2014, മാർച്ച് 9, ഞായറാഴ്‌ച

                                                 




                       അങ്ങിനെയിരിക്കെ .., ഒരു സായം സന്ധ്യയിൽ ., ഏകാന്തതയിൽ കപ്പലിന്റെ അമരത്തിരുന്നുകൊണ്ട് ..., വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു ഞാൻ ..!

                    ബലിഷ്ഠമായ രണ്ടു കരങ്ങൾ എന്റെ തോളിൽ അമർന്നപ്പൊഴാണ് ഞാൻ ഞെട്ടിത്തിരിഞ്ഞത് ..!

              ക്യാപ്റ്റനായിരുന്നൂവത് ...!

           തിരിഞ്ഞു നിന്ന എന്റെ ചുമലുകൾ പിടിച്ചു കുലിക്കിക്കൊണ്ട് ..; ആർദ്രമായ സ്വരത്തിൽ അദ്ദേഹം എന്നോട് ചോദിച്ചു ...!

            ''ഞാൻ പലപ്പോഴും ശ്രദ്ധിക്കുന്നു ..., എന്തുകൊണ്ടാണ് താങ്കൾ എല്ലായിപ്പോഴും ദുഖാ:കുലനായിരിക്കുന്നത് ..? ഈ സൌകര്യങ്ങളിൽ താങ്കൾ ത്രിപ്തനല്ലേ ...? എന്താണ് താങ്കൾക്ക് വേണ്ടത് ..?ഈ ലോകത്ത് എനിക്ക് പ്രിയപ്പെട്ടവരായവരിൽ ഏറ്റവും മുകളിലാണ് താങ്കളുടെ സ്ഥാനം ..!, എന്റെ ജീവിതം തന്നെ  ഞാൻ താങ്കളോട് കടപ്പെട്ടിരിക്കുന്നു ..!, അത്രത്തോളം ഞാൻ താങ്കളെ സ്നേഹിക്കുന്നുമുണ്ട്  ....!''

               ഒന്ന് നിറുത്തി ..; അദ്ദേഹം എന്നോട് തുടർന്ന് ചോദിച്ചു ...!

         ''സത്യത്തിൽ താങ്കൾ ആരാണ് ...? , എന്താണ് താങ്കളെ അലട്ടുന്ന പ്രശനം ...?, ആരുമില്ലാത്ത ഒരു ദ്വീപിൽ നിന്നാണ് ഞാൻ താങ്കളെ കണ്ടെത്തിയത് ..!, താങ്കൾ എങ്ങിനെയവിടെ എത്തപ്പെട്ടു ...?, ദയവായി എല്ലാം എന്നോട് തുറന്നു പറയൂ ..."!

                ഞാനൊരു നിമിഷം ....കണ്ണുകളടച്ച്‌ നിശബ്ദനായി നിന്നു ..., എന്നിട്ടാ മുഖത്തേക്ക് നോക്കി പതുക്കെ പറഞ്ഞു ...!

                 ''ഞാനൊരു നായകനാണ് ...!, ഒരു ദേശത്തിന്റെ പടത്തലവൻ..., എന്റെ പത്നിയെത്തേടിയാണ് ഞാനീ മഹാസമുദ്രം തരണം ചെയ്യാൻ ശ്രമിക്കുന്നത് ..!, ആ യാത്രയിലാണ് താങ്കൾ എന്നെ ആ ദ്വീപിൽ നിന്നും കണ്ടെത്തിയത് ...!''

                   ആ മുഖം അത്ഭുതപരതന്ത്രമാകുന്നത് ഞാൻ കണ്ടു ...., പതുക്കെ .., പതുക്കെ .., എന്റെ ഓർമ്മചെപ്പിൽ നിന്നും ഞാനെന്റെ അനുഭവങ്ങൾ ഓർത്തെടുത്തു ..!

               നിമിഷങ്ങൾ മണിക്കൂറുകൾക്ക് വഴിമാറിക്കൊടുത്തു ...!, കടൽ ശാന്തമാണ് ..ഇളം കാറ്റ് കപ്പലിന്റെ പായ്മരത്തെ താഴുകുമ്പോഴുള്ള .., ചെറിയ ശീൽക്കാരം മാത്രം ഉയർന്നു കൊണ്ടിരിക്കുന്നു...!

                     സന്ധ്യമയങ്ങിയിരിക്കുന്നു .., അസ്തമയ സൂര്യന്റെ ചുവപ്പു രാശി  .., കടലിന് സ്വർണ്ണ  വർണ്ണം നൽകിയിരിക്കുന്നു ...!

                    ഒരു നെടുവീർപ്പോടുകൂടി ഞാൻ പറഞ്ഞ് അവസാനിപ്പിച്ചപ്പോൾ ..; വിശ്വസിക്കാൻ പോലും ആകാതെ ആ കപ്പിത്താൻ തരിച്ചിരിക്കുകയായിരുന്നു ...!, ഏതാനും നിമിഷം ശൂന്യതയിലേക്ക് കണ്ണും നട്ടിരുന്നതിനു ശേഷം .., അദ്ധേഹം എന്റെ അടുക്കലേക്ക് വന്നു .., എന്റെ കരം  ഗ്രഹിച്ച് .., ആ നെഞ്ചോട്‌ ചേർത്ത് വെച്ചു കൊണ്ട് പറഞ്ഞു ....!

              ''രാമാ താങ്കൾ ഒരു മഹാനാണ് .., എന്റെ ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ .., താങ്കളെപ്പോലെ ധീരനും .., വിശ്വസ്തനും .., സ്നേഹസമ്പന്നന്നും ആയ ഒരാളെ ..; ഞാൻ കണ്ടിട്ടില്ല .., താങ്കൾക്കു മുന്നിൽ എന്റെ സ്നേഹാദരങ്ങൾ ഞാനിതാ സമർപ്പിക്കുന്നു ..!

                  ഒന്ന് നിറുത്തിയതിന് ശേഷം അദ്ദേഹം വീണ്ടും തുടർന്നു ...''

            ''താങ്കളുടെ ഈ യാത്രയിൽ ..; ഇനി ഞാനുമുണ്ട് കൂടെ ..: അതിനായി എന്റെ ജീവൻ തന്നെ ബലിയർപ്പിക്കേണ്ടിവന്നാൽ തന്നെയും ..!, ഈ കപ്പൽ ഇംഗ്ലണ്ടിന്റെ തീരത്ത് നങ്കൂരമിടുകയേ വേണ്ടൂ .., എന്റെ സ്വാധീനവും , .., പണവും .., ഉപയോഗിച്ച് ..., , താങ്കളുടെ പത്നി എവിടെയായിരുന്നാലും .., കണ്ടുപിടിക്കുന്നതിനായി എന്റെ മുഴുവൻ കഴിവും വിനിയോഗിച്ചു കൊള്ളുമെന്ന് ..; ഞാനിതാ ..; എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിന് വാഗ്ദാനം ചെയ്യുകയാണ്..!,, അത് കൂടാതെ ..; മറ്റൊരു പ്രതിജ്ഞ കൂടി ഞാനീ സന്ദർഭത്തിൽ എടുക്കുകയാണ് ...''!

             ''ഇനിമേൽ അടിമവ്യാപാരമെന്ന ഏറ്റവും നിഷ്ഠൂരമായ  ഈ പ്രവർത്തിയും ..; ഞാനിതാ ഇവിടെ അവസാനം കുറിക്കുകയാണ്  ..; അതെനിക്ക് ഏറ്റവും ലാഭകരമായ ഒന്നാണെങ്കിൽതന്നെ കൂടിയും ..; അതും എന്റെ ഈ പ്രിയപ്പെട്ട സുഹൃത്തിനു വേണ്ടി തന്നെ ...''!

                  വികാരം തിളച്ചു മറിഞ്ഞ ആ നിമിഷത്തിൽ ..; ഞാൻ അദ്ദേഹത്തെ ആലിംഗനം ചെയ്തു കൊണ്ട് എന്റെ നന്ദി രേഖപ്പെടുത്തി ...!

                 മനസ്സ് ഉന്മേഷഭരിതമായി മാറിക്കഴിഞ്ഞിരിക്കുന്നു ...!, ആത്മവിശ്വാസം അതിന്റെ പരകോടിയിൽ എത്തിച്ചേർന്നിരിക്കുന്നതായി എനിക്ക് തോന്നി ...!, ഒരു പക്ഷേ ...., ലക്ഷ്യരഹിതമായിത്തീരുമോയെന്ന് ..; ഞാനൊരു വേള ഭയന്നു പോയ ..; ഈ യാത്രക്ക് .., ഇപ്പോൾ ഒരു ലക്ഷ്യവേഗം കൈവന്നിരിക്കുന്നു ...!, സഹായിക്കുവാൻ ശക്തമായ കരങ്ങളുടെ പിന്തുണയുണ്ടായിരിക്കുന്നു  ...!

                      രണ്ടു കരങ്ങളും .., ആകാശത്തെക്കുയർത്തിക്കൊണ്ട് ഞാനെന്റെ പൂർവ്വീകരോട് നന്ദി പറഞ്ഞു ..!

                ഈ സമയം വിണ്ണിൽ പുഞ്ചിരി പൊഴിച്ചു നിൽക്കുന്ന നക്ഷത്രങ്ങൾക്ക് .., തിളക്കം ഒന്നുകൂടി വർദ്ധിച്ചുവെന്ന്  എനിക്ക് തോന്നി ...!

അഭിപ്രായങ്ങളൊന്നുമില്ല: