2014, മാർച്ച് 6, വ്യാഴാഴ്‌ച

                                                         

                                                                         32
               
        ഒരു മാസം നീണ്ട ആ കടൽയാത്രക്കൊടുവിൽ .., ഇംഗ്ലണ്ടിലെ വിഖ്യാത തുറമുഖത്ത് കപ്പലടുക്കുമ്പോൾ .., നേരം നന്നേ പുലർന്നു കഴിഞ്ഞിരുന്നു ..!

         നീണ്ട നാളുകളുക്ക് ശേഷം ..,പാദങ്ങൾ ഭൂമിയെ സ്പർശിച്ചപ്പോൾ എന്റെ ശരീരമാസകലം വിറകൊണ്ടു ...!

            എന്നെ ചേർത്തു പിടിച്ചുകൊണ്ട് .., അലക്സാണ്ടർ ഫ്രാങ്കളിൻ എന്ന ആ കപ്പിത്താൻ പറഞ്ഞു ...!

         ''അപരിചിതമായ മണ്ണെന്നു കരുതരുത് ......, ക്യാപ്റ്റന്റെ സ്വന്തം നാടായിത്തന്നെ കരുതാം ...!..കൂടെ എന്തിനും .., ഏതിനും .., ഞാനും എന്റെ ഈ ലോകവുമുണ്ട് ...!''

                തിരക്കു പിടിച്ച നാഴികകൾ ആയിരുന്നൂവത്   ....!, കപ്പലിനെതിരെ സംഭവിച്ച ആക്രമണത്തെക്കുറിച്ച് അധികാരികളെ അറിയിക്കലും മറ്റുമായി.., വളരെയധികം നേരം ഞങ്ങൾ ചിലവഴിച്ചു ..!

             എല്ലാവരുടേയും മുന്നിൽ എന്നെ ഒരു വീരനായകനായി ..; അലക്സ്സാണ്ടർ ഉയർത്തി കാട്ടിക്കൊണ്ടിരുന്നു ...!

              സുദീർഘമായ ആ നടപടി ക്രമങ്ങൾക്കു ശേഷം .., മറ്റൊരു നല്ല കാര്യം കൂടി അദ്ദേഹം ചെയ്തു ...!

              കപ്പലിൽ അവശേഷിച്ചിരുന്ന അടിമകളെ മുഴുവനും സ്വതന്ത്രരാക്കുകയും .., ഏവരെയും അവരവരുടെ മാതൃരാജ്യങ്ങളിലേക്ക് തിരിച്ചയക്കുവാൻ വേണ്ട ഏർപ്പാടുകൾ ചെയ്യുകയും ചെയ്തു ...!, അതിനോട് അനുബന്ധമായിത്തന്നെ ...., ഇനി താനോ .., തന്റെ കപ്പലുകളോ ... ഒരിക്കലും അടിമവ്യാപാരത്തിൽ ഏർപ്പെടുകയോ .., അത്തരം പ്രവർത്തികൾക്കായി സമുദ്രാന്തർയാത്രകൾ നടത്തുകയോ .., ചെയ്യുകയില്ലെന്നുള്ള പ്രതിജ്ഞയും അദ്ദേഹം എടുത്തു ..!

                  ഇംഗ്ലണ്ടിലെ അപ്രധാനമല്ലാത്ത ഒരു പ്രഭു കുടുംബത്തിലെ അംഗമാണ് അലക്സ്സാണ്ടർ. സ്വന്തമായി പത്തോളം കപ്പലുകൾ അദ്ദേഹത്തിന്റെതായുണ്ട്..!

                അടിമവ്യാപാരം കൂടാതെ തന്നെ .., മറ്റു വ്യാപാരാവശ്യങ്ങൾക്കായി.., അദ്ദേഹത്തിന്റെ കപ്പലുകൾ പേർഷ്യയിലേക്കും .., മദ്ധ്യപൂർവ്വേഷ്യയിലേക്കും.., യുറോപ്പ് മുഴുവനും ചുറ്റി സഞ്ചരിക്കാറുണ്ട്‌ ..!

               വളരെ ബ്രഹത്തായ ഒരു വ്യാപാരശ്രിംഗലക്ക് ഉടമയായിരുന്നുവെങ്കിലും .., അടിമകളെ കൊണ്ടു വരുന്ന കപ്പലുകളിൽ മാത്രമേ അദ്ദേഹം  കപ്പിത്താനായി യാത്ര ചെയ്തിരുന്നുള്ളൂ .., അതിലെന്തോ ..,   ഗൂഡമായ ഒരു ആനന്ദം അദ്ദേഹം  അനുഭവിച്ചിരുന്നിരിക്കണം എന്ന് തോന്നുന്നു ..!, അതിനാണിപ്പോൾ  തിരശ്ശീല വീണിരിക്കുന്നത് ...!

              എല്ലാ തിരക്കുകൾക്കുമൊടുവിൽ ..., രാജകീയമായി അലങ്കരിച്ച കുതിരവണ്ടിയിൽ  .., ഞങ്ങൾ അലക്സാണ്ടറുടെ വസതിയിലേക്ക് യാത്ര തിരിക്കുമ്പോൾ ..; നേരം ഏതാണ്ട് മദ്ധ്യാഹ്നത്തോട് അടുത്തിരുന്നു ....!

                  തുറമുഖത്തുനിന്നും ഏതാണ്ട് നൂറു മൈലുകളോളം ദൂരമുണ്ട് അദ്ദേഹത്തിന്റെ വസതിയിലേക്ക് ... ദീർഘമായ ഒരു  യാത്ര

                 എന്റെ ദുഖാർദ്രമായ മൌനം കണ്ട് ..; ആശ്വസിപ്പിക്കാനായി അദ്ദേഹം പറഞ്ഞു  ....!

                        ''എന്റെ പ്രിയപ്പെട്ട ക്യാപ്റ്റൻ ...., താങ്കളുടെ മനോവിഷമം എനിക്ക് ഊഹിക്കാൻ കഴിയാവുന്നതിലും അപ്പുറമായിരിക്കുമെന്ന് ഞാൻ മനസ്സിലാക്കുന്നു .., എന്നിരുന്നാലും ഒരു നീണ്ടയാത്രയുടെ അവസാനം നമുക്ക് രണ്ടു പേർക്കും അൽപം വിശ്രമം അനിവാര്യംതന്നെയാണ് ...!, അതിനു ശേഷം ഒരു പുതു  ഊർജ്ജത്തോടെ നമ്മൾ നമ്മുടെ ജോലി തുടരുന്നതാണ് ...!''

              '' എനിക്ക് ഉറപ്പുണ്ട് ..., എന്റെ ഇവിടത്തെ സ്വാധീനത്താൽ നമുക്കവരെ കണ്ടെത്താൻ കഴിയുമെന്ന് ..., അതിലേക്ക് നമുക്ക് ആദ്യമായി ആ കപ്പലിനെക്കുറിച്ചുള്ള വിവരങ്ങൾ തേടേണ്ടതായുണ്ട് ...!

           യൂറോപ്പിലുള്ള മുഴുവൻ കപ്പലുകളുടെയും കൂട്ടായ്മയായുള്ള ഒരു സ്ഥാപനമുണ്ട് ..!''ദി ഷിപ്പിങ്ങ് കമ്പനി ഓഫ്  യൂറോപ്പ് ''!, എന്നാണത് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത് ....!, അവിടെ അന്വേഷിച്ചാൽ നമുക്ക് ആ കപ്പലിനെക്കുറിച്ചും .., അതിലെ നാവികരേയും കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ലഭ്യമാകും .., കാരണം യൂറോപ്പിലുള്ള മുഴുവൻ കപ്പലുകളും  .., അതിന്റെ പൂർണ്ണ വിവരങ്ങളും .., ഈ സ്ഥാപനത്തിൽ റെജിസ്റ്റർ ചെയ്തിരിക്കണം  എന്നുള്ള നിയമമുണ്ട് ...''!

            '' അതനുസരിച്ച് .., ആരുടേതാണീ കപ്പൽ ...?ആരാണ് അതിന്റെ കപ്പിത്താൻ ...?, അത് എങ്ങോട്ടേക്ക് പോകുന്നു .., എന്തിന് പോകുന്നു ..?, എന്ന് തിരിച്ചു വന്നു ..?, ഇപ്പോൾ എവിടെയുണ്ട് .., എന്നീ വിവരങ്ങൾ എല്ലാം തന്നെ കൃത്യമായി  രേഖപ്പെടുത്തപ്പെട്ടിരിക്കും  ...!

                 ഇനി ഒരു പക്ഷേ .., ആ കപ്പൽ സ്പെയിനിൽ ആയിരുന്നാൽ തന്നേയും .., നമുക്ക് ഉടൻ തന്നെ അങ്ങോട്ട്‌ പോകുവാനുള്ള ഏർപ്പാടുകൾ ചെയ്യാൻ കഴിയാവുന്നതാണ് ...!, ആയതുകൊണ്ട് .., എന്റെ പ്രിയപ്പെട്ട ക്യാപ്റ്റൻ ....  ; താങ്കൾ ദു:ഖിതനായിരിക്കാതെ ..; സന്തോഷവാനായിരിക്കൂ ..!

             താങ്കളുടെ ദു:ഖം .., എന്റെ മനസ്സിനെയും സങ്കടകുലമാക്കിത്തീർക്കുന്നു..!''

               കറ കളഞ്ഞ ആ സ്നേഹത്തിനു മുന്നിൽ ഞാൻ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തി ...!

                       നാഴികമണി മുന്നോട്ട് ചലിച്ചു കൊണ്ടിരിക്കുന്നു ...1
        നീണ്ടു കിടക്കുന്ന ആ ഒറ്റയടിപ്പാതയിലൂടെ .., ഞങ്ങളേയും വഹിച്ചു കൊണ്ട് ആ കുതിര വണ്ടി  പായുകയാണ് ...!

              നല്ല കുളിർമ്മയുള്ള കാറ്റ് മുഖത്തേക്ക് അടിച്ചുകൊണ്ടിരിക്കുന്നു .., അതിന്  പേരറിയാത്ത ഏതോ പുഷ്പങ്ങളുടെ സുഗന്ധം ...!, വഴിത്താരയുടെ ഒരു വശത്ത്‌  ഉയർന്നു നിൽക്കുന്ന ഗിരിശ്രിംഗങ്ങൾ ...!മറുവശത്ത്‌ നിരനിരയായി വളർന്നു നിൽക്കുന്ന പൈൻ മരങ്ങൾ ..; അതിനു പുറകിലായി വയലു കണക്കെ പരന്നു കിടക്കുന്ന  മഞ്ഞ നിറമുള്ള പുഷ്പങ്ങൾ ...., അതങ്ങനെ ഒരു  മഞ്ഞക്കടൽ കണക്കെ പരന്നു കിടക്കുന്നു ....!

     എല്ലാം കൂടിച്ചേർന്ന് അസാധാരണമായൊരു ദ്രിശ്യ ഭംഗി ആ പ്രദേശത്തിനു നൽകുന്നു ...!

             ക്ഷീണാധിക്യത്താൽ അലക്സാണ്ടർ  ..; എപ്പോഴോ നിദ്രയിൽ ആണ്ടു കഴിഞ്ഞിരുന്നു ..!

             ആ മുഖത്തെ ശാന്ത ഭാവം ... , കപ്പലിൽ വെച്ചു കണ്ടതിൽ നിന്നും വളരെ വ്യത്യസ്ഥമായിരുന്നു ...!

                 ഒരു പക്ഷേ..., പൂർവ്വീകരുടെ കാരുണ്യമായിരിക്കാം ഇദ്ദേഹത്തെ കണ്ടു  മുട്ടുവാൻ ഇടയാക്കിയത് ...!

               ഞാൻ വീണ്ടും .., പ്രക്രതിയുടെ ആ മനോഹര ദ്രിശ്യങ്ങളിലേക്ക് കണ്ണുകളോടിച്ചു ..!

               വല്ലപ്പോഴും മാത്രം .., ചിനച്ചു കൊണ്ട് കുതിരകളെ പൂട്ടിയ രഥങ്ങൾ എതിർവശത്തു കൂടെ ഞങ്ങളെ കടന്നു പോയിക്കൊണ്ടിരുന്നു ...!

              ഏകാന്തതയുടെ ആ നിമിഷങ്ങളിൽ .., മനസ്സ് വീണ്ടും സീതയുടെ സാമീപ്യത്തിലേക്ക് ചേക്കേറിക്കഴിഞ്ഞിരിക്കുന്നു ....!

               അവളിപ്പോൾ എവിടെയായിരിക്കും ...?, എന്തായിരിക്കും അവസ്ഥ ..? ആ ചിന്തകൾ  എന്റെ ഹൃദയത്തെ ഞെരിച്ചു കളയുന്നു ...!

             എന്നാൽ താൻ സീതയുടെ വളരെയടുത്ത് എത്തിയിരിക്കുന്നതായി മനസ്സിലിരുന്നാരോ  പറയുന്നു .., ആ സാമീപ്യത്തിന്റെ  അദ്രശ്യമായൊരു അനുഭവം തന്നെ തലോടുന്നു ..!

             മനസ്സും .., മനസ്സും .., പരസ്പരം തൊടുന്നത് പോലെ ...!.., വിവരിക്കാനാകാത്ത ഒരു  വികാരം .., അതിനെ ഊഷ്മളത തനിക്ക് അനുഭവഭേദ്യമാകുന്നുണ്ട് ....!, പക്ഷേ ...,തന്റെ  നയനങ്ങൾക്ക് അവ കാണാനാകുന്നില്ല...,!,തന്റെ  കൈകൾക്ക് സ്പർശിക്കാനാകുന്നില്ല ..!, പക്ഷേ .., തന്റെ മനസ്സിന് അത്  തൊട്ടറിയാനാകുന്നുണ്ട് ...!

           കാരണം ഹൃദയം .., ഹൃദയത്തോട് അടുക്കുമ്പോൾ ഉണ്ടാകുന്ന അദൃശ്യമായൊരു വിങ്ങൽ  ....!

             എവിടെയാണവൾ ...?, ഏത് കാരാഗ്രഹത്തിലാണ് തന്റെ പ്രിയ പത്നി തളക്കപ്പെട്ടിരിക്കുന്നത് ...?, ആ ഹൃദയം തന്നെയോർത്ത് പൊട്ടിത്തകർന്നു കാണും ...?, തന്നെ രക്ഷിക്കാൻ എന്തേ ..തന്റെ കുറുപ്പ് വന്നില്ല ..? എന്നവൾ കണ്ണീരോടെ പരിതപിച്ചിരിക്കും ...!

            ഒരു പക്ഷേ .., ഇനിയൊരിക്കലും വരില്ല ..!, ഏഴു കടലുകളും .., മലകളും താണ്ടി  .., തന്നെ രക്ഷിക്കാൻ തന്റെ കുറുപ്പ് ആശക്തനായിരിക്കാം .., എന്നുകരുതി .., തനിക്കു വന്നു ചേർന്ന ദുരവസ്ഥയോട് അവൾ പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുമോ ..?

             ''ഇല്ല .., പ്രിയേ .., ഏഴല്ല .., എഴുപത് കടലുകൾ  താണ്ടിയാലും.., ഈ രാമക്കുറുപ്പ്  നിന്നെ കണ്ടെത്തുകതന്നെ ചെയ്യും ..! അതിനുള്ള ചങ്കൂറ്റവും .., ത്രാണിയും നിന്റെ  ഈ പ്രാണപ്രിയനുണ്ട് ..!, ഞാനിതാ നിന്റെ അടുക്കലേക്ക് പറന്നുകൊണ്ടിരിക്കുകയാണ് ...!

               നിന്റെ നിശ്വാസത്തിന്റെ ചൂട് എന്റെ നെഞ്ചിൽ തട്ടുന്നു ..!, നിന്റെ ദുഖത്തിന്റെ  തേങ്ങലുകൾ എന്റെ കാതുകളിൽ അലയടിക്കുന്നു ..!, ഞാനിതാ നിന്റെ അടുത്തു തന്നെയുണ്ട്‌  പ്രിയേ ...!''

              ഒരു പക്ഷേ .., അവൾക്ക് എന്തെങ്കിലും അപകടം പിണഞ്ഞിരിക്കുമോ...?, അതായിരിക്കുമോ .., എന്റെ നിനവുകൾ ഇങ്ങനെ രൂപം മാറുന്നത് ..?

             അതേപ്പറ്റി കൂടുതൽ ചിന്തിക്കുവാൻ കരുത്തില്ലാതെ ഞാനെന്റെ കണ്ണുകൾ ഇറുക്കിയടച്ചു ...!

അഭിപ്രായങ്ങളൊന്നുമില്ല: