ്രൌഡിയോടെ അലങ്കരിച്ചിരിക്കുന .., വിശാലമായ ആ മുറിയിൽ ..; വില്യം ഹെന്റിയെ കാത്തിരിക്കുമ്പോൾ  .., എന്റെ ഹൃദയം കോപം കൊണ്ട് പെരുമ്പറ   മുഴക്കിക്കൊണ്ടിരുന്നു ...!

              കാണുന്ന മാത്രയിൽത്തന്നെ .., താനയാളെ കൊന്നു കളഞ്ഞേക്കുമോ ..,  എന്നെനിക്ക് സംശയം തോന്നി ...!, അത്രക്കുണ്ടായിരുന്നു എന്റെ പകയുടെ ആഴം ...!

                 എന്റെ വികാരത്തെ അടക്കുന്നതിനായി ഞാൻ കൈകൾ തമ്മിൽ കൂട്ടിത്തിരുമ്മി  ...! എടുത്തു ചാട്ടം ആപത്തിന് വഴിയൊരുക്കുമെന്ന് എനിക്ക് നല്ല ബോധ്യംഉണ്ടായിരുന്നു ...!

               നീണ്ട നാളത്തെ പരിശ്രമത്തിന്റെ ഫല പൂർത്തീകരണത്തിനുള്ള സമയമാണ്  ..!, ഒരു അത്യാവേശത്തിന്റെ പേരിൽ അതൊരിക്കലും നഷ്ടപ്പെടുത്തിക്കൂടാ ...!

             ചെറിയൊരു സംശയം അയാൾക്കുണ്ടായാൽ മതി .., എല്ലാം തന്നെ അർത്ഥശൂന്യമായിത്തീരും  ...!

                 ഏതാനും നിമിഷത്തെ കാത്തിരിപ്പിനൊടുവിൽ .., ദീർഘായകനായ ഒരാൾ അകത്തേക്കു  പ്രവേശിച്ചു ...!, കപ്പിത്താൻമാരുടെത് പോലെയുള്ള ഒരു നെടുങ്കൻ കുപ്പായവും  .., കൂർത്ത തൊപ്പിയും അയാൾ ധരിച്ചിരുന്നു ...!

             നീണ്ട നാളുകൾക്ക് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച്ച ..; കാൽ വിരൽ മുതൽ ഉച്ചി വരെ  ഒരു വിറയൽ പടർന്നു കയറുന്നതായി എനിക്ക് അനുഭവപ്പെട്ടു ..!

              തികട്ടി .., തികട്ടി വരുന്ന വികാര വിക്ഷോഭത്തെ .., നിയന്ത്രിക്കാനായി ഞാൻ വല്ലാതെ പാടുപെട്ടു ..!

           ഉപചാരപൂർവ്വം .., എഴുന്നേറ്റ് നിന്ന് .., ഞങ്ങൾ മൂന്നു പേരും പരസ്പരം കൈകൾ കൊടുത്തു ..!

              എന്റെ കണ്ണുകളിൽ എരിയുന്ന അഗ്നി .., അയാൾ കാണാതിരിക്കുവാനായി .., ഞാൻ ദ്രിഷ്ട്ടി മറ്റൊരിടത്തേക്ക് മാറ്റി ..!, എങ്കിലും എന്റെ രോക്ഷത്തിന്റെ താപം  .., ഹസ്തദാനത്തിലൂടെ.., അയാൾ മനസ്സിലാക്കിയിരിക്കുമോ .., എന്നെനിക്ക് സംശയം തോന്നി ..!

             ചരക്കുകൾ .., സമുദ്ര മാർഗ്ഗം ..   വിദേശങ്ങളിലേക്ക് വ്യാപാരം നടത്തുന്ന .., വ്യാപാരികൾ ആണ് ഞങ്ങളെന്നും .., അതിനായി കപ്പലുകൾ പാട്ടത്തിനു വേണമെന്നും .., എല്ലാത്തിനും നല്ലൊരു തുകയെന്നുമുള്ള മോഹന വാഗ്ദാനത്തിൽ അയാൾ വീണു കഴിഞ്ഞിരുന്നു ...!

               കപ്പലിനു വരുന്ന അറ്റകുറ്റപ്പണികളും..., , കൂടാതെ കപ്പലിന്റെ പാട്ട കൂലിക്കു  പുറമേ ...., അതിന്റെ കപ്പിത്താനായി വരുന്ന .., വില്യമിന് ഒരു മോഹകൂലിയും ഞങ്ങൾ കരാറാക്കിയപ്പോൾ ..; അയാൾ നിസ്സംശയം ഞങ്ങൾക്ക്  അടിപ്പെട്ടുക്കഴിഞ്ഞിരുന്നു ..!

                വലിയ പണക്കാരാണെന്നുള്ള .., ഞങ്ങളുടെ ഭാവം .., ശരിക്കും അയാളെ പ്രലോഭനപ്പെടുത്തി ...!

               സാമാന്യം വലിയ ഒരു പ്രഭു കുടുംബത്തിലെ അംഗമാണെങ്കിലും ..; പണത്തോടുള്ള അതിരു  കടന്ന ആസക്തി അയാളുടെ .., ഓരോ വാക്കുകളിലും നിഴലിച്ചിരുന്നു ...!

             ലോകത്തൊരിടത്തുമില്ലാത്ത ഉയർന്ന കൂലിയും  .., മറ്റുമായി ഒരു കൂറ്റൻ തുക  ഞങ്ങൾ മുന്നോട്ട് വെച്ചപ്പോൾ .., വിഡ്ഢികളായ വ്യാപാരികൾ ആയിരിക്കും ഞങ്ങളെന്ന്  അയാൾ കരുതിയിരിക്കണം  ...!

              അതയാളെ കൂടുതൽ വിധേയത്വമുള്ളവനാക്കിത്തീർത്തു ...!, അതിൻപടി .., ഞങ്ങളെ കൂടുതൽ സന്തോഷഭരിതരാക്കുന്നതിനായി ..; അന്നു രാത്രി ..; അയാളുടെ വീട്ടിൽ  .., ഞങ്ങൾക്കായി ഒരു പ്രത്യേക വിരുന്നൊരുക്കുന്നതിനായി  .., അയാൾ ആഗ്രഹം പ്രകടിപ്പിച്ചു ...!

               വളരെ നിർബന്ധപൂർവ്വമുള്ള .., ആ ആവശ്യം ഞങ്ങളെ കുറച്ചൊന്നുമല്ല..; സന്തോഷഭരിതരാക്കിത്തീർത്തത് ...!

            ''രോഗി ഇഛിച്ചതും ..., വൈദ്യൻ കൽപിച്ചതും പാൽ ...''!, എന്ന വാചകത്തെ അന്വർത്ഥം  ആക്കും വിധത്തിലുള്ള ഈ സംഭവം ..., ഗൂഡാർത്ഥത്തിലുള്ള   .., അലക്സാണ്ടറുടെ നോട്ടത്തിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു ...!

         യാതൊരു പ്രതിസന്ധികളും .., എതിർപ്പുകളും കൂടാതെ തന്നെ .., ; വളരെ സുരക്ഷിതമായി  .., അയാളുടെ കൊട്ടരത്തിനകത്തേക്ക്  കടക്കാനുള്ള അവസരമാണ് തുറന്നു കിട്ടിയിരിക്കുന്നത് ...!

            അവിടെയാണ് തന്റെ പ്രിയതമ ഉണ്ടാവുക  ..., സന്തോഷാധിക്യത്താൽ  നെഞ്ചു പിളരുന്നു .....!, ഉള്ളിൽ നിന്നും സുഖകരമായൊരു തുടിപ്പ് ശരീരമാസകലം വ്യാപിക്കുന്നു ...!

            ഉപചാരവാക്കുകൾക്കൊടുവിൽ ഞങ്ങൾ പിരിഞ്ഞു ...!

        സന്ധ്യക്ക് ഞങ്ങൾ താമസിക്കുന്ന സത്രത്തിലേക്ക് കുതിരവണ്ടി അയക്കാമെന്ന ഉറപ്പിന്മേൽ അയാൾ തിരിച്ചു പോയി ...!

              അപ്രതീക്ഷിതമായി .., വീണു കിട്ടിയ  പണത്തിന്റെ കുത്തോഴിക്കിനെക്കുറിച്ചോർത്ത് ..; അയാൾ വളരെയധികം സന്തോഷവാനാണ്  എന്നെനിക്ക് തോന്നി ...!

               ഞങ്ങളോടുള്ള അളവറ്റ ബഹുമാനം .., അയാളുടെ ഓരോ വാക്കുകളിലും നിറഞ്ഞു  നിന്നിരുന്നു ...!

              നേരം എത്രയും പെട്ടെന്ന് സന്ധ്യയാകട്ടെ എന്നുള്ള പ്രാർഥനയോടെ .., കൂട്ടിലിട്ട വെരുക്  കണക്കെ അക്ഷമനായി ഞാൻ ഉലാത്തിക്കൊണ്ടിരുന്നു ..!

            പോകുവാനുള്ള കുതിരവണ്ടി വന്നു ചേർന്നിരിക്കുന്നു .., എന്നുള്ള സത്രം  സൂക്ഷിപ്പുകാരന്റെ അറിയിപ്പ് വരുന്നത് വരേക്കും .., ഞാൻ ഉലാത്തിക്കൊണ്ട്  തന്നെ ഇരിക്കുകയായിരുന്നു ..!, അത്രക്കധികം സംഘർഷഭരിതമായിത്തീർന്നിരിക്കുന്നു  എന്റെ മനസ്സ് ...!

           എന്റെ കലുഷിതമായ മനസ്സിന്റെ വെമ്പൽ .., അലക്സാണ്ടർ ശരിക്കും ഉൾക്കൊണ്ട് കഴിഞ്ഞിരിക്കുന്നു ...!

                                                            36


              വിശാലമായ ആ കൊട്ടാരമുറ്റത്ത്  .., ഇറങ്ങുമ്പോൾ .., എന്റെ ശരീരം ശരിക്കുമൊരു  അഗ്നികുണ്ഡമായി പുകയുകയായിരുന്നു ...!

                  ഇതാ ഞാൻ എത്തിക്കഴിഞ്ഞിരിക്കുന്നു ..!, ദുർഘടങ്ങൾ താണ്ടി .. ഞാനെന്റെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നിരിക്കുന്നു ...!

                              അതിസാഹസീകമായി .., സമുദ്രത്തിലൂടെ അനേകായിരം കാതങ്ങൾ താണ്ടിയുള്ള ഒരു യാത്രയുടെ പര്യവസാനമായിരിക്കുന്നു ..!

                ലക്ഷ്യത്തിൽ എത്തിച്ചേരും .., എന്നുള്ള ഒരൊറ്റ മനോവ്യാപാരമായിരുന്നു എന്നെ മുന്നോട്ട് നയിച്ചത് ...!.. ഇതാ .., അതിവിടെവരെയെത്തി ...!

                    ഈ കൊട്ടാരത്തിന്റെ അകത്തളങ്ങളിൽ എവിടെയോ സീതയുണ്ട് .., കൈയ്യെത്താവുന്ന ദൂരത്തിൽ  .., കണ്ണെത്താവുന്ന ദൂരത്ത്‌ ..!,

                ആ സ്പന്ദനം എനിക്ക് കേൾക്കാൻ കഴിയുന്നു ...!, ആ ഗന്ധം എനിക്ക് ഗ്രഹിക്കാൻ കഴിയുന്നു ...!

                ശരീരമാസകലം ഒന്ന് ഞെട്ടിത്തരിച്ച പോലെ .., കുളിരു കോരിയത്‌ പോലെ ...!

              കാലുകൾ വിറകൊള്ളുന്നുണ്ടോ ...?, ഭാവ മാറ്റങ്ങൾ മുഖത്ത് പ്രകടമാകുന്നുവോ ...?

                         ഞാൻ അലക്സ്സാണ്ടറുടെ കൈകളിൽ മുറുകെപ്പിടിച്ചു ..!, സംയമനത്തിന്റെ നിർദ്ദേശങ്ങൾ .., ഞാനാ കണ്ണുകളിൽ കണ്ടു ..!

             അതെ ഇവിടെ സംയമനമാണ് ആവശ്യം .., ഇല്ലെങ്കിൽ അതൊരു പക്ഷേ .., കൈയ്യെത്തും  ദൂരത്തു നിന്ന് വഴുതിപ്പോയേക്കും ..!

                   ഹെന്റിയും .., പരിവാരങ്ങളും .., ഞങ്ങളെ സ്വീകരിക്കുന്നതിനായി പൂമുഖത്തുതന്നെ നിലയുറപ്പിച്ചിരിക്കുന്നു ..!

                      വിശാലമായ ആ അങ്കണത്തിലിരുന്നുകൊണ്ട് .., സൌഹ്രദ സംഭാക്ഷണത്തിൽ  എർപ്പെടുമ്പോഴും .., എന്റെ കണ്ണുകൾ ചുറ്റും പരതിക്കൊണ്ടിരുന്നു ...!

                ''എവിടെയാണ് എന്റെ സീത ..?''

                   അടുത്ത ബന്ധുക്കൾ ഒന്നുമില്ലാത്ത ഒരു ഒറ്റയാനാണ് ഹെന്റിയെന്ന് അയാളുടെ  സംഭാക്ഷണത്തിൽ കൂടി ഞങ്ങൾക്ക് മനസ്സിലായി ...!

                 വിവാഹം കഴിച്ചിട്ടില്ല ..., എന്നാൽ സ്ത്രീകളോടാണ് .. ഏറ്റവും വലിയ കമ്പം ...! അഭിസാരികളും .., വെപ്പാട്ടികളുമായി നൂറു കണക്കിന് സ്ത്രീകളാണ്.., അയാളുടെ കൊട്ടാരത്തിൽ കഴിയുന്നത്‌ ..!

                മദാലസകളായ .., അവരാണ് ഞങ്ങൾക്ക് വിരുന്ന് വിളമ്പിക്കൊണ്ടിരിക്കുന്നതും ...!

             ഒരു കണക്കിന് .., അയാൾക്ക് .., അമ്മയും .., പത്നിയും .., സഹോദരിമാരും  .., ആരും ഇല്ലാത്തത് നന്നായിപ്പൊയെന്ന് എന്റെ മനസ്സു പറഞ്ഞു ..! ഇല്ലെങ്കിൽ ഒരു പക്ഷേ .., അവരും കൂടി എന്റെ പ്രതികാരദാഹത്തിന്  ഇരകളായി  തീർന്നേനെ ...!

                     നിരപരാധികളുടെ രക്തം .., തന്റെ വാൾത്തലപ്പിൽ പുരളുന്നത്  .., താനൊരിക്കലും  ആഗ്രഹിക്കാത്തതാണ് ..!

                   പക്ഷേ .., ഇയാൾ തന്റെ അമ്മയോടും .., സഹോദരിമാരോടും ചെയ്തതോർക്കുമ്പോൾ ..?

             എങ്കിലും .., ആ ഒരു നിലവാരത്തിലേക്ക് താനൊരിക്കലും തരം താണുകൂടാ ...!,

             താനൊരു പടത്തലവനാണ് ..., നിരപരാധികളെ കാക്കേണ്ടവൻ.., തനിക്ക് തന്റേതായ  ആദർശങ്ങളും .., മൂല്യങ്ങളും ഉണ്ട് ..!, അതാണ്‌ തന്നെ വ്യത്യസ്ഥനാക്കുന്നതും ...!

                  പണത്തോടുള്ള ഒടുങ്ങാത്ത ആർത്തി ..; അയാളുടെ ഓരോ വാക്കുകളിലും നിഴലിച്ചിരുന്നു ..!

               അതിനെ മന:പ്പൂർവ്വം ചൂക്ഷണം ചെയ്ത് .., തങ്ങളുടെ അളവറ്റ സമ്പത്തിന്റെ വ്യാപ്തി  .., ഹെന്റിയെ ബോദ്ധ്യപ്പെടുത്താൻ ..., അലക്സാണ്ടർ ശ്രമിച്ചു കൊണ്ടിരുന്നു .., ,

                കൂടുതൽ .., കൂടുതൽ വ്യാപാരബന്ധങ്ങൾ .., അലക്സാണ്ടർ.., ഹെന്റിക്ക് നിർബ്ബാധം നൽകിക്കൊണ്ടെയിരുന്നു ..!

                 സംഭാക്ഷണങ്ങൾക്കിടയിൽ .., ഞാനെപ്പോഴും നിശബ്ദനായിത്തന്നെയാണിരുന്നത് ..!

                 കാരണം .., ഒരു പക്ഷേ .., , എന്റെ ഒരു വാക്കു പോലും .., അയാൾക്കെതിരെയുള്ള എന്റെ രോക്ഷത്തെ  വെളിവാക്കിയേക്കാം ..., എന്നു ഞാൻ ഭയപ്പെട്ടു ...!

              നീണ്ട സൽക്കാരങ്ങൾക്കിടയിലൊരിക്കലും .., എനിക്കവിടെ സീതയെ കാണാൻ കഴിഞ്ഞില്ല ...!

               രോക്ഷവും .., ദു:ഖവുമെല്ലാം കൂടിച്ചേർന്ന് .., എന്റെ ഹൃദയം പൊട്ടിത്തകരുമോ  എന്നു പോലും ഞാൻ ഭയപ്പെട്ടു ...!

             ഈ കൊട്ടാരത്തിന്റെ .., ഏതെങ്കിലും ഒരു കോണിൽ .., സീതയുണ്ടാകും എന്നെനിക്ക് ഉറപ്പാണ് ...!

              പക്ഷേ .., അതെവിടെ ..?, ആ ചോദ്യമാണ് എന്നെ അലട്ടുന്നത്

അഭിപ്രായങ്ങളൊന്നുമില്ല: