ബന്ധിക്കപ്പെട്ടിരിക്കുന്ന ചങ്ങലയിൽ നിന്നും മോചനം ഇല്ലാതെ ..., ഇരുന്നും കിടന്നും .., നിന്നും .., ഓരോരുത്തരും അവരവുരുടെതായ ലോകത്ത് കഴിച്ചു കൂട്ടി ..!, ഭക്ഷണവും ., വെള്ളവും എല്ലാം തന്നെ സമയാസമയങ്ങളിൽ ലഭ്യമായിരുന്നു ..!, കാരണം നല്ല ലേല തുക ലഭിക്കണമെങ്കിൽ അടിമകൾ എല്ലാവരും നല്ല ആരോഗ്യത്തോടു കൂടി ഇരിക്കേണ്ടത് അവരുടെ ആവശ്യമാണ് ...!
എങ്ങിനെയെങ്കിലും ഇവിടെ നിന്നും രക്ഷപ്പെടാനുള്ള ഒരു മാർഗ്ഗത്തിനായി എന്റെ മനസ്സ് ഉഴലുകയായിരുന്നു ...! എന്നാൽ സമുദ്രമദ്ധ്യത്തിലുള്ള കപ്പലിനുള്ളിലെ അടച്ചു പൂട്ടിയ ഈ അറയിൽ നിന്നും ഒരു രക്ഷപ്പെടൽ അസാദ്ധ്യമാണെന്ന് എനിക്ക് അറിയാമായിരുന്നു ..!, നല്ലൊരു മാര്ഗ്ഗം തുറന്നു കിട്ടാതെ അതിനു ശ്രമിക്കുകയെന്നത് അതിസാഹസീകവും വിഡ്ഢിത്തരവും ആയിരിക്കും ...!
29
വിനാഴികകളും .., ദിവസങ്ങളും കടന്നു പോയിക്കൊണ്ടിരുന്നു ...!, പരസ്പരം ഒരു തരത്തിലുമുള്ള സമ്പർക്കങ്ങളും ഇല്ലാതെ ഒരു കൂട്ടം മനുഷ്യർ .., അല്ല അടിമകൾ .., അനിവാര്യമായ അവരുടെ വിധിയെകാത്ത് ..., ആ കപ്പലിന്റെ അടിത്തട്ടിൽ കഴിച്ചു കൂട്ടുന്നു ..!
ആരുമായും ഒരുതരത്തിലുമുള്ള ആശയവിനിമയങ്ങളും സാദ്ധ്യമായിരുന്നില്ല .., കാരണം ഒന്നാമതു എല്ലാവരും അവരവരുടേതായ ലോകങ്ങളിലേക്ക് ചുരുങ്ങിയിരിക്കുന്നു ..!, രണ്ടാമത് ഒരിക്കലും ഇവിടെ നിന്ന് രക്ഷപ്പെടാനാകില്ല എന്ന തിരിച്ചറിവ് .., നിരാശയുടെ ഒരു പടുകുഴിയിലേക്ക് ഏവരെയും വീഴ്ത്തിയിരിക്കുന്നു ..!
പ്രതീക്ഷ നഷ്ട്ടപ്പെടുമ്പോൾ ഉള്ള ഇരുട്ടാണത് ...!എങ്ങിനെയെങ്കിലും അങ്ങിനെ പോകട്ടെ എന്നുള്ള ഒരു ചേതനയറ്റ ചിന്ത ..!,ഉറ്റവരെയും .., ഉടയവരേയും വിട്ട് .., സ്വാതന്ത്ര്യവും ... സന്തോഷവും ഹനിക്കപ്പെട്ട് .., ഇനിയുള്ള കാലം മുഴുവനും ഒരു അടിമയായി ജീവിച്ചു മരിക്കുക .., എന്നതിലേക്കുള്ള യാത്രയാണിത് .....!
ഇതിൽ നിന്നും ഒരു രക്ഷപ്പെടൽ ഇല്ല എന്നറിയുമ്പോൾ .., എല്ലാം ശൂന്യമാകുന്നു ....! അവിടെ തന്നിലേക്ക് മാത്രം ഒതുങ്ങുന്നു ...! ശരീരം മാത്രമേ പാതി ജീവനോടെ ഉള്ളൂ ..., മനസ്സ് ചത്തിരിക്കുന്നു എന്നതിനു തുല്യമാണത് ..!
പിന്നെ പരസ്പരം മനസ്സിലാക്കാൻ സാധിക്കാത്ത ഭാഷയും ..!
ആശയവിനിമയത്തിന് ഭാഷ ഒരു മുഖ്യ ഘടകമാണെങ്കിലും .., , രക്ഷപ്പെടാനുറച്ച് ..., ആത്മവിശ്വാസത്തോടെ മുന്നേറുന്ന ഒരു കൂട്ടം ആളുകൾക്ക് .., ആശയവിനിമയം നടത്താൻ ഭാഷയുടെ അതിർവരമ്പുകൾ ഒരു പ്രധാന ഘടകവുമല്ല ..!, ആംഗ്യങ്ങളും .. , ചേഷ്ടകളും .., മാനസീകപൊരുത്തങ്ങളും .., ആശയവിനിമയത്തിന് അവിടെ ഭാഷയുടെ സ്ഥാനം ഏറ്റെടുക്കുന്നു...!
പക്ഷേ .., ഇവിടെ അവസ്ഥ നേരെ തിരിച്ചാണ് .., നിരാശരായിരിക്കുന്ന ഒരു കൂട്ടത്തെ ഉത്തേജിപ്പിക്കണമെങ്കിൽ .., ആംഗ്യങ്ങൾക്കും .., ചേഷ്ട്ടകൾക്കും .., മീതേ അവരുടെ ഭാഷയിലുള്ള പ്രാവീണ്യവും കൂടി ആവശ്യമാണ് . മൂർച്ചയേറിയ വാക്കുകൾക്കെ ..., മനസ്സിൽ ആഴത്തിൽ സ്പർശിക്കാനാകൂ .., നിരാശയെ പിഴുതെറിഞ്ഞ് .., ആത്മവിശ്വാസത്തിന്റെ ശക്തി നിറക്കാനാകൂ ..!, തളർന്നു കിടക്കുന്ന മനസ്സിനേയും .., ശരീരത്തിനേയും ഉത്തെജിപ്പിക്കാനാകൂ ...!
അതിന് ആയുധങ്ങളെക്കാൾ മൂർച്ചയുള്ള വാക്കുകൾ വേണം ....!
അത് അവരുടെ മനസ്സിനുള്ളിലേക്ക് ചാട്ടുളി കണക്കെ ആഞ്ഞിറങ്ങണം ...! അപ്പോഴേ അവരെ നിരാശയുടെ തോട് പൊട്ടിച്ച് പുറത്തു കൊണ്ടുവരാനാകൂ ...!
എന്നാൽ ഇവിടെ ആ രീതിയിൽ ഞാൻ നിസ്സഹായനാകുന്നൂ ...!
അടിമജീവിതം എത്ര ഭയാനകമാണ് ..!ഒരു ജീവിതകാലം മുഴുവൻ ഉറ്റവരേയും .., ഉടയവരേയും പിരിഞ്ഞ് ...മറ്റൊരുവന്റെ കീഴിൽ .., എല്ല്ലാവിധ സ്വാതന്ത്ര്യവും അടിയറവ് വെച്ചുകൊണ്ടുള്ള ഒരു ജീവിതം .., എത്ര ക്രൂരമാണത് ...?, ഓർക്കുമ്പോൾ തന്നെ എന്റെ രക്തം തിളക്കുന്നു ...!
ഒരു ദേശത്തിന്റെ പടനായകനായ എന്നെ തളച്ചിടാൻ ഈ ചങ്ങലകൾ പര്യാപ്തമല്ലെങ്കിലും ..., എതിരാളികളുടെ എണ്ണത്തേയും .., അവരുടെ ആയുധ വ്യാപ്തിയേയും കുറിച്ച് യാതൊരു വിധ ധാരണയും ഇല്ലാതെ എതിരിടുകയെന്നത് ആതമഹത്യാപരമായ ഒന്നാണ് ...!, മാത്രമല്ല സമുദ്രത്തിലുള്ള ..; ഈ കപ്പലിന്റെ സ്ഥാനത്തെക്കുറിച്ച് ...?,ഒന്നും തന്നെ അറിയില്ല ..!
ഈ കപ്പൽ എങ്ങോട്ടേക്ക് പോകുന്നു ...?, ഇപ്പോൾ എവിടെയാണ് ..?, എന്നിവയെക്കുറിച്ചൊന്നും ..; വ്യക്തമായ കാഴ്ച്ചപ്പാടില്ലാതെയുള്ള ഒരു എടുത്തു ചാട്ടം മടയത്തരം ...., മാത്രമല്ല ..., ആത്മഹത്യാപരവും .., വരാനുള്ള അവസരത്തെ നഷ്ട്ടപ്പെടുത്തുകയും കൂടി ആയിരിക്കും ,
അതിനാൽ .., ഇപ്പോൾ..... പറ്റിയ ഒരു അവസരം വരുന്ന വരേക്കും കാത്തിരിക്കുക ...!
അതേ ..., അതുവരെ കാത്തിരിക്കുക .., ഒരവസരം വരാതിരിക്കില്ല ...!, ശുഭ പ്രതീക്ഷയോടെ ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു ..!
മിഴികൾക്കു മുന്നിൽ ഒരു തേൻ നിലാവായി സീത ...! അത് ഒരു തൂവൽസ്പർശമായി എന്നെ തലോടുന്നു ....!
30
ശിരസ്സ് എവിടെയോ ശക്തിയായി ചെന്നിടിച്ച ആഘാതത്തിലാണ് ഞാൻ ഞെട്ടിയെഴുന്നേറ്റത്...! വലിയ ഓളങ്ങളിൽ അകപ്പെട്ടത് പോലെ കപ്പൽ ആടിയുലയുന്നു .., ആ ചാഞ്ചാട്ടത്തിലാണ് തല എവിടെയോ ശക്തിയായി ചെന്നിടിച്ചിരിക്കുന്നത് ..!, എന്താണ് സംഭവിക്കുന്നതെന്ന് ഒന്നും തന്നെ മനസ്സിലാക്കാൻ കഴിയുന്നില്ല ..!, ഇപ്പോൾ കപ്പൽ നിശ്ചലമായിരിക്കുന്നത് പോലെ തോന്നി ..!
പെട്ടെന്ന് വെടിയൊച്ചകളും .., ആക്രോശങ്ങളും ..,അടക്കം എന്തൊക്കെയോ ശബ്ദകോലാഹലങ്ങൾ കപ്പലിൽ നിന്നും ഉയരുന്നു ..!, ആർത്തനാദങ്ങൾ .., ഉച്ചത്തിലുള്ള ഓരിയിടലുകൾ .., കപ്പലിനുള്ളിൽ ഒരു യുദ്ധം നടക്കുകയാണോ എന്നെനിക്ക് സംശയം തോന്നി ..!
എല്ലാ മുഖങ്ങളിലും പരിഭ്രാന്തി നിഴലിച്ചിരിക്കുന്നു ...!, അടുത്ത നിമിഷം ..; അടഞ്ഞു കിടക്കുന്ന ആ കമാനത്തിൻ മേൽ ..; ഉഗ്ര ശബ്ദത്തോടെ വെടിയുണ്ടകൾ പതിക്കുന്ന ശബ്ദം കേട്ട് ഞാൻ നടുങ്ങിപ്പോയി ...!
ഒരു ഹുങ്കാരത്തോടെ തകർന്നുവീണ ആ കമാനങ്ങൾക്കപ്പുറത്ത് ..., നീട്ടിപ്പിടിച്ച തോക്കുകളുമായി ..; പ്രാക്രതരായ ഒരു കൂട്ടം മനുഷ്യർ ...!,
ആർത്തട്ടഹസിച്ചുകൊണ്ട് അവർ മുറിക്കുള്ളിലേക്ക് പാഞ്ഞു കയറി ...! കാണുന്നവരെയെല്ലാം .., യാതൊരു ദാക്ഷ്ണ്യവും കൂടാതെ തലങ്ങും വിലങ്ങും പ്രഹരിക്കുന്നു ..!
അവസാനം ഞങ്ങളെയെല്ലാം ബന്ധനവിമുക്തരാക്കിയതിനു ശേഷം .., വരിവരിയായി നിറുത്തി കപ്പലിന്റെ മുകൾത്തട്ടിലേക്ക് കൊണ്ടുപോയി ...!, പോകുന്ന വഴിയിൽ .., പലയിടത്തായി വെടിയേറ്റു വീണുകിടക്കുന്ന കപ്പൽജോലിക്കാരുടെ നിശ്ചലശരീരങ്ങൾ ...!
ആരാണിവർ ..? എന്തിനാണ് ഇവർ എല്ലാവരേയും കൊല്ലുന്നത് ...?.., എനിക്കൊന്നും മനസ്സിലായില്ല ...!
ഒരു പക്ഷേ .., കടൽകൊള്ളക്കാർ ആയിരിക്കും ഇവരെന്ന് ഞാൻ ഊഹിച്ചു ...!
കപ്പലിന്റെ വിശാലമായ ഡെക്കിൽ ..; കൈകൾ പിന്നിലേക്ക് പിണയിച്ച് .., മുട്ടുകുത്തിച്ച് അവർ ഞങ്ങളെ നിറുത്തി ...!കപ്പൽ ജീവനക്കാരിൽ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടിരിക്കുമെന്ന് ഞാൻ കരുതി ...!, കാരണം ഞങ്ങളെ കൂടാതെ കപ്പലിന്റെ കപ്പിത്താൻ അടക്കം ഏകദേശം അഞ്ചു പേർ മാത്രമേ അവിടെയുള്ളൂ ...!
തോക്കുകൾ ചൂണ്ടി നിൽക്കുന്ന .., ആ കടൽകൊള്ളക്കാരുടെ മുന്നിൽ ..; ഏതു നിമിഷവും കടന്നു വരാവുന്ന മരണത്തെ വരിക്കാൻ .., എല്ലാവരും ഭയപ്പാടോടെ നില്ക്കുകയാണ് ...!
അവർ ഏകദേശം പതിനഞ്ചോളം പേരുണ്ട് ...!, എണ്ണത്തിൽ അവരെക്കാൾ ഞങ്ങൾ അധികമാണ് എങ്കിലും ..; ആയുധധാരികളായ അവരുടെ മുന്നിൽ അത് നിസ്സാരമായ ഒരു സംഖ്യ മാത്രമാണ് ..!
അവരുടെ തലവനെന്ന് തോന്നിക്കുന്ന ഒരാൾ .., ഞങ്ങളുടെ മുന്നിൽക്കൂടി തലങ്ങും വിലങ്ങും നടക്കുന്നു ...!എല്ലാവരും തന്നെ എന്തോ ചവച്ചു കൊണ്ടിരിക്കുന്നു .., ഏതോ ലഹരിയായിരിക്കാം ...!
മുട്ടുകുത്തി നിൽക്കുന്നവരെയെല്ലാം ..., അവർ പുറംകാലു കൊണ്ട് തൊഴിക്കുകയും .., തോക്കിന്റെ പാത്തി കൊണ്ട് മർദ്ധിക്കുകയും ചെയ്യുന്നു ...! കരയുന്നവരുടെ മുഖത്തേക്ക് ലഹരി നിറഞ്ഞ ഉച്ചിഷ്ടം ചവച്ചു തുപ്പുന്നു ..!
എങ്ങും നിലവിളികളും .., ആർത്തനാദങ്ങളും .., മനുഷ്യരുടെ ദയനീയമായ കരച്ചിൽ അവരെ കൂടുതൽ മത്തു പിടിപ്പിക്കുന്നു ...!
മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത നരാധമന്മാർ കണക്കെ .., അവർ ആക്രോശിച്ചു കൊണ്ടും .., വെറുതെ ആകാശത്തേക്ക് വെടിയുതിർത്തു കൊണ്ടും .., ആ ഭീകാരാന്തരീക്ഷത്തെ ഒന്നുകൂടി ഭീകരമാക്കിത്തീർത്തു ...!
കൊള്ളക്കാരുടെ തലവനെന്ന് തോന്നിക്കുന്നയാളും .., കൂടെ മറ്റൊരുവനും ചേർന്ന് കപ്പിത്താനെതിരെ ക്രൂരമർദ്ധനങ്ങൾ അഴിച്ചുവിട്ടു ..!, ഏതാനും നിമിഷങ്ങൾക്കൊടുവിൽ പഞ്ഞിക്കെട്ടുപോലെയായ ആ ശരീരം .., അവർ കപ്പലിന്റെ പായ്മരത്തിൽ കെട്ടിവെച്ചു ..!
ജീവനുള്ള ഒരു മാംസപിണ്ഡം കണക്കെയതെനിക്ക് തോന്നിച്ചു ...!.., അടുത്തനിമിഷം അതിലൊരുവൻ ആർത്തട്ടഹസിച്ചു കൊണ്ട് .., ഞങ്ങളുടെ നേരെ തിരിഞ്ഞു ...!, അതേ നിമിഷത്തിൽ തന്നെ അയാളുടെ കയ്യിലുണ്ടായിരുന്ന തോക്ക് തീ തുപ്പി .., ആർത്തനാദങ്ങൾ കടലിന്റെ മർമ്മരത്തെ ഭേദിച്ച് ആകാശത്തേക്കുയർന്നു ...!
ഞെട്ടിത്തരിച്ചു പോയ ഞാൻ കണ്ടത് .., അടിമകളുടെ ഒരാളുടെ നിശ്ചലമായ ആ ശരീരം അവർ അട്ടഹാസത്തോടെ കടലിലേക്ക് എറിയുന്നതാണ് ...!
അടുത്തത് മറ്റൊരുവന്റെ ഊഴമായിരുന്നു .., .., അട്ടഹസിച്ചുകൊണ്ട് അവന്റെ വിരലും കാഞ്ചിയിൽ അമർന്നു ...!, കൊലപാതകം ഉന്മാധമായി കൊണ്ടാടുന്ന നരഭോജികളെക്കാൾ .., പൈശാചികമാണ് ഇവരുടെ ചെയ്തികൾ ...!
പിടഞ്ഞു വീഴുന്ന ശരീരങ്ങൾ അവർ ആഘോഷപൂർവ്വമാണ് കടലിലേക്ക് എടുത്തെറിയുന്നത് ...!, ഓരോ അടിമയും തന്റെ ഊഴം കാത്ത് ഒന്നുറക്കെ കരയുവാൻ പോലും കരുത്തില്ലാതെ ഭയന്നു വിറച്ച് അങ്ങിനെ നിൽക്കുകുകയാണ് ..!
മരണം മുന്നിൽ കാണുന്ന നിമിഷങ്ങളിൽ ഏതു ധീരനും ഒന്നു പതറും ...!
പക്ഷേ .., !, ഞാനൊരു പടത്തലവനാണ് .., എന്നും മരണത്തെ മുഖാമുഖം നേരിട്ട് വിജയം വരിക്കുന്നവൻ ...! അപ്രതീക്ഷിതമായ പ്രതിബന്ധങ്ങളെ സമചിത്തതയോടെ മറികടക്കേണ്ടവൻ വെറുമൊരു ശരാശരി മനുഷ്യന്റെ മാനസീക നിലവാരത്തിലേക്ക് ഒരിക്കലും
തരം താണുകൂടാ
എന്നാൽ .., തുടർച്ചയായ പ്രധിസന്ധികളും തടസ്സങ്ങളും ഏതൊരു ധീരനേയും കടുത്ത മാനസീക സമ്മർദ്ധത്തിനു അടിമപ്പെടുത്തും ..!
പക്ഷേ ....ഇവിടെ എനിക്ക് ഈ പ്രതിസന്ധിയെ അതിജീവിച്ചേ മതിയാകൂ ..,,എന്റെ ലക്ഷ്യ പൂർത്തീകരണത്തിനായി എനിക്കിവിടെ തോറ്റു കൊടുക്കാനാകില്ല ..!, ഈ കടൽ കൊള്ളക്കാരുടെ വെടിയേറ്റു മരിക്കാനല്ല ..; പൂർവ്വീകരുടെ അനുഗ്രഹത്താൽ ഇത്രയധികം പ്രതിബന്ധങ്ങളെ തരണം ചെയ്ത് ഞാനിവിടെ എത്തിചേർന്നിരിക്കുന്നത് ...!എനിക്കൊരു നിമിത്തമുണ്ട് ഞാനത് പൂർത്തീകരിക്കണം ...!
ഇവിടെ ഞാൻ തളരരുത് .., ഒന്നും പ്രതികരിക്കാതെ കടൽകൊള്ളക്കാരുടെ വെടിയേറ്റ് വീണു മരിക്കുന്നതിനേക്കാൾ നല്ലത് ..; ഒരു യോദ്ധാവിനെപ്പോലെ എതിരിട്ട് അതിൽ വീരമരണം വരിക്കുകയാണ്
വെടിവെച്ചു കൊല്ലുന്ന അടിമകളെയെല്ലാം അവർ ഒന്നൊന്നായി കടലിലേക്ക് എറിഞ്ഞുകൊണ്ടിരിക്കുന്നു ..!, ഇരുപതിൽ താഴെയായി ഞങ്ങളുടെ അംഗസംഖ്യ കുറഞ്ഞപ്പോൾ .., മരണത്തിന്റെ തണുപ്പ് എന്റെ നെറ്റിയിൽ മുട്ടിയത് ഞാനറിഞ്ഞു ...!
ഒരു യോദ്ധാവിന്റെ രക്തം എന്നിൽ തിളച്ചു മറിഞ്ഞു .., പടനായകന്റെ കരുത്ത് എന്നിലേക്ക് ആവാഹിച്ചു കയറി ...!മനസ്സിൽ പ്രിയപ്പെട്ടവളുടെ മുഖം തെളിഞ്ഞു ...!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ